സനാതന ധർമത്തെ കുറിച്ച് ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശത്തെ തുടർന്ന് ഉടലെടുത്ത വിവാദം അവസാനമില്ലാത്ത തുടർന്ന് കൊണ്ടിരിക്കുകയാണ്. സനാതന ധർമം കൊതുകിനും കോവിഡിനും മലേറിയക്കും സമാനമാണെന്നും അതിനെ സമൂഹത്തിൽ നിന്നും ഉന്മൂലനം ചെയ്യണമെന്നുമായിരുന്നു ഉദയനിധിയുടെ പരാമർശം ഇതിനെ തുടർന്ന് നിരവധി പേർ പ്രതിഷേധവുമായെത്തുകയും.
പോലീസിൽ കേസ് കൊടുക്കുകയുമൊക്കെ ചെയ്തിരുന്നു. ഒടുവിൽ ഉദയനിധിയുടെ തല കൊയ്യാൻ അയോധ്യയിലെ തപസി ചൗനി ക്ഷേത്രത്തിലെ പ്രധാന പൂജാരിയായ പരമഹൻസ് ആചാര്യ ആഹ്വാനം ചെയ്തിരിന്നു. ഇപ്പോഴിതാ ഉദയനിധി ഇതിനും മറുപടി നൽകിയിരിക്കുകയാണ്.
ഉദയനിധിയുടെ വാക്കുകൾ……
“തമിഴ്നാട് മാത്രമല്ല ഇന്ത്യ മൊത്തം ഇപ്പൊ എന്നെകുറിച്ചാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്. രണ്ടു ദിവസം മുൻപ് ചെന്നൈയിൽ സനാതന ധർമത്തിനെ തുരത്താം എന്ന ആശയത്തിൽ ഒരു പരിപാടി നടന്നിരുന്നു. അവിടെ വെച്ച് ഞാൻ , കൊറോണയേയും കൊതുകിനെയും മലേറിയയെയും ഡെങ്കിയെയും തുരത്തിയ പോലെ സനാതനത്തെയും തുരത്തണമെന്നു പറഞ്ഞു. അപ്പോഴേ ഞാൻ പറഞ്ഞിരുന്നു ഇത് പുറത്ത് വരുമ്പോൾ കുറച്ചാളുകൾക്കു പ്രശ്നമുണ്ടാകുമെന്നു. അത് തന്നെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. അമിത്ഷാ മുതൽ നഡ്ഡ വരെ ഇപ്പൊ ഉദയനിധിയെ കുറിച്ചാണ് സംസാരിക്കുന്നതു. ഇന്നലെ ഒരു സ്വാമി എന്റെ തലയ്ക്കു 10 കോടി വിലപറഞ്ഞിരിക്കുകയാണ്. ഞാൻ ചോദിക്കുകയാണ് നിങ്ങൾക്ക് എന്റെ തലയോടെന്തിനാണ് ഇത്ര ഇഷ്ട്ടം? അയാൾ ശരിക്കും ഒരു സ്വാമിയാണെങ്കിൽ അയാൾക്കെവിടുന്നാണ് 10 കോടി രൂപ? അയാൾ ഒർജിനൽ സ്വാമിയാണോ ഡ്യൂപ്ലിക്കേറ്റ് സ്വാമിയാണോ എന്ന് എനിക്ക് സംശയമുണ്ട്. എന്റെ തല ശരിയാക്കാൻ എന്തിനാണ് 10 കോടി ,10 രൂപയുടെ ഒരു ചീപ്പ് വാങ്ങി തന്നാൽ ഞാൻ തന്നെ എന്റെ തല ശരിയാക്കി തരാം. ഇത് പോലെ പണ്ട് കലൈഗ്നർ കരുണാനിധിയുടെ തല കൊയ്താൽ 1 കോടി തരാമെന്നു പറഞ്ഞപ്പോൾ നിങ്ങൾ 100 കോടി തന്നാലും എനിക്ക് പോലും ചീകാൻ പറ്റാത്ത തലയാണെന്റേത് എന്നാണ് കരുണാനിധി പറഞ്ഞത്. അംബേദ്കറും പെരിയാറും കരുണാനിധിയുമൊക്കെ എന്തിനെതിരെയാണ് പോരാടിയത്? ഈ സനാതന ധർമത്തെ ഇല്ലാതാക്കും വരെ ഡി എം കെ ക്ക് വിശ്രമമില്ല”
അതേ സമയം ഉദയനിധിക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി വൈ ചന്ദ്രചൂഡിന് മുൻ ഹൈക്കോടതി ജഡ്ജിമാരും ബ്യൂറോക്രാറ്റുകളുമടക്കം 262 പേർ ഒപ്പിട്ട ഭീമ ഹർജി നൽകിയിട്ടുണ്ട്.