ഗതാഗത വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും എംഎൽഎയുമായ എം മുകേഷ്. സാമൂഹിക വിഷയങ്ങളിൽ പലപ്പോഴും മുകേഷ് പതികരിച്ച് രംഗത്ത് എത്താറുണ്ട്. കൊല്ലം നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന കെഎസ്ആർടിസി ബസ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിൽ ആണെന്ന് അറിഞ്ഞപ്പോൾ മുതൽ താൻ പരമാവധി ഈ വിഷയത്തിൽ ഇടപെട്ടെന്നാണ് മുകേഷ് പറയുന്നത്. നടൻ തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ച് രംഗത്തെത്തിയത്. മുകേഷിന്റെ വാക്കുകൾ ഇങ്ങനെയാണ്,
“പറയാതെ വയ്യ… കൊല്ലം നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന കെഎസ്ആർടിസി ബസ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിൽ ആണെന്ന് മനസ്സിലാക്കിയതിനു ശേഷം ഒരു എംഎൽഎ എന്ന നിലയിൽ ഇടപെടാവുന്നതിന്റെ പരമാവധി ഇടപെടുകയും. ആദ്യം എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടിയും പിന്നീട് ആറ് കോടിയും നൽകാം എന്നു പറഞ്ഞ് ബന്ധപ്പെട്ട വകുപ്പിന് കത്ത് നൽകുകയും ചെയ്യുകയുണ്ടായി. നിരവധി പ്രാവശ്യം നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിക്കുകയും വിഷയങ്ങൾ അവതരിപ്പിച്ച് ആയതിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്.
ഒന്നും രണ്ടും മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരോട് നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്. കൊല്ലം ഡിപ്പോയ്ക്ക് അടിയന്തര ആവശ്യം വാണിജ്യ സൗധമല്ല. യാത്രികർക്ക് സുരക്ഷിതമായും ഭയരഹിതമായും കയറി നിൽക്കാൻ കഴിയുന്ന മിനിമം സൗകര്യമാണ്. അത് നൽകാൻ മാനേജ്മെന്റും വകുപ്പും തയ്യാറാവുന്നില്ലെങ്കിൽ വലിയ വില നൽകേണ്ടിവരും” എന്നാണ് മുകേഷ് പറഞ്ഞത്. യാത്രികര്‍ക്ക് സുരക്ഷിതമായും ഭയരഹിതമായും കയറി നില്‍ക്കാന്‍ കഴിയുന്ന മിനിമം സൗകര്യം പോലും അധികാരികൾക്ക് നല്കാൻ കഴിയുന്നില്ലെന്നും മുകേഷ് പറയുന്നത്. സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കാൻ ഒരു മടിയും കാണിക്കാത്ത വ്യക്തി കൂടെയാണ് മുകേഷ്.
ഒട്ടനവധി കമന്റുകളാണ് താരത്തിന്റെ കുറിപ്പിന് താഴെ വന്നു കൊണ്ടിരിക്കുന്നത്. “യുഡിഎഫ് വരും എല്ലാം ശരിയാകും, രണ്ട് കൊല്ലം കൂടി ക്ഷമിക്കൂ, യുഡിഎഫ് വരും .മുൻ എംഎൽഎ എന്ന നിലക്ക് അങ്ങേയുടെ പരാതി പരിഗണിക്കും. പുതിയ കമ്മ്യൂണിസ്റ്റ് സൈഡിൽ മാറി നില്ല്. ഭരണകക്ഷി എംഎൽഎയുടെ അവസ്ഥ ഇങ്ങനെയാണെങ്കിൽ പ്രതിപക്ഷ എംഎൽഎമാരുടെ അവസ്ഥ എങ്ങനെയായിരിക്കും?. 6 കോടി എന്തിനാ ആ ക്യാഷ് ഉണ്ടെങ്കിൽ പുതിയ കെട്ടിടം പണിയ പിന്നെ ആ ലിങ്ക് റോഡ് നിന്നുള്ള പാലം എന്തായി ഉടനെ എങ്ങാനും തുറക്കുമോ? ഇങ്ങനെ അല്ലല്ലോ പുതുപ്പള്ളിയിൽ തള്ളിയത്. എന്നാണ് കമന്റുകൾ വരുന്നത്.