“ഉള്ളിൽ ഒരു കമ്മ്യൂണിസ്റ്റുകാരനായ കോൺഗ്രസ്സുകാരനാണ് ഞാൻ, ഈ സിസ്റ്റം മാറണം”: അഖിൽ മാരാർ

0
263

ബിഗ്‌ബോസ് മലയാളം സീസൺ ഫൈവ് വിന്നർ അഖിൽ മാറിന്റെ പിറന്നാൾ ദിനത്തിനോടനുബന്ധിച്ച് സെപ്തംബർ 6ന് ദുബായിലെ ആരാധകർക്കായി ഫാൻസ് ഫാമിലി ഷോ നടത്തിയിരുന്നു. പരിപാടിയിൽ വെച്ച് അദ്ദേഹം ജനപ്രതിനിധികളെക്കുറിച്ചും പറഞ്ഞിരുന്നു. ഇതാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അഖിൽ മാരാരുടെ വാക്കുകൾ ഇങ്ങനെയാണ്, “എന്റെ സിനിമ എഴുതിയപ്പോൾ ഞാൻ പറഞ്ഞത് വാഗ്ദാനങ്ങൾ നൽകി പറഞ്ഞു പറ്റിക്കുന്നവനാകരുത് ജനപ്രതിനിധി എന്നാണ്. ജനപ്രതിനിധികളെ കാണുമ്പോൾ ജനങ്ങൾ കുമ്പിടാൻ പാടില്ല. ജനപ്രതിനിധികൾ ജനങ്ങളെ നോക്കി കുമ്പിടണം. അതാണ് ജനാതിപത്യം.

ഇവിടെ എന്ത് ജനപത്യമാണ് ഉള്ളത്. രാജഭരണമായി മാറിയില്ലേ ഇവിടെ. ഈ സിസ്റ്റം മാറണം. ജനങ്ങളുടെ ചൂണ്ടുവിരലിലാണ് അധികാരമെങ്കിൽ ആ അധികാരമുണ്ടെന്ന് അവന് തോന്നണം. അവനു തോന്നണമെങ്കിൽ ജനാധിപത്യം ഇപ്പോൾ പോകുന്ന സിസ്റ്റം ആകരുത്. ഇത് രാജഭരണത്തിൽ നിന്നും വന്ന ഒന്ന് തന്നെയാണ്. അത് ഒരു രാഷ്ട്രീയ പാർട്ടിയെയും രാജ്യം ഭരിക്കുന്ന രാജാവിനെ പോലെയൊരു മുഖ്യമന്ത്രിയെയും രാജാവിനെ പോലെയൊരു പ്രധാന മന്ത്രിയും ആണ്. അല്ലാതെ ഒരു വ്യത്യാസവുമില്ല. എനിക്കൊരു പ്ലാൻ ഉണ്ട്. അതിലേക്ക് ഞാൻ ചിലപ്പോൾ എത്തും. അല്ലെങ്കിൽ എന്നെ എത്തിക്കും.

ഞാൻ ഒരു കമ്യൂണിസ്റ്റുകാരനാണ്. ഉള്ളിൽ കമ്മ്യൂണിസം സൂക്ഷിക്കുന്ന ആളാണ് ഞാൻ. എന്റെ എല്ലാ പ്രവൃത്തികളും പരിശോധിക്കുമ്പോൾ കാണാൻ സാധിക്കും ഞാൻ പക്കാ കമ്മ്യൂണിസ്റ്റുകാരനാണെന്ന്. പക്ഷെ ഞാൻ എന്തുകൊണ്ടാണ് എതിർക്കുന്നതെന്നാൽ ഒരു കമ്മ്യൂണിസ്റ്റ് ആശയങ്ങളോ ഒരു കമ്മ്യൂണിസ്റ്റുകാരോ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നത് പോലെയുള്ള ഒരു കമ്മ്യൂണിസ്റ്റിനെ കാണാൻ കഴിയുന്നില്ല. വെറും ഒരു പേര് മാത്രമായ പൊളിറ്റിക്കൽ പാർട്ടി ആയതുകൊണ്ട് മാത്രമാണ് എനിക്ക് എതിർക്കേണ്ടി വരുന്നത്. അല്ലാതെ ഉള്ളിൽ ഒരു കമ്മ്യൂണിസ്റ്റുകാരനായ കോൺഗ്രസ്സുകാരനാണ് ഞാൻ എന്നാണ് ഞാൻ കോൺഗ്രസിൽ പ്രവർത്തിക്കുമ്പോൾ പറഞ്ഞിരുന്നത്.

ഒരു സിപിഎം എംഎൽഎയുടെ അടുത്ത് നമ്മൾ പോയി ഒരു കാര്യം സംസാരിക്കണമെങ്കിൽ ബ്രാഞ്ച് സെക്രെട്ടറി, ലോക്കൽ സെക്രട്ടറി, ഏരിയ സെക്രട്ടറി, ജില്ലാ സെക്രട്ടറിയുടെയെല്ലാം കത്തുണ്ടെങ്കിൽ മാത്രമേ മുകളിലേക്ക് മുകളിലേക്ക് പോകാൻ കഴിയുകയുള്ളു. ജനാധിപത്യം കൂടുതലായുള്ള ഒരു പൊളിറ്റിക്കൽ പാർട്ടി കോൺഗ്രസാണ്. സിപിഎമ്മിൽ ഉൾപ്പാർട്ടി ജനാധിപത്യമുണ്ട്. പക്ഷെ ഇന്ന് അതും സാധ്യമല്ല. പാർട്ടിക്കുള്ളിൽ പാർട്ടിയെ വിമർശിക്കുന്നവരെ പുറത്താക്കും. ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരന്റെ ശരികളെ പലപ്പോഴും പാർട്ടിക്കുള്ളിൽ അടിച്ചമർത്തുകയാണ് ചെയ്യുന്നത്” എന്നാണ് അഖിൽ മാരാർ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here