വിജയ് ചിത്രങ്ങളുടെ പതിവിൽ നിന്ന് വ്യത്യസ്തമാണ് ലിയോ; റിപോർട്ടുകൾ പുറത്ത്

0
236

വിജയ് ചിത്രങ്ങൾ ഇപ്പോഴും ചടുലമായ നൃത്തരംഗങ്ങൾ കൊണ്ടും, പശ്ചാത്തല സംഗീതം കൊണ്ടും മികച്ചു നിൽക്കുന്നവയായിരിക്കും. എന്നാൽ ‘ലിയോ’ അത്തരത്തിൽ ഒരു ചിത്രമായിരിക്കില്ല എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചനകൾ പറയുന്നത്. തീം സോങ്ങും, പശ്ചാത്തലസംഗീതവുമില്ലാത്ത ചിത്രത്തിൽ രണ്ട് പാട്ടുകൾ മാത്രമാണ് ചിത്രത്തിലുള്ളത്. വിജയുടെ മാസ്സ് ആക്ഷനാണ് ലോകേഷ് പ്രാധാന്യം നൽകുന്നത് എന്നാണ് പുറത്തത് വരുന്ന സൂചനകൾ.

ബാബു ആന്റണിയും നേരത്തെ ഇത്തരം ഒരു പരാമർശം നടത്തിയിരുന്നു. ഇതുവരെ ഇറങ്ങിയ വിജയ് ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായാണ് ലിയോ എത്തുക. മാസ്സ് രംഗങ്ങൾ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ലോകേഷ് ചെയ്യുന്നില്ല എന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്.

സിനിമയിൽ വിജയ്‍യുടെ നായികയാകുന്നത് തൃഷയാണ്. വിജയിയും തൃഷയും പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. സെവൻ സ്‌ക്രീൻ സ്റുഡിയോസിന്റെ ബാനറിൽ എസ്. ലളിത് കുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്.

ആറ് മാസങ്ങളില്‍ 125 ദിവസത്തെ സിനിമയുടെ ഷൂട്ടിങ്. സിനിമയ്‍ക്കായി എല്ലാ ആവിശ്യങ്ങൾക്കൊപ്പം കൂടെ നിന്ന് പ്രവർത്തിച്ചവർക്ക് താൻ നന്ദി പറയുകയാണെന്നും ലോകേഷ് കനകരാജ്. അതോടൊപ്പം എല്ലാവരിലും അഭിമാനം തോന്നുന്നു എന്നുമാണ് ‘ലിയോ’യുടെ സംവിധായകൻ ലോകേഷ് കനകരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, ലിയോക്ക് ശേഷം ദളപതിയുടേതായി ഒരുങ്ങുന്ന ചിത്രമാണ് ദളപതി 68. എല്ലാ ഭാഷകളിൽ നിന്നുള്ള നടി നടന്മാർ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മാത്യു, ബാബു ആന്റണി എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഏകദേശം ഒരു വര്‍ഷം മുന്‍പായിരുന്നു വെങ്കട്ട് പ്രഭു ‘ദളപതി 68’ന്റെ കഥയുമായി വിജയിയുടെ അടുത്ത് എത്തിയത്. മാനാട്, മങ്കാത്ത, ചെന്നൈ 600028, മാസ് പോലുള്ള ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് വെങ്കട്ട് പ്രഭു. വെങ്കട് പ്രഭുവും വിജയിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദളപതി 68.

യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 2003 ല്‍ റിലീസ് ചെയ്ത ‘പുതിയ ഗീതൈ’യ്ക്ക് ശേഷം വിജയ്യുവന്‍ ശങ്കര്‍ രാജ കൂട്ടുകെട്ടിലെത്തുന്ന രണ്ടാമത്തെ ചിത്രം കൂടിയായിരിക്കും ഇത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് ടീ സീരീസ് നേടിയിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. റെക്കോര്‍ഡ് തുകയ്‍ക്കാണ് റൈറ്റ്‍സ് വിറ്റുപോയത്. തമിഴ് സിനിമ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകക്കാണ് ഓഡിയോ റ്റൈറ്റ്‍സ് വിറ്റുപോയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here