റിയാലിറ്റി ഷോകളിലൂടെ സോഷ്യല്‍ മീഡിയയിലും നിരവധി ആരാധകരുള്ള താരമാണ് ഷിയാസ് കരീം. ദിവസങ്ങൾ മുൻപ് ഷിയാസിനെതിരെ പീഡന പരാതി ഉയർന്നിരുന്നു. ഇപ്പോഴിതാ പരാതിയിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഷിയാസ്. ചോദ്യം ചെയ്യലിന് പൊലീസ് തയ്യാറെടുക്കുന്നതിനിടയിലാണ് ഷിയാസ് തന്റെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്. ഷിയാസിന്റെ വാക്കുകൾ ഇങ്ങനെയാണ്, ഞാൻ ഇപ്പോൾ ഈ വീഡിയോ ചെയ്യുന്നത് ഒരു വെടിയൊച്ച കേട്ടെന്നു പറഞ്ഞ് കുറെ ആളുകൾ എന്റെ പേരിൽ പേപ്പറിലുമൊക്കെ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്.
ഞാൻ ജയിലിൽ അല്ല. ദുബായിൽ ആണ്. ഇവിടെ നല്ല അരി കിട്ടുമെന്നറിഞ്ഞപ്പോൾ വാങ്ങാൻ വന്നതാണ്. മീഡിയകളോട് എനിക്ക് പറയാനുള്ളത് ഇനി ഇങ്ങനെയുള്ള വൃത്തിക്കെട്ട വാർത്തകൾ പ്രചരിപ്പിക്കരുതെന്നാണ്. ഞാൻ പെട്ടന്ന് തന്നെ വരും. നാട്ടിൽ വരുമ്പോൾ കാണാം. എല്ലാവരെയും മുഖത്തോട് മുഖം കണ്ടിരിക്കും. മഴ പെയ്യും” എന്നാണ് ഷിയാസ് കരീം പറഞ്ഞിരിക്കുന്നത്. പീഡന പരാതിയിൽ എറണാകുളത്തും പോലീസ് അന്വേഷണം നടക്കും. ചന്തേരയിലെ പൊലീസ് എറണാകുളത്ത് എത്തി അന്വേഷണം നടത്താനാണന് തീരുമാനിച്ചിരിക്കുന്നത്.
തന്നെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ് കാസര്‍ഗോഡ് പടന്ന സ്വദേശിനി പരാതി നൽകിയത്. ഷിയാസ് കാസര്‍ഗോഡും എറണാകുളത്തും മൂന്നാറിലെ ഹോട്ടലിലും എത്തിച്ച് പീഡിപ്പിച്ചു എന്നാണ് യുവതി പരാതിയിൽ പറയുന്നത്. മൂന്നാറിലും അനേഷണം നടത്താനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. യുവതിയില്‍ നിന്ന് ഷിയാസ് കരീം പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്തെന്നും യുവതി പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസംയിരുന്നു താരം വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കു വെച്ചിരുന്നത്.
വെല്‍കം ടു മൈ ലൈഫ് എന്ന തലക്കെട്ടോടെയാണ് ഷിയാസ് വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തു. ദന്ത ഡോക്ടറായ റെഹാനയാണ് വധു. വിവാഹനിശ്ചയത്തിന്റെ വീഡിയോയും ഷിയാസിന്റെ അക്കൗണ്ടിലുണ്ട്. വധു റെഹാനയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘എന്നെന്നേക്കുമായുള്ള തുടക്കം. സ്നേഹവും ചിരിയുമായി സന്തോഷകരമായ തുടക്കം’ എന്ന കുറിപ്പും രഹ്നയുടെ ചിത്രത്തിനൊപ്പമുണ്ട്. കഴിഞ്ഞ മാസം 20നായിരുന്നു വിവാഹ നിശ്ചയം നടന്നത്. എന്നാല്‍ നിശ്ചയം കഴിഞ്ഞ വിവരം ഇപ്പോഴാണ് ഷിയാസ് അറിയിച്ചത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസ അറിയിച്ച് എത്തുന്നത്.