പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും നടിയുമാണ് അഭിരാമി സുരേഷ്. പ്രശസ്ത ഗായിക അമൃത സുരേഷിന്റെ സഹോദരി കൂടെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെച്ചുകൊണ്ട് എത്താറുണ്ട്. ആരാധകർക്കൊപ്പം തന്നെ ഒട്ടനവധി വിമർശകരും ഇരുവർക്കുണ്ട്. പലപ്പോഴും ഇരുവരും സൈബർ ആക്രമണങ്ങൾക്ക് വിധേയരാകാറുണ്ട്. എന്നാൽ ഇപ്പോഴിതാ അഭിരാമി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അമൃതായാണ് ഈ പോസ്റ്റ് അഭിരാമിക്ക് അയച്ചതെന്നാണ് ഗായിക പറയുന്നത്.
പോസ്റ്റിൽ പറയുന്നത്, “ആദ്യം ജനിക്കുന്ന കുട്ടിക്കാണ് കൂടുതൽ ബുദ്ധിശക്തി ഉണ്ടാകുന്നതെന്ന് ചില പഠനങ്ങൾ പറയുന്നു” എന്നാണ്. തന്റെ സഹോദരി തനിക്ക് അയക്കുന്ന കാര്യങ്ങൾ ഇതൊക്കെയാണ് ആണെന്നാണ് അഭിരാമി പറയുന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒട്ടനവധി ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. അതേസമയം തനിക്കും സഹോദരി അമൃതയ്ക്കും സോഷ്യൽ മീഡിയയിൽ നിന്നും വരുന്ന മോശം കമന്റുകൾക്കെതിരെ അഭിരാമി പ്രതികരിച്ച് രംഗത്ത് എത്താറുണ്ട്. ആഴ്ചകൾക്ക് മുൻപ് അഭിരാമി തന്റെ സോഷ്യൽ മീഡിയയിലൂടെ നെഗറ്റീവ് കമന്റുകൾക്കെതിരെ പ്രതികരിച്ചിരുന്നു.
അഭിരാമി പറഞ്ഞത് ഇങ്ങനെ ആയിരുന്നു, “ഒരു അഭിനേതാവായോ, പാട്ടുകാരനായോ ഏത് നിലയിൽ ആയാലും സമൂഹത്തിൽ അറിയപ്പെടുന്ന ഒരാളായി നിൽക്കാൻ ആഗ്രഹിക്കുന്ന ഒരാളെ വളർത്തുന്നതും തളർത്തുന്നതും സമൂഹമാണ്. ഏത് കാര്യത്തിൽ നോക്കിയാലും നല്ലതും ചീത്തയും കാണാൻ പറ്റും. എന്റെ കാര്യത്തിൽ പറയുകയാണെങ്കിൽ എന്നെ ഇഷ്ടപ്പെടുന്ന, അംഗീകരിക്കുന്ന ആളുകൾക്ക് മറുപടി നൽകാനും വേണ്ടിയാണ് എനിക്ക് സമയം കിട്ടിയപ്പോൾ ഞാൻ ശ്രമിച്ചത്. മോശം കമെന്റുകൾക്ക് മാത്രം മറുപടി നൽകുന്ന ഒരാളല്ല ഞാൻ. എന്റെ തന്നെ ഒരു പോസ്റ്റിനു താഴെ കമെന്റിനു റിപ്ലൈ നൽകി അതിന്റെ പരിധി അവസാനിച്ചപ്പോഴാണ് ഞാൻ അത് നിർത്തിയത്.
എന്റെ മുടിയുടെ കാര്യത്തിൽ 90 ശതമാനം ആളുകൾ എന്നെ അംഗീകരിച്ചവരാണ്. ബാക്കി 10 ശതമാനം ആളുകൾ ഇഷ്ടപ്പെടാത്തവരാണ് എന്നാൽ അത്രയേറെ മാന്യമായി സംസാരിച്ചവരാണ്. യഥാർത്ഥ ജീവിതത്തിൽ ആയാലും സോഷ്യൽ മീഡിയകളിൽ ആയാലും നമ്മുടെ ഒരു കാര്യത്തിൽ അഭിപ്രായം പറയുമ്പോൾ ഒരാൾക്ക് കൊടുക്കേണ്ട ബഹുമാനമുണ്ട് അത് എനിക്ക് തരുന്നവർക്ക് അതെ നിലയിൽ നിന്നുകൊണ്ട് തന്നെ മറുപടി കൊടുക്കുന്ന ആളാണ് ഞാൻ. എന്നാൽ ഞാൻ എന്റെ അക്കൗണ്ടിൽ ഇടുന്ന പോസ്റ്റുകൾക്ക് വെറുതെ മോശം കമെന്റുകൾ ഇട്ടാൽ അതിനു പ്രതികരിക്കാതെ മിണ്ടാതെ ഇരിക്കുന്ന ഒരാളല്ല ഞാൻ” എന്നായിരുന്നു അഭിരാമി പറഞ്ഞത്.