ടിനു പാപ്പച്ചൻ കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചാവേർ ചിത്രത്തിന്റെ വിശേഷങ്ങൾ സംസാരിക്കുകയാണ് നടനും ടീമും. ആന്റണി വർഗീസ് പെപ്പെ, അർജുൻ അശോകൻ എന്നീ താരങ്ങളും ചാവേറിന് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൂവിവേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ വെച്ച് അഭിനയത്തിലും പ്രൊഡക്ഷൻ മേഖലയിലും സജീവമായ അരുൺ പറയുന്നത് തനിക്ക് ഒരു മേഖലയും സേഫ് അല്ല എന്നാണ്. കാരണം എല്ലാത്തിലും റിസ്ക്ക് ഉണ്ട്. താൻ അത് എൻജോയ് ചെയ്യുമ്പോഴാണ് താൻ അത് ചെയ്യുന്നത് എന്നാണ്.
അരുണിന്റെ വാക്കുകൾ ഇങ്ങനെയാണ്,
എല്ലാ മേഖലയും വളരെ റിസ്‌ക്കുള്ള ഒന്നാണ്. അത് എൻജോയ് ചെയ്യുന്നത് കൊണ്ടാണ് അത് ചെയ്യുന്നത്. അത്രയും ഡെഡിക്കേറ്റതായും ഗൗരവത്തോടെയും സമീപിച്ചു. അതുകൊണ്ട് ഞാൻ ഒരു നാലഞ്ച് വർഷക്കാലം ആ രംഗത്ത് ഉണ്ടായിരുന്നു. അഭിനയ താല്പര്യങ്ങളും പ്രധാനമായി ഉണ്ടായിരുന്നു. അതുകൊണ്ട് ആ മേഖലയിലേക്കും മാറി. ആ മേഖലയിൽ എനിക്കുണ്ടായിരുന്ന താല്പര്യം സംവിധായകർക്കും തിരക്കഥാകൃത്തുക്കൾക്കും ഇല്ലാത്തത് കൊണ്ട് ഞാൻ മെല്ലെ പ്രൊഡക്ഷനിലേക്ക് മാറി. പക്ഷെ ഞാൻ അതിന്റെ ഓരോ ഘട്ടങ്ങളും എൻജോയ് ചെയ്‌തു.
ജോളി ഏട്ടന്റെ വിഷയം കേൾക്കുമ്പോൾ മുതലുള്ള എല്ലാ ഘട്ടങ്ങളിലൂടെയും കടന്നു പോകാൻ കഴിയുന്നുണ്ട്. ഞാൻ അത് എൻജോയ് ചെയ്യുന്നുണ്ട്. സേഫ്റ്റി നോക്കിയിട്ട് ഒരിക്കലും ഒരു കാര്യവും ചെയ്യാൻ പറ്റില്ല. ജീവിതത്തിൽ വിജയങ്ങൾ ഉണ്ടാവണമെങ്കിൽ നമ്മൾ ആഗ്രഹിച്ച നേടണമെങ്കിൽ നമ്മൾ ഉറപ്പായും റിസ്ക്ക് എടുക്കണം. സേഫ് സോൺ എന്ന അവസ്ഥ വളരെ ബുദ്ധിമുട്ടും ബോറിങ്ങുമാണ്. മറ്റുള്ളവരുടെ നാശം കണ്ട് മുൻപോട്ട് പോകുന്നവർക്ക് ഒരുപാട് കാലം മുൻപോട്ട് പോകാൻ പറ്റില്ല. ഞാൻ ഇപ്പോഴും വിശ്വസിക്കുന്ന കാര്യം, നമ്മൾ ചെയ്യുന്ന ഒരു പ്രവൃത്തി അറിഞ്ഞുകൊണ്ട് മറ്റൊരാൾക്ക് ദ്രോഹം വരുത്തുന്നുണ്ടെങ്കിൽ അത് ചെയ്യാതിരിക്കുക.
നമുക്ക് എന്ത് കിട്ടുമെന്ന് പറഞ്ഞാലും അത് മറ്റൊരാൾക്ക് ദ്രോഹമാണെങ്കിൽ ചെയ്യാതെയിരിക്കുക. അതിന്റെ കൂടെ നമുക്ക് കഠിനാധ്വാനം ചെയ്യുകയും ഒരു ഉത്തരവാദിത്വവും വരുകയാണെങ്കിൽ ബാക്കിയെല്ലാം അതിന്റെ കൂടെ വരും. വേണു ചേട്ടന്റെ കൂടെ കൂടി ചെയ്‌തു തുടങ്ങുന്ന സിനിമകൾ പിന്നീട് വലുതായി മാറുന്നത് കൊണ്ടാണ് വേണു ചേട്ടന്റെ കൂടെ കൂടിയത്. ആദ്യം ഈ സിനിമ പ്ലാൻ ചെയ്യുമ്പോൾ കോവിഡിന്റെഒരു അവസാന സമയമായിരുന്നു. സിനിമയുടെ സ്കെയിലും ഡിമാന്റുമൊക്കെ നമ്മുടെ ചിന്തയിൽ ഉണ്ടായുന്നത് ഒരു മിനിമം ബഡ്ജറ്റിൽ നിൽക്കുന്ന സിനിമ എന്ന രീതിയിൽ ആയിരുന്നു.
പിന്നീട് കോവിഡിന്റെ അവസ്ഥകൾ മാറി ആളുകൾ തീയേറ്ററുകളിലേക്ക് എത്തിത്തുടങ്ങുകയും ഒടിടി സിനിമകൾ പ്രിഫർ ചെയ്ത് തുടങ്ങി. അത്തരം ഒരു തിരഞ്ഞെടുക്കൽ പ്രേക്ഷകർക്കിടയിലേക്ക് വരുമ്പോൾ നമ്മൾ അതിന് മുൻപേ ചിന്തിച്ച് അത് അനുസരിച്ച് സിനിമകൾ നല്കാൻ കഴിയണം. പ്രേക്ഷകർക്ക് സിനിമ നൽകുമ്പോൾ നല്ലൊരു തീയേറ്റർ എക്സ്പീരിയൻസ് നൽകാൻ കഴിയണം. അങ്ങനെ വീണ്ടും സ്കയിൽ മാറ്റുകയും ഒരുപാട് കാര്യങ്ങൾ ചിന്തിച്ച് പ്രവർത്തിച്ചത് കൊണ്ടാണ് സിനിമ ഈ തരത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞത്” എന്നാണ് അരുൺ പറഞ്ഞത്.