‘അക്കാലത്ത് പുതയ്ക്കാൻ ഒരു തുണിപോലുമില്ലായിരുന്നു’ : കഷ്ടപ്പാടുകൾ ഓർത്തെടുത്ത് നടൻ പ്രമോദ് വെളിയനാട്

0
327

ദ്യമായി നാടകത്തിൽ അഭിനയിക്കാൻ പോയതിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടനായ പ്രമോദ് വെളിയനാട്. തുടക്കകാലത്ത് നാടകത്തിനായി പുറത്തൊക്കെ പോകുമ്പോൾ പുതയ്ക്കാൻ ഒരു പുതപ്പുപോലും ഇല്ലാത്ത കാലത്തെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. മൂവി വേൾഡ് മീഡിയ നടത്തിയ സിനിമയല്ല ജീവിതം എന്ന പരിപാടിയിലൂടെയാണ് താരം ഇക്കാര്യം പുറത്തുപറഞ്ഞത്.

പ്രമോദ് വെളിയനാടിന്റെ വാക്കുകൾ…

”ഞാൻ ആദ്യമായി നാടകത്തിൽ അഭിനയിക്കാൻ പോവുകയായിരുന്നു. ഇരുപത്തിയാറു വർഷങ്ങൾക്ക് മുൻപാണ്, തൊണ്ണൂറ്റിയൊൻപത് ആണെന്ന് തോന്നുന്നു. അന്ന് അച്ഛന് അമ്മയും എന്നോട് പറഞ്ഞു ആരോടും പറയണ്ട നാടകത്തിനു പോവുകയാണ് എന്ന്. കാരണം നാടകത്തിന് എടുത്തില്ലെങ്കിലോ എന്ന ഭയമായിരുന്നു. പക്ഷെ എല്ലാം സെറ്റായിരുന്നു, റിഹേഴ്സൽ ഒക്കെ കഴിഞ്ഞതാണ്. അന്ന് പുതയ്ക്കാൻ നല്ലൊരു തുണി പോലും ഇല്ലായിരുന്നു. ആ പരിസരത്തൊന്നും കറണ്ടും ഇല്ലായിരുന്നു. മണ്ണെണ്ണ വിളക്കൊക്കെ ആണ് അന്ന് കത്തിക്കുക.

അങ്ങനെ നാടക സ്ഥലത്തു ചെന്നു, മുതലാളിയുടെ വീട്ടിലാണ്. അവിടെ മൂന്ന് കട്ടിലും ഒരു സെറ്റിയും ഒക്കെയുണ്ടായിരുന്നു. അതിലൊക്കെ വലിയ വലിയ നടൻമാർ കിടക്കുകയാണ്. ഞാൻ നിലത്താണ് കിടന്നത്. അന്ന് രാത്രിയായപ്പോൾ ഫാൻ ഇട്ടു. എനിക്കങ്ങോട്ട് തണുക്കാൻ തുടങ്ങി, തണുത്തിട്ട് കിടക്കാൻ പറ്റാതായി. നമ്മൾക്ക് ഈ ഫാനിന് ചുവട്ടിലൊന്നും കിടന്നു ശീലമില്ലല്ലോ. പാള വിശറിയൊക്കെയാണല്ലോ നമ്മൾക്കുള്ളത്. അങ്ങനെ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ് ഞാൻ. മുണ്ട് ഊരി പുതച്ചാലോ എന്നുവരെ ഞാൻ ആലോചിച്ചു. അങ്ങനെ ഊരിയാൽ ബാക്കി ഉള്ളവരൊക്കെ എന്നെ കൊച്ചാക്കുമോ, ഇവനെന്താ ഇങ്ങനെ കിടക്കുന്നത് എന്നൊക്കെ അവർ ചിന്തിക്കില്ലെ എന്ന് ഞാൻ ചിന്തിക്കാൻ തുടങ്ങി.

ഒരു ദാരിദ്ര്യത്തിന്റെ കൂട്ടത്തിലേക്കു നമ്മളെ പെടുത്തുമോ എന്ന് ഞാൻ വിചാരിച്ചു, അതായിരുന്നു സത്യമെങ്കിലും. അങ്ങനെ ഞാൻ കുറെ നേരം കണ്ണടച്ചിരുന്നു. കുറച്ചുകഴിഞ്ഞു നാലര ഒക്കെ ആയപ്പോ ആരോ ലൈറ്റ് ഇട്ടു, ബാത്‌റൂമിൽ പോകാനായിട്ട്. അപ്പോൾ നോക്കിയപ്പോളാണ് കണ്ടത്, ഞാനൊഴികെ ബാക്കിയെല്ലാവരും മുണ്ടൂരി പുതച്ചു കിടക്കുകയാണ്. അതാണ് ഞാൻ പറയുന്നത് അന്നൊക്കെ അങ്ങനെയുള്ള പല തോന്നലുകളാണ്, ഇന്നാണെങ്കിൽ അതിനൊന്നുമൊരു കുഴപ്പവും ഇല്ല.”

തന്നെ സിനിമ നടനാക്കുക എന്നത് തന്റെ അച്ഛന്റെയും അമ്മയുടെയും വലിയ ആഗ്രഹമാണെന്ന് താരം പറഞ്ഞിരുന്നു. തനിക്കു കിട്ടിയ അവാർഡുകളൊക്കെ കയ്യിൽ പിടിച്ചു നിൽക്കുമ്പോൾ ഓസ്കാർ ലഭിച്ച സന്തോഷമാണ് അച്ഛനുണ്ടാവാറ് എന്നും അദ്ദേഹം മൂവി വേൾഡ് മീഡിയയോട് സംസാരിക്കവെ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here