‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’ ഇനി ബുസാൻ ഫിലിം ഫെസ്റ്റിവലിലേക്ക്

0
201

കരൺ ജോഹറിന്റെ സംവിധാനത്തിൽ രണ്‍വീര്‍ സിംഗ് – ആലിയ ഭട്ട് നായിക നായകന്മാരായെത്തുന്ന ചിത്രമാണ് ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’. തീയേറ്ററിൽ മികച്ച വിജയമാണ് സിനിമ നേടിയിരിക്കുന്നത്. ആഗോളതലത്തിലെ മുഴുവൻ കണക്കുകൾ പരിശോധിക്കുമ്പോൾ ചിത്രം ഇതിനകം നേടിയിരിക്കുന്നത് മുന്നൂറ് കൊടിയിലധികമാണ്. ഇപ്പോഴിതാ സിനിമയുടെ മറ്റൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’ ബുസാൻ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നാണ് വാർത്ത.

Image

‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’ ഓപ്പൺ സിനിമ വിഭാഗത്തിലായിരിക്കും ഉൾപ്പെടുന്നത്. മുൻപേ തന്നെ അഭിഷേക് ബച്ചൻ രണ്‍വീര്‍ സിനിമയെ വിലയിരുത്തിയിരുന്നു. കരണ്‍ ജോഹറിന്റെ വലിയൊരു തിരിച്ചു വരവാണ് ഇത്. ഒരു ഫാമിലി എന്റര്‍ടെയ്‍ൻമെന്റ് ചിത്രം കൂടെയാണ് ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’. പഴയകാല താരങ്ങളായ ജയാ ബച്ചൻ, ധര്‍മേന്ദ്ര, ശബാന ആസ്‍മി തുടങ്ങിയവരും ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’യില്‍ വേഷമിടുന്നു എന്നത് ഈ സിനിമയുടെ പ്രത്യേകതയാണ്. ചിത്രത്തിലെ ‘വാട്ട് ഝുംക’ എന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു.

ജൂലൈ 28നാണ് ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’ പ്രദർശനത്തിന് എത്തിയിരുന്നത്. മാനുഷ് നന്ദനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത് . മദൻ മോഹൻ, പ്രിതം എന്നിവരുടെ സംഗീതസംവിധാനത്തിൽ ആണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ അമിതാഭ് ബട്ടാചാര്യയുടെ വരികള്‍ പാടിയിരിക്കുന്നത് അർജിത് സിംഗും ജൊനിത ഗാന്ധിയുമാണ്. പഴയകാല താരങ്ങളായ ജയാ ബച്ചൻ, ധര്‍മേന്ദ്ര, ശബാന ആസ്‍മി തുടങ്ങിയവരും ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’യില്‍ വേഷമിടുന്നു എന്നത് ഈ സിനിമയുടെ പ്രത്യേകതയാണ്. ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നതിന് പിന്നാലെ ചില വിമർശനങ്ങളും സിനിമയ്‌ക്കെതിരെ ഉയർന്നിരുന്നു.

‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’ യുടെ ട്രെയിലറിൽ ഉൾപ്പെടുന്ന ഒരു രംഗമാണ് വിമർശനങ്ങൾക്ക് വഴിയൊരുക്കിയത്. ചിത്രത്തിൽ റോക്കി എന്ന കഥാപാത്രമായി ആണ് രൺവീർ സിംഗ് എത്തുന്നത്. ഒരു രംഗത്തിൽ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന രബീന്ദ്രനാഥ ടാഗോറിന്റെ ചിത്രത്തെ നോക്കി ആളറിയാതെ മുത്തച്ഛാ എന്നുവിളിക്കുന്നുണ്ട് രൺവീറിന്റെ കഥാപാത്രം . ട്രെയിലറിലെ ഈ രംഗമാണ് വലിയ വിമർശനങ്ങൾക്ക് കാരണമായത്. ഇന്ത്യയുടെ ദേശീയ ഗാനം രചിച്ച, നൊബേൽ പുരസ്കാരം നേടിയ ഒരു വ്യക്തിയെ കരൺ ജോഹർ സിനിമയിൽ അപമാനിച്ചു എന്നാണ് ഉയർന്നുവരുന്ന വിമർശനം.

LEAVE A REPLY

Please enter your comment!
Please enter your name here