സമൂഹമാധ്യമങ്ങൾ കെട്ടിയുണ്ടാക്കിയ കഥയോട് പ്രതികരിക്കാൻ നേരമില്ല; തുറന്നടിച്ച് സായി പല്ലവി

0
216

സായി പല്ലവിയുടെ കല്യാണം കഴിഞ്ഞു എന്ന രീതിയിൽ കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു ഫോട്ടോയാണ് എസ് കെ 21 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമ പൂജയുടെ സമയത്ത് എടുത്ത ചിത്രം. ഈ വാർത്തക്ക് എതിരെ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുമാകയാണ് താരം. തന്റെ എക്സ് അഥവാ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് സായി പല്ലവിയുടെ പ്രതികരണം.

സായി പല്ലവിയുടെ വാക്കുകൾ…

സത്യസന്ധമായി പറയുകയാണ് ഞാൻ കിംവദന്തികളെ കാര്യമാക്കുന്ന ഒരാളല്ല, എന്നാൽ അതിൽ എന്റെ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ഉൾപ്പെടുത്തുമ്പോൾ, അതിനെക്കുറിച്ച് ഞാൻ സംസാരിക്കണം.
എന്റെ സിനിമയുടെ പൂജാ ചടങ്ങിൽ നിന്നുള്ള ഒരു ചിത്രം മനഃപൂർവം മുറിച്ച് ബോട്ടുകൾ ഉപയോഗിച്ച് വെറുപ്പുളവാക്കുന്ന ഉദ്ദേശ്യങ്ങളോടെയും പ്രചരിപ്പിച്ചു. എന്റെ വർക്ക് ഫ്രണ്ടിൽ സന്തോഷകരമായ അറിയിപ്പുകൾ നിങ്ങളുമായി പങ്കിടാൻ ഉള്ളപ്പോൾ, ഈ തൊഴിലില്ലായ്മ ഉള്ളവരുടെ പ്രവൃത്തികൾ വിശദീകരിക്കേണ്ടി വരുന്നത് നിരാശാജനകമാണ്. ഇത്തരത്തിൽ അസ്വസ്ഥത ഉണ്ടാക്കുന്നത് തീർത്തും നീചമാണ്!

അതേസമയം, ദ്രുതഗതിയിലുള്ള നൃത്തച്ചുവടുകള്‍ കൊണ്ടും സ്വാഭാവികമായ അഭിനയശൈലി കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയുന്ന താരമാണ് സായ് പല്ലവി. ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റാൻ സായ് പല്ലവിയ്ക്കു സാധിച്ചിട്ടുണ്ട്. ഒരു തമിഴ് ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി എത്തിയ കാലം മുതല്‍ തന്നെ സായ് പല്ലവി ജനശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ‘ഉങ്കളില്‍ യാര്‍ പ്രഭുദേവ’ എന്നു പേരുള്ള ആ റിയാലിറ്റി ഷോയുടെ സെമി ഫൈനലില്‍ നിന്നും പരാജിതയായി മടങ്ങുകയായിരുന്നു സായ് പല്ലവി. ആ തോല്‍വി സായ് പല്ലവിയുടെ വിജയങ്ങളിലേക്കുള്ള ചവിട്ടു പടിയായി വേണം കരുതാൻ.

തോറ്റു മടങ്ങിയിടത്തേക്ക് വിജയിയായാണ് വീണ്ടും സായി പല്ലവി തിരിച്ചെത്തി. സായിയെ പിന്നീട് തെന്നിന്ത്യ കണ്ടത് ‘പ്രേമം’ എന്ന ചിത്രത്തിലെ നായികയായാണ്. മലര്‍ എന്ന ഒരേയൊരു കഥാപാത്രത്തിലൂടെ തന്നെ സൗത്ത് ഇന്ത്യയുടെ മുഴുവൻ സ്നേഹവും സായ് നേടിയെടുത്തു. ഇന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമടക്കം തിളങ്ങുകയാണ് ഈ താരം. അഭിനയം കൊണ്ടുമാത്രമല്ല നിലപാടുകള്‍ കൊണ്ടും സായ് പല്ലവി അതിശയിപ്പിക്കാറുണ്ട്. കോടികള്‍ ഓഫര്‍ ചെയ്തിട്ടും ഒരു ഫെയര്‍നെസ്സ് കമ്പനിയുടെ പരസ്യത്തില്‍ അഭിനയിക്കാൻ തയ്യാറാവാത്ത സായ് പല്ലവിയുടെ നിലപാട് ഏറെ പ്രശംസ നേടി.

LEAVE A REPLY

Please enter your comment!
Please enter your name here