“കലാകാരന് രാഷ്ട്രീയമാകാം, കലാകാരന്റെ അംഗീകാരം രാഷ്ട്രീയമാകരുത്”: അഖിൽ മാരാർ

0
227

ബിഗ്‌ബോസ് സീസൺ ഫൈവിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ആളായി മാറിയതാണ് അഖിൽ മാരാർ. അഖിൽ മാരാരിന്റെ പിറന്നാളിനോട് അനുബന്ധിച്ച് മൂവി വേൾഡ് മീഡിയ സെപ്തംബര്‍ 6ന് ദുബായിലെ ആരാധകര്‍ക്കായി ഫാന്‍സ് ഫാമിലി ഷോ നടത്തിയിരുന്നു. പരിപാടിയിൽ വെച്ച് അഖിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടം നേടിയിരിക്കുന്നത്. ഇത്തവണത്തെ അവാർഡ് വിവാദത്തെക്കുറിച്ച് അഖിൽ പറഞ്ഞിരുന്നു. അഖിലിന്റെ വാക്കുകൾ ഇങ്ങനെയാണ്, “നാഷണൽ അവാർഡ് പ്രഖ്യാപനത്തോട് എനിക്ക് യോജിപ്പ് ഇല്ലായിരുന്നു.

നാഷണൽ അവാർഡ് ജൂറി ചെയർമാന് കുറഞ്ഞത് ഒരു ഗവർണർ എങ്കിലും ആകണം. എനിക്ക് അല്ലു അർജുനൊക്കെ അവാർഡ് കിട്ടാനുള്ള അഭിനയം കണ്ടു കഴിയുമ്പോൾ എനിക്ക് മമ്മൂക്കയോടും ലാലേട്ടനോടും അമീർഖാനോടും ബഹുമാനം തോന്നുന്നു. കാരണം അവർ ചെയ്തു വെച്ച കഥാപാത്രങ്ങൾ ആ ലെവലിലുള്ള കഥാപാത്രങ്ങൾ ആയിരുന്നു. അവിടെ എനിക്ക് പുഷ്പം എന്ന സിനിമ വർക്ക് ആയില്ല. ചില അവാർഡുകളോട് എനിക്ക് യോജിപ്പ് ഇല്ലായിരുന്നു. കലാകാരന് രാഷ്ട്രീയമാകാം. കലാകാരന്റെ അംഗീകാരം രാഷ്ട്രീയമാകരുത്.

ഞാൻ അവരെ വിമർശിച്ചാണ് എഴുതിയത്. അവിടെ എന്നെ വന്ന് തെറി വിളിച്ചത് ബിജെപിക്കാരാണ്. ഇന്നലത്തെ പോസ്റ്റിനു താഴെ വന്ന് തെറി വിളിക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണ്. ഓരോ പോസ്റ്റ് കാണുമ്പോൾ ഓരോരുത്തർ വന്ന് തെറി വിളിക്കും. അത് അവരുടെ സന്തോഷം. അവര് വിളിച്ചോട്ടെ. അവർക്ക് എന്നെ തെറിയല്ലേ വിളിക്കാൻ കഴിയുകയുള്ളു. അതുകൊണ്ട് വിളിക്കട്ടെ. ഞാൻ ബിഗ്‌ബോസിൽ അഖിൽ മാരാർ ആയിരുന്നു. അല്ലാതെ അഖിൽ മാരാർ എന്നെ കഥാപാത്രത്തെയാണ് ചെയ്തത്. എല്ലാ ആശയങ്ങളെയും അംഗീകരിക്കരുത്.

യാഥാർഥ്യം തിരിച്ചറിഞ്ഞ് സംസാരിക്കുന്നതും സോഷ്യൽ മീഡിയയിൽ റീച്ച് കിട്ടാൻ സംസാരിക്കുന്നതും രണ്ടും രണ്ടാണ്. അതുപോലെ കുറച്ച് മുൻപ് ഒരു എംഎൽഎ പബ്ലിക്കായി പറഞ്ഞ കാര്യമാണ് മുഖ്യമന്ത്രിയെ കാണാൻ കഴിഞ്ഞില്ല എന്നത്’ എന്നാണ് അഖിൽ മാരാർ പറഞ്ഞത്. സിപിഎമ്മിൽ ഉൾപ്പാർട്ടി ജനാധിപത്യമുണ്ട്. പക്ഷെ ഇന്ന് അതും സാധ്യമല്ല. പാർട്ടിക്കുള്ളിൽ പാർട്ടിയെ വിമർശിക്കുന്നവരെ പുറത്താക്കും. ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരന്റെ ശരികളെ പലപ്പോഴും പാർട്ടിക്കുള്ളിൽ അടിച്ചമർത്തുകയാണ് ചെയ്യുന്നത്. “ഞാൻ ഒരു കമ്യൂണിസ്റ്റുകാരനാണ്. ഉള്ളിൽ കമ്മ്യൂണിസം സൂക്ഷിക്കുന്ന ആളാണ് ഞാൻ.

LEAVE A REPLY

Please enter your comment!
Please enter your name here