അരുൺ ചന്തു സംവിധാനം ചെയ്ത ഡിസ്‌ടോപ്പിയൻ എലിയൻ ചിത്രമായ ‘ഗഗനചാരി’ ഇന്ന് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. വളരെ മികച്ച അഭിപ്രായങ്ങൾതന്നെയാണ് പ്രേക്ഷകർ ചിത്രത്തെകുറിച്ച് പങ്കുവെക്കുന്നത്. മലയാളത്തിൽ ഇന്നേവരെ കാണാത്ത ഒരുതരം ചിത്രമാണെന്നും, എന്നാൽ അത് അവതരിപ്പിച്ചപ്പോൾ വളരെ നന്നായിട്ടുണ്ടെന്നും ചിത്രം കണ്ടവർ പറഞ്ഞു. കുറച്ച് ഫ്യൂച്ചറിസ്റ്റിക് ചേരുവകൾ ചേർത്തുണ്ടാക്കിയ സിനിമയായാതുകൊണ്ടുതന്നെ എത്രത്തോളം പ്രേക്ഷകർക്ക് ഈ സിനിമ ദഹിക്കും എന്ന സംശയവും ചില പ്രേക്ഷകർ പങ്കുവെച്ചിരുന്നു. ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന വിഎഫ്എക്സ് വളരെ നന്നായി തന്നെ ചെയ്തിടുണ്ടെന്നും, അവർ അഭിപാരായപ്പെടുന്നു.
അനാർക്കലി മരയ്ക്കാർ, ഗോകുൽ സുരേഷ്, ഗണേഷ് കുമാർ, അജു വർഗീസ് എന്നിവർ ചിത്രത്തിൽ നടത്തിയ മകച്ച പ്രകടനത്തെയും അവർ അഭിനന്ദിച്ചു. പഴയകാല അജു വർഗീസിനെ ചിത്രത്തിൽ കാണാനായെന്നും അവർ പറഞ്ഞു. ‘ഗഗനചാരി’ നിർമ്മിച്ചിരിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ്. ശിവ സായിയും അരുൺ ചന്തുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഡിസ്ടോപ്പിയൻ പശ്ചാത്തലത്തിൽ 2043ലെ കേരളത്തിൽ നടക്കുന്ന കഥയായാണ് ഗഗനചാരിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഗോകുൽ സുരേഷ്, അജു വർഗീസ്, കെ.ബി ഗണേഷ് കുമാർ, അനാർക്കലി മരിക്കാർ, ജോൺ കൈപ്പള്ളിൽ തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്ന ‘ഗഗനചാരി’യുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുർജിത്ത് എസ് പൈ ആണ്. ‘സണ്ണി’ ‘4 ഇയർസ് ‘ ചിത്രങ്ങൾക്ക് ശേഷം ശങ്കർ ശർമ സംഗീതം പകരുന്ന ചിത്രമാണ് ‘ഗഗനചാരി’. ‘കള’ എന്ന സിനിമയുടെ ചടുലമായ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർ ഫിനിക്‌സ് പ്രഭുവാണ് ആക്ഷൻ ഡയറക്ടർ. വി.എഫ്.എക്‌സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്‌സ് മെറാക്കി സ്റ്റുഡിയോസ് ഒരുക്കുന്നു.
ഗഗനചാരി ആഗോള തലത്തിൽ വിവിധ ഫെസ്റ്റുകളിൽ അംഗീകാരങ്ങൾ സ്വന്തമാക്കിയ ശേഷം കേരളത്തിൽ നടന്ന കേരള പോപ് കോണിന്റെ ഭാഗമായും പ്രദർശിപ്പിക്കപ്പെട്ടിരുന്നു. ഇതെക്കൂടാതെ മികച്ച ചിത്രം, മികച്ച വിഷ്വൽ എഫ്ഫെക്ട്സ് എന്ന വിഭാഗങ്ങളിൽ ന്യൂ യോർക്ക് ഫിലിം അവാർഡ്‌സ് , ലോസ് ആഞ്ചലസ് ഫിലിം അവാർഡ്‌സ്, തെക്കൻ ഇറ്റലിയിൽ നടന്ന പ്രമാണ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും ഗഗനചാരി പ്രദർശിപ്പിച്ചിരുന്നു.