ഫെൻസിങ് ചെയ്യാൻ പോകുന്നു എന്ന തരത്തിലുള്ള പുതിയ ചിത്രം മമ്മൂട്ടി പിറന്നാൾ ദിനാറിൽ പങ്കുവെച്ച് മമ്മൂട്ടി. ഫെൻസിംഗിൽ എതിരാളിയെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ട്യുഷേ എന്ന വാക്കും ചിത്രത്തിന് ക്യാപ്ഷനായി നൽകിയിട്ടുണ്ട്. ഈ ചിത്രം ഉദ്ദേശിക്കുന്നത് സിനിമയാണോ , പരസ്യമാണോ എന്ന സംശയത്തിലാണ് ആരാധകർ. മാർട്ടിൻ പ്രക്കാട്ട്, കെൻസ ടിഎംടി, ഷാനി ഷാക്കി എന്നിവരെയാണ് ഈ ഫോട്ടോയിൽ ടാഗ് ചെയ്തിരിക്കുന്നത്.
നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമെന്റുകളുമായി എത്തിയിരിക്കുന്നത്. കീഴടക്കാൻ തയ്യാറാണ് എന്നാണ് രമേശ് പിഷാരടി ഈ ചിത്രത്തിന് കമെന്റ് ചെയ്തിരിക്കുന്നത്. ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, മാല പാർവതി, വൃദ്ധി വിശാൽ തുടങ്ങി നിരവധി ആളുകളാണ് ചിത്രത്തിന് കമെന്റുകളുമായി വന്നിരിക്കുന്നത്. മമ്മൂട്ടി ആരാധകർ പിറന്നാൾ ആശംസകളുമായി രംഗത്ത് വന്നിരിക്കുന്നത്.
1971 ൽ കെ.എസ് സേതുമാധവൻ സംവിധാനം ചെയ്ത’അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രമായിരുന്നു മമ്മൂട്ടിയുടെ അരങ്ങേറ്റ ചിത്രം. പിന്നീട്, എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ആസാദ് സംവിധാനം ചെയ്ത് 1980 ൽ പുറത്തിറങ്ങിയ ‘വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ’ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി സിനിമാമേഖലയിൽ ശ്രദ്ധേയനായി. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളായി അദ്ദേഹം വെള്ളിത്തിരയിൽ നിറഞ്ഞാടി. തൽഫലമായി 3 തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് മമ്മൂട്ടി അർഹനായി. കൂടാതെ അദ്ദേഹത്തിന് രണ്ട് ഓണററി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നിങ്ങനെ ആറ് വ്യത്യസ്ത ഭാഷകളിൽ നായകനായി അഭിനയിച്ച ഒരേയൊരു നടൻ എന്ന ഖ്യാതി മമ്മൂട്ടിയ്ക്ക് സ്വന്തമാണ്.
View this post on Instagram
52 വർഷം നീണ്ട അഭിനയജീവിതത്തിൽ എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങൾക്കാണ് മമ്മൂട്ടി എന്ന താരരാജാവ് ജന്മം നൽകിയത്. അനുഭവങ്ങൾ പാളിച്ചകളിൽ തുടങ്ങി വരാനിരിക്കുന്ന ബസൂക്കയും, ബിലാലിലും എത്തി നിൽക്കുന്നു പകരം വയ്ക്കാനില്ലാത്ത ഈ അതുല്യപ്രതിഭയുടെ അഭിനയജീവിതം. കോട്ടയം ജില്ലയിലെ വൈക്കത്ത് ജനിച്ച മുഹമ്മദ്കുട്ടി ഇസ്മയിൽ പാണപറമ്പിൽ എന്ന മമ്മൂട്ടി 21-ാം വയസ്സിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചത് കഠിനപ്രയത്‌നം കൊണ്ട് മാത്രമാണ്. , തേവരയിലെ സേക്രഡ് ഹാർട്ട് കോളേജിൽ നിന്ന് പ്രീഡിഗ്രിയും, കൊച്ചി മഹാരാജാസ് കോളേജിൽ നിന്ന് ഡിഗ്രിയും എറണാകുളം ലോ കോളേജിൽ നിന്ന് എൽ എൽ ബിയും കരസ്ഥമാക്കിയതിനു ശേഷമാണ് അഭിനയജീവിതത്തിലേക്കുളള തുടക്കം. അതിന് മുൻപ് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു അദ്ദേഹം. പക്ഷേ സിനിമയിൽ ഒന്ന് പച്ച പിടിക്കാൻ രണ്ടു വർഷം കാത്തിരിക്കേണ്ടി വന്നു. ഈ കാത്തിരിപ്പുകളും പരിശ്രമങ്ങളുമാണ് ഇന്ന് ഇന്ത്യൻ ചലച്ചിത്ര ഇതിഹാസം എന്ന പദവിയിൽ എത്തി നിൽക്കുന്നത്.