“ഞാൻ ജയിലർ വീണ്ടും തീയറ്ററിൽ പോയി കണ്ടത് ആ രംഗം കാണാൻ വേണ്ടി മാത്രമാണ്”: അഭിനവ് സുന്ദർ നായക്

0
224

നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായെത്തിയ ചിത്രം ജയിലർ മികച്ച പ്രതികരണത്തോടെയാണ് മുന്നേറുന്നത്. സമീപ ദിവസം പ്രദർശനത്തിന് എത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആദ്യ ദിനത്തില്‍ നൂറുകോടിക്ക് അടുത്താണ് ജയിലര്‍ കളക്ഷന്‍ നേടിയത്. റിപ്പോർട്ടുകൾ പ്രകാരം റിലീസ് ചെയ്ത് 15 ദിവസം പിന്നിടുമ്പോൾ വേൾഡ് വൈഡായി 525 കോടിയാണ് ആഗോള തലത്തിൽ ജയിലര്‍ നേടിയിരിക്കുന്നത്. ഇപ്പോഴിതാ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് ഡയറക്ടർ അഭിനവ് സുന്ദര്‍ നായക് ചിത്രത്തെക്കുറിച്ച് പറഞ്ഞതാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

അഭിനവിന്റെ വാക്കുകൾ ഇങ്ങനെയാണ്, ” മോഹൻലാലിന്റെ ട്രക്കുകളുമായുള്ള ആ ക്ലൈമാക്സ് രംഗത്തിന് വേണ്ടി മാത്രമാണ് വീണ്ടും ഞാൻ ജയിലർ തിയേറ്ററുകളിൽ പോയി കണ്ടത്. അതായിരുന്നു പീക്ക് മാസ്സിന്റെ പ്രതിരൂപം. സമീപ കാലത്ത് കുറച്ച് മാസങ്ങളെങ്കിലും മറ്റൊരു മാസ് സിനിമയ്ക്കും എന്നിൽ സ്വാധീനം ചെലുത്താൻ കഴിയില്ലെന്ന് ഞാൻ കരുതുന്നു” എന്നാണ് അഭിനവ് പറഞ്ഞത്. കേരളത്തില്‍ മാത്രമായി മൂന്ന് ദിവസത്തിനുള്ളിൽ ചിത്രം എട്ട് കോടിയാണ് നേടിയത്.ശ്രീ ഗോകുലം മൂവീസ് വിതരണം ചെയ്തിരിക്കുന്ന സിനിമ കേരളത്തിലെ 300 സ്ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെട്ടത്.

തുടക്കം മുതൽ തന്നെ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശത്തിന് വൻ ഡിമാന്റാണ് ഉണ്ടായിരുന്നത്. മോഹന്‍ലാലും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജയിലർ.ജയിലറിനും രജനീകാന്തിനുമൊപ്പം മോഹന്‍ലാലും സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്ങാവുകയാണ്. 10 മിനിറ്റോളം നേരമാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ സാന്നിധ്യമുള്ളത്. എന്നാല്‍ മിനിറ്റുകള്‍കൊണ്ട് താരം തിയറ്ററിനെ പൂരപ്പറമ്പാക്കി എന്നാണ് കമന്റുകള്‍. കഴിഞ്ഞ ദിവസം രജനീകാന്ത് നായകനായി എത്തിയ ഹിറ്റ് ചിത്രം ജയിലറിന്റെ ഗംഭീര വിജയത്തെ തുടർന്ന് രജനികാന്തിന് പ്രതിഫലത്തിന് പുറമെ സണ്‍ പിക്ചേഴ്സ് ലാഭവിഹിതം കൈമാറിയതും ബിഎംഡബ്യൂ എക്സ് 7 കാറും സമ്മാനിച്ചു.

Image

കൂടാതെ ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളായ ജാക്കി ഷ്‌റോഫ്, ശിവരാജ് കുമാർ, തമന്ന, വസന്ത് രവി, റെഡിൻ കിംഗ്സ്ലി,സുനിൽ, രമ്യ കൃഷ്ണൻ, എന്നിവർ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചത്. രജനികാന്തിന്റെ കരിയറിലെ 169-ാമത് സിനിമയാണ് ജയിലർ. സൺ പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ നിർമ്മാണം. നെൽസന്റെയും രജനിയുടെയും ഒരു ഗംഭീര തിരിച്ചുവരവ് തന്നെയായിരുന്നു ജയിലർ എന്ന് നിസ്സംശയം പറയാൻ സാധിക്കും. അനിരുദ്ധിന്റെ ബിജിഎം ഓരോ രംഗങ്ങളെയു൦ പ്രകമ്പനം കൊള്ളിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here