നാണക്കേട്; നികൃഷ്ടമായി അലൻസിയറിന് ഈ വേദിയിൽ എങ്ങിനെ ഇപ്രകാരം സംസാരിക്കാനാകുന്നു?: ശ്രുതി ശരണ്യം

0
397

ൻപത്തിമൂന്നാമത് കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരവേദിയിയിൽ ‘ബി 32 മുതല്‍ 44 ‘ വരെ എന്ന ചിത്രത്തിന് സ്ത്രീ-ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിൽ സംവിധായിക ശ്രുതി ശരണ്യത്തിന് പുരസ്‌കാരം ലഭിച്ചിരുന്നു. ഇപ്പോഴിതാ അലൻസിയറുടെ വിവാദ പരാമർശത്തെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് സംവിധായിക. ‘സ്ത്രീകൾക്ക് സിനിമ ചെയ്യാനുള്ള ഫണ്ടൊരുക്കിയ, സ്ത്രീകളുടെ സിനിമാ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാറാണ് ഇവിടെയുള്ളത്. എന്നിട്ടും ഇത്ര നിരുത്തരവാദപരവും നികൃഷ്ടവുമായി ഇങ്ങിനെയൊരു വേദിയിൽ നിന്നുകൊണ്ട് അലൻസിയറിന് എങ്ങിനെ ഇപ്രകാരം സംസാരിക്കാനാകുന്നു. Its a shame ‘ എന്ന് പറയുകയാണ് ശ്രുതി ശരണ്യം.

“The “lady” in my hand is incredible… ഇന്ന് സംസ്ഥാന ചലച്ചിത്ര പുരസ്കാരവേദിയിൽ അലൻസിയർ ലോപസ് നടത്തിയ മറുപടി പ്രസംഗത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു. അടുത്ത വർഷത്തെ അവാർഡിനെങ്കിലും പെണ്ണിന്റെ പ്രതിമയ്ക്ക് പകരം “പൗരുഷ”മുള്ള ആണിന്റെ പ്രതിമ വേണംപോലും … അതിന് തൊട്ടുമുൻപുള്ള ഉദ്ഘാടനപ്രസംഗത്തിൽ മുഖ്യമന്ത്രി ഊന്നി പറഞ്ഞിരുന്നു, സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളെ തകർക്കുന്ന, പരുഷാധിപത്യത്തെ ആഘോഷിക്കുന്ന ഫിലിം കണ്ടന്റിനെ പ്രോത്സാഹിപ്പിക്കരുതെന്ന്. സ്ത്രീകൾക്ക് സിനിമ ചെയ്യാനുള്ള ഫണ്ടൊരുക്കിയ, സ്ത്രീകളുടെ സിനിമാ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാറാണ് ഇവിടെയുള്ളത്. എന്നിട്ടും ഇത്ര നിരുത്തരവാദപരവും നികൃഷ്ടവുമായി ഇങ്ങിനെയൊരു വേദിയിൽ നിന്നുകൊണ്ട് അലൻസിയറിന് എങ്ങിനെ ഇപ്രകാരം സംസാരിക്കാനാകുന്നു. Its a shame. സ്ത്രീ/ട്രാൻസ്ജെന്റർ വിഭാഗത്തിനുള്ള അവാർഡ് വാങ്ങിയ എന്റെ ഉത്തരവാദിത്വമാണ് അലൻസിയറിന്റെ പ്രസ്തുത പ്രസ്താവനയോട് പ്രതികരിക്കേണ്ടത് എന്ന് ഞാൻ കരുതുന്നു” ശ്രുതി സമൂഹമാധ്യമത്തിൽ കുറിച്ചു.

അതേസമയം, ശ്രുതി ശരണ്യം സംവിധാനം ചെയ്ത സ്ത്രീപക്ഷ ചിത്രമാണ് ‘ബി 32 മുതൽ 44 വരെ’. പെൺ ശരീരത്തിന്റെ അളവുകളും അതിലെ രാഷ്ട്രീയവും സൂചിപ്പിക്കുന്നതാണ് സിനിമയുടെ പേര്. ചലച്ചിത്ര മേഖലയിൽ വനിതകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണ് വിമെൻ സിനിമ പ്രോജക്ട്. ‘ബി 32 മുതൽ 44’ വരെ എന്ന സിനിമയുടെ അണിയറ സംഘത്തിൽ മുപ്പതോളം വനിതകളാണ് പ്രവർത്തിച്ചിട്ടുള്ളത്.

സ്ത്രീകളുടെ വീക്ഷണത്തിലൂടെ സഞ്ചരിച്ചുകൊണ്ട്, ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന അഞ്ചു സ്ത്രീകളുടെയും ഒരു ട്രാൻസ്മാൻ്റെയും കഥയാണ് ചിത്രം പറയുന്നത്. സംസ്ഥാന സർക്കാരിൻ്റെ വിമെൻ സിനിമ പദ്ധതിയുടെ ഭാഗമായി സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷനാണ് (കെ എസ് എഫ് സി സി) ബി 32 മുതൽ 44 വരെ നിർമ്മിച്ചത്. ‘

LEAVE A REPLY

Please enter your comment!
Please enter your name here