തൃശൂർ നഗരത്തെ ഇളക്കി മറിച്ച പുലിക്കളിയിൽ പെൺപുലിയായെത്തിയത് സിനിമ താരം നിമിഷ ബിജോ

0
194

ഓണാഘോഷത്തിന് സമാപനം കുറിച്ചുള്ള പരിപാടിയായിരുന്നു പുലിക്കളി. നാലാം ഓണമായ ചതയ ദിനത്തിൽ തൃശ്ശൂര്‍ നഗരം പുലിക്കളികളാൽ നിറഞ്ഞിരുന്നത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ പുലികളിൽ ഏറ്റവും കൂടുതൽ ആളുകളെ ആകർഷിച്ചത് ഒരു പെൺപുലി ആയിരുന്നു. സോഷ്യൽ മീഡിയയിൽ തരംഗമായ പെൺപുലിയെ കാണാൻ തൃശൂർ നഗരത്തിൽ എത്തിയിരുന്നത് ഒട്ടനവധി ആളുകളായിരുന്നു. പെൺപുലിയെ കണ്ടപ്പോൾ മുതൽ ആരാണ് ഈ സുന്ദരിയായ പെൺപുലിയെന്നു അറിയാൻ പ്രേക്ഷകർ ആകാംക്ഷയിലായിരുന്നു.

എന്നാൽ ആ പെൺപുലി ആരായിരുന്നുവെന്ന് തുറന്നു പറഞ്ഞ് പെൺപുലി തന്നെ രംഗത്തെത്തി. സന്തോഷ് പണ്ഡിറ്റിന്റെ പുതിയ സിനിമയിലെ നായിക നിമിഷ ബിജോയാണ് തൃശൂർ നഗരത്തെ ഒന്നടങ്കം ഇളക്കി മറിച്ച പെൺപുലി. ആദ്യമായാണ് സിനിമ മേഖലയിൽ നിന്നും ഒരു നടി പെൺപുലിയായി വേഷം കെട്ടുന്നത്. പെൺപുലിയായി എത്തിയത് നിമിഷ ബിജോയാണെന്ന് അറിഞ്ഞ ഒട്ടനവധി ആളുകളാണ് താരത്തിന് ആശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്. താരം തന്റെ ഫേസ്ബുക്ക് പേജിലാണ് പെൺപുലിയായി വേഷം കെട്ടുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്.

നിമിഷ നേരം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു. ഒരാഴ്ച നീണ്ട പ്രത്യേക പരിശീലനവും വ്രതാനുഷ്ഠാനവും നടത്തി കഠിന പ്രയത്നത്തിലൂടെയാണ് നിമിഷ പെൺപുലിയായി വേഷം കെട്ടിയത്. അഞ്ച് സംഘങ്ങളാണ് പുലിക്കളിക്കായി എത്തിയിരുന്നത് .താറാം മിൽ ലെയിൻ, ശക്തൻ, അയ്യന്തോൾ, കാനാട്ടുകര, വിയ്യൂർ എന്നീ 5 സംഘങ്ങളാണ് പ്രധാനമായും പുലികളെ അണിനിരത്തിയത് .അഞ്ച് സംഘങ്ങളിൽ നിന്നായി 51 വീതം പുലികൾ ഇത്തവണ നിരത്തിലിറങ്ങി.

കടുവപ്പുലി, പുള്ളിപ്പുലി, വരയൻ പുലി, ചീറ്റപ്പുലി, കരിമ്പുലി, മഞ്ഞപ്പുലി തുടങ്ങി പെൺപുലികളും ഇത്തവണ ഉണ്ടായിരുന്നു. അതേസമയം ഇതിന് മുൻപ് നേരെത്തെ ഷൂസിട്ട് പള്ളിയോടത്തില്‍ കയറി ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തില്‍ നിമിഷയ്‌ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ സംഭവത്തിൽ നടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.

താരത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ നടി പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വലിയ വിവാദമായി മാറിയത്. ഭക്തര്‍ വളരെയേറെ പവിത്രതയോടെ കാണുന്ന പള്ളിയോടത്തില്‍ നടി ഷൂസണിഞ്ഞ് കയറിയത് ആചാരലംഘനമാണെന്ന തരത്തിലാണ് നടിക്കെതിരെ വിമർശനങ്ങൾ ഉയർന്നത്. സംഭവത്തിൽ വലിയ വിവാദം ഉയർന്നു നിന്നപ്പോഴും നടി കാര്യമായി ഒന്നും തന്നെ പ്രതികരിച്ചിരുന്നില്ലെന്നാണ് പ്രചരിച്ച മറ്റൊരു വാർത്തകൾ.

LEAVE A REPLY

Please enter your comment!
Please enter your name here