സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ഹരീഷ് പേരടി. അഭിനയ രംഗത്ത് സജീവമായ നടൻ സോഷ്യൽ മീഡിയയിലും സജീവമാണ്. പലപ്പോഴും സാമൂഹികമായ വിഷയങ്ങളിൽ പ്രതികരിച്ച് നടൻ രംഗത്ത് എത്താറുണ്ട്. തന്റെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിലൂടെ പറയാൻ ഒരു മടിയും കാണിക്കാത്ത വ്യക്തിയായാണ് ഹരീഷ് പേരടി. രാഷ്ട്രീയപരമായ വിഷയങ്ങളിൽ എല്ലാം തന്നെ താരം പ്രതികരിച്ച് രംഗത്ത് എത്താറുണ്ട്. ഇപ്പോഴിതാ ഹരീഷ് പേരടിയുടെ അത്തരത്തിലൊരു ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
തന്റെ രാജ്യം ചൈനയല്ലല്ലോ. ഭാരതം എന്ന ഇന്ത്യയാണല്ലോ എന്നാണ് നടൻ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ചോദിക്കുന്നത്. ഹരീഷ് പേരടിയുടെ വാക്കുകൾ ഇങ്ങനെയാണ്, “റിസർവ് ബാങ്കിന്റെ എതിർപ്പ് പ്രശനമല്ലാതെ കേരളാബാങ്ക് കരുവന്നുരിലെ ബാങ്കിനെ സഹായിച്ചാൽ പിന്നെ സ്വന്തം വരുമാനത്തിൽ നിന്ന് നികുതിയടക്കുന്ന രാജ്യത്തെ സാധാരണ മനുഷ്യരെല്ലാം പൊട്ടൻമാരാവില്ലെ. (റിസർവ് ബാങ്കിന് കേരളാ ബാങ്ക് കരുവന്നുർ സഹകരണ ബാങ്കിനെ സഹായിക്കുന്നത് സമ്മതമാണെങ്കിൽ സാധാരണ മനുഷ്യർക്കും നികുതിയടക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവില്ല.
നിയമങ്ങൾ അനുസ്‌രിക്കാനും പ്രയാസമുണ്ടാവില്ല). കാരണം രാജ്യം ഭരിക്കുന്നത് കേന്ദ്ര സർക്കാറും രാജ്യത്തിലെ നിയമങ്ങളുമാണോ. അതോ ഏതെങ്കിലും ഒരു പ്രത്യേക പാർട്ടിയാണോ എന്നറിയാനുള്ള സാധാരണ മനുഷ്യന്റെ അവകാശമുണ്ടല്ലോ. അത് അറിഞ്ഞേപറ്റു. എന്റെ രാജ്യം ചൈനയല്ലല്ലോ. ഭാരതം എന്ന ഇൻഡ്യയാണല്ലോ. ജയ് ഭാരത് ജയ് ഇന്ത്യ” എന്നാണ് ഹരീഷ് പേരടി പറഞ്ഞത്. ഇതിനു മുൻപും നടൻ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. കരുവന്നൂർ ബാങ്കിൽ നടന്നത് വലിയ പ്രശ്നമാണോ എന്ന് എംബി രാജേഷ് പറഞ്ഞതിനെതിരെ ആയിരുന്നു നടൻ പ്രതികരിച്ചിരുന്നത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു, ” “താങ്കൾ വെറും എം.ബി.രാജേഷ് അല്ല. എം.ബി.ഏ.രാജേഷാണ്. മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ രാജേഷ്. നമ്മുടെ വരയെ ചെറുതാക്കാൻ മുകളിൽ ഒരു വലിയ വര വരച്ചാൽ മതിയെന്ന് തിരിച്ചറിവുള്ള നല്ലവനല്ലാത്ത, കൊള്ളരുതാത്ത കച്ചവടക്കാരൻ. ചുരുക്കി പറഞ്ഞാൽ കളവ് വലുതാണോ ചെറുതാണോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കള്ളൻമാർക്കാണെന്ന്. നാട്ടുക്കാർക്കല്ലെന്ന്. സ്വാതന്ത്ര്യം കൊള്ളയിസം കള്ളൻമാർ സിന്ദാബാദ്” എന്നാണ് നടൻ പറഞ്ഞത്. ഇതും സോഷ്യ മീഡിയയിൽ വലിയ ചർച്ച ആയിരുന്നു.