ഹ്യൂമര്‍ ത്രില്ലറുമായി 21 ഗ്രാംസ് ടീം; ബ്രോ കോഡ് ടൈറ്റില്‍ പോസ്റ്റര്‍

0
166

21 ഗ്രാംസ് എന്ന സൂപ്പര്‍ ഹിറ്റ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ചിത്രത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ് കെ എന്‍ നിര്‍മിക്കുന്ന ചിത്രമാണ് ‘ബ്രോ കോഡ്’. ബിബിന്‍ കൃഷ്ണയും ഫ്രണ്ട് റോ പ്രൊഡക്ഷന്‍സും വീണ്ടും ഒത്തുചേരുന്ന ചിത്രമാണ് ബ്രോ കോഡ്. 21 ഗ്രാംസ് തിരക്കഥയെഴുതി സംവിധാനം ചെയ്തത് ബിബിന്‍ കൃഷ്ണയാണ്. മിഥുന്‍ മാനുവല്‍ തിരക്കഥ ഒരുക്കി വിഷ്ണു ഭരതന്‍ സംവിധാനം ചെയ്തിട്ടുള്ള ‘ഫീനിക്‌സ്’ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കവേയാണ് ഫ്രണ്ട് റോ പ്രൊഡക്ഷന്‍സ് അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. ഹ്യൂമര്‍ ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു സമ്പൂര്‍ണ്ണ സെലിബ്രേഷന്‍ പാക്കേജ് ആയിട്ടാണ് ഒരുങ്ങുന്നത്.

അനൂപ് മേനോന്‍, ധ്യാന്‍ ശീനിവാസന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തില്‍ ചന്തുനാഥ്, അനു മോഹന്‍, ബൈജു സന്തോഷ്, വിധുപ്രതാപ്, ഗായത്രി അരുണ്‍, ഭാമ അരുണ്‍, ജീവാ ജോസഫ്, യോഗ് ജാപ്പീ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

സംഗീതം – രാഹുല്‍ രാജ്. ഛായാഗ്രഹണം – ആല്‍ബി. എഡിറ്റിംഗ് – കിരണ്‍ ദാസ്. കോ-റൈറ്റര്‍ – യദുകൃഷ്ണ ദയാകുമാര്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ഷിനോജ് ഓടാണ്ടിയില്‍. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – പാര്‍ത്ഥന്‍. കോസ്റ്റ്യൂം ഡിസൈന്‍ – മഷര്‍ ഹംസ. മേക്കപ്പ് – റോണക്‌സ് സേവ്യര്‍. പരസ്യകല-യെല്ലോ ടൂത്ത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍.

അതേസമയം, 2013ന് ശേഷം ഇവര്‍ ഒന്നിച്ചുള്ള സിനിമകള്‍ ഉണ്ടയിട്ടില്ല. 2014ല്‍ ആമയും മുയലും എന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചതല്ലാതെ ഇവരൊന്നിച്ചുള്ള സിനിമകള്‍ പ്രേക്ഷകര്‍ പിന്നീട് കണ്ടിട്ടില്ല. ഇപ്പോഴിതാ, ഇതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് അനൂപ് മേനോന്‍. ഒരുമിച്ചാണ് പിരിയാമെന്ന തീരുമാനം എടുത്തതെന്നും ഇന്നും സൗഹൃദമുണ്ടെന്നും അനൂപ് മേനോന്‍ പറയുന്നു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അനൂപ് മേനോന്‍ മനസുതുറന്നത്.

‘ജയസൂര്യയുമായി ഇപ്പോഴും സൗഹൃദം ഉണ്ട്. ഞങ്ങള്‍ ഒന്നിച്ച് എടുത്ത തീരുമാനമാണ് പിരിയുക എന്നത്. ഞാന്‍ എഴുതിയ സിനിമകളില്‍ മിക്കവാറും ജയസൂര്യയാണ് നായകന്‍. ഒരുഘട്ടത്തില്‍ എത്തിയപ്പോള്‍ പിരിയുന്നതാണ് നല്ലത് എന്ന് ഞങ്ങള്‍ക്ക് തോന്നി. രണ്ടുപേര്‍ക്കും അത് നല്ലതായിരുന്നു. പ്രത്യേകിച്ച് എനിക്ക്. സംവിധായകന്‍ രഞ്ജിത്താണ് നടന്‍ എന്ന നിലയില്‍ ലഭിക്കുന്ന അവസരം കൂടുതല്‍ ഉപയോഗിക്കാന്‍ പറഞ്ഞത്’,

‘തിരക്കഥകൃത്ത് എന്ന നിലയില്‍ വര്‍ഷം ഒന്നോ രണ്ടോ സിനിമ ചെയ്യാന്‍ സാധിക്കും. എട്ടു കൊല്ലത്തിനിടയില്‍ എട്ടോ പത്തോ ചെയ്യാം. എന്നാല്‍ നടന്‍ എന്ന നിലയില്‍ ഞാന്‍ ഈ കാലയളവില്‍ 100 പടം എങ്കിലും അഭിനയിച്ചു. പിരിയാനുള്ള തീരുമാനം ഒന്നിച്ചെടുത്തതാണ്. അതിന് ശേഷം ജയന്‍ വെള്ളം, ക്യാപ്റ്റന്‍ പോലുള്ള നല്ല സിനിമകളുടെ ഭാഗമായി. മറ്റൊരു വശത്ത് ഞാനും പാവട, വിക്രമാദിത്യന്‍ പോലുള്ള സിനിമകള്‍ ചെയ്തു’,

‘ഒന്നിച്ച് തുടര്‍ന്നിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കുറച്ചുകാലം കഴിഞ്ഞ് ശ്വാസം മുട്ടുന്ന അവസ്ഥയുണ്ടാകും. ഒരേ രീതിയില്‍ സിനിമകള്‍ ചെയ്ത് ഞങ്ങള്‍ക്ക് മടുത്ത് ഞങ്ങള്‍ പരസ്പരം വെറുക്കുന്ന അവസ്ഥ ഉണ്ടായേനെ. അതിന് മുന്‍പ് തന്നെ അത്തരം ഒരു തീരുമാനം എടുത്തത് നന്നായി. അത് കാരണം ജയസൂര്യയുടെ കരിയറിലും മാറ്റം വന്നു. എന്റെ കരിയറിലും മാറ്റം വന്നു. അത് നല്ലൊരു തീരുമാനമായിരുന്നു’, അനൂപ് മേനോന്‍ പറഞ്ഞു.

അതേസമയം ഇരുവരും ഒന്നിച്ച ട്രിവാന്‍ഡ്രം ലോഡ്ജിന്റെ രണ്ടാം ഭാഗം വരുന്നുണ്ടെന്നും അനൂപ് മേനോന്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആള്‍ക്ക് ആ സമയത്തെ ഡേറ്റ് ഉള്ളുവെന്നും നടന്‍ വ്യക്തമാക്കി. ജയസൂര്യ, അനൂപ് മേനോന്‍, ഭാവന, ഹണി റോസ് എന്നിവരാണ് ആദ്യ ഭാഗത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ മറ്റു താരങ്ങളാകും എത്തുകയെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here