ആഗോളതലത്തിൽ ആദ്യദിനം തന്നെ റെക്കോർഡ് കളക്ഷനുമായി മുന്നേറുകയാണ് ഷാരൂഖ് ഖാന്റെ ജവാൻ . അറ്‌ലീ തന്റെ ബോളിവുഡ് അരങ്ങേറ്റം നടത്തിയ ചിത്രമാണ് ജവാൻ , കൂടാതെ നയൻതാരയുടെയും ആദ്യത്തെ ബോളിവുഡ് ചിത്രമാണിത്. ആദ്യദിനത്തിൽതന്നെ ബോക്സ് ഓഫീസിൽ 100 കോടി നേടുന്ന ഷാരൂഖ് ഖാന്റെ രണ്ടാമത്രെ ചിത്രമാണിത്. എന്നാൽ അതേസമയം ഷാരൂഖ് ഖാനുമായി ബന്ധപ്പെട്ട മറ്റൊരു പ്രസ്താവനയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഷാരൂഖ് ഖാനെ ഇന്ത്യയുടെ പ്രകൃതി വിഭവമായി പ്രഖ്യാപിക്കണമെന്നാണ് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര പറയുന്നത്.
All countries guard their natural mineral resources and mine them and usually export them to earn forex. Maybe it’s time to declare @iamsrk a Natural Resource… 🤔 😊 pic.twitter.com/RvXnegLga0
— anand mahindra (@anandmahindra) September 8, 2023
ചിത്രത്തെ വളരെയധികം പുകഴ്ത്തിക്കൊണ്ടാണ് ആനന്ദ് മഹീന്ദ്ര രംഗത്തെത്തിയത്. എന്നാൽ ഒപ്പം പറഞ്ഞ ഈ വാക്കുകളാണ് ഏറെ ശ്രദ്ധ നേടിയത്. ഷാരൂഖ് ഖാനെ ഇന്ത്യയുടെ പ്രകൃതി വിഭവമായി പ്രഖ്യാപിക്കണം എന്നാണ് ആനന്ദ് മഹീന്ദ്ര സമൂഹ മാധ്യമമായ എക്‌സിലൂടെ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്. “എല്ലാ രാജ്യങ്ങളും അവരുടെ പ്രകൃതിദത്ത ധാതു വിഭവങ്ങൾ കാത്തുസൂക്ഷിക്കുകയും അവ ഖനനം ചെയ്യുകയും അതു വഴി വിദേശ നാണ്യം സമ്പാദിക്കാനായി കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഷാരൂഖ് ഖാനെ ഒരു പ്രകൃതി വിഭവമായി നാം പ്രഖ്യാപിക്കേണ്ട സമയമായിരിക്കുന്നു..” എന്നാണ് അദ്ദേഹം എക്സ് പോസ്റ്റില്‍ പറയുന്നത്.
കൂടാതെ ദുബായിലെ ബുർജ് ഖലീഫയിൽ വച്ചുനടന്ന ജവാൻ സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിന്‍റെ വീഡിയോയും ആനന്ദ് മഹീന്ദ്ര തന്റെ എക്സ് പോസ്റ്റില്‍ പങ്കിട്ടിട്ടുണ്ട്. അതിനൊപ്പമാണ് ആനന്ദ് ഈ കുറിപ്പ് പങ്കിട്ടത്. അതേ സമയം വിദേശ രാജ്യങ്ങളില്‍ അടക്കം വൻതോതിലുള്ള സ്വീകരണമാണ് ജവാന് ലഭിക്കുന്നത്. ആദ്യ ദിനത്തിന് ശേഷം ഇന്ത്യയിലും വിദേശത്തും ഒരു പോലെയുള്ള മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഓസ്ട്രേലിയ, ന്യൂസിലാന്‍റ് എന്നിവിടങ്ങളില്‍ ബോക്സോഫീസ് ബുക്കിംഗില്‍ ഒന്നാം റാങ്കിലാണ് ജവാന് സ്ഥാനം നേടിയിരിക്കുന്നത്. എന്നാൽ ജര്‍മ്മനിയില്‍ മൂന്നാം സ്ഥാനത്തായിരുന്നു ചിത്രം .
ചിത്രം ആഗോളതലത്തിൽ നേടിയ കണക്കുകളുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്നെയാണ് ഈ കണക്ക് പുറത്തു വിട്ടിരിക്കുന്നത്. നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റ് പുറത്തു വിട്ട കണക്ക് അനുസരിച്ച് 129.6 കോടിയാണ് ചിത്രം ആദ്യദിനം സിനിമ നേടിയിരിക്കുന്നത്.
ഫോറം കേരളത്തിന്‍റെ എക്സ് പോസ്റ്റിന്റെ കണക്കുകൾ പ്രകാരം കേരളത്തില്‍ ഒരു ഹിന്ദി ചിത്രത്തിന് റിലീസ് ദിവസം കിട്ടുന്ന ഏറ്റവും കൂടിയ കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 3.5 കോടി റിലീസ് ദിവസം ചിത്രം നേടിയെന്നാണ് റിപ്പോർട്ട്. നേരത്തെ പഠാന്‍ 1.9 കോടി നേടി ആദ്യ ദിനം കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം എന്ന ഖ്യാതി നേടിയിരുന്നു. അതേസമയം, നാഷണ്‍ തിയറ്റര്‍ ശൃംഖലയിലെ കളക്ഷൻ കണക്കുകൾ പുറത്തുവന്നിരുന്നു. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് കണക്ക് പുറത്തുവിട്ടത്. റിലീസ് ദിനത്തില്‍തന്നെ ഒരു ഹിന്ദി ചിത്രം നേടുന്ന ഏറ്റവും മികച്ച ബോക്സോഫീസ് ഓപ്പണിംഗ് എന്ന റെക്കോഡാണ് ജവാന്‍ സ്വന്തമാക്കിയത്. ഷാരൂഖിന്റെതന്നെ പഠാന്‍റെ റെക്കോഡാണ് ജവാന്‍ തകര്‍ത്തത്.