സിനിമയിലെ സൂചനയും സിനിമ എന്താണ് പ്രതിപാദിക്കുന്നതെന്നും തുറന്നു പറഞ്ഞ് സുരേഷ് ഗോപി

0
236

സുരേഷ് ​ഗോപിയും ബിജു മേനോനും ഒന്നിച്ചെത്തുന്ന ചിത്രമായ ഗരുഡനിലെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നവാഗതനായ അരുൺ വർമ്മയാണ് ചിത്രത്തിന്റെ സംവിധാനം. നവംബറിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഗരുഡന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ വെച്ച് ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് താരങ്ങൾ. ഇപ്പോൾ സിനിമയെക്കുറിച്ച് സുരേഷ് ഗോപി പറയുന്നത് ഇങ്ങനെയാണ്, “ഒരു നിരപരാധി ശിക്ഷിക്കപ്പെട്ടാൽ അതിന്റെ ഒരു കുഴപ്പം എവിടെയൊക്കെ ഉണ്ടാകും.

അയാൾ ചിലപ്പോൾ ഒരു ശുദ്ധനും ദൈവീകവുമായ സ്വഭാവ സവിശേഷതകളുള്ള ഒരു നിലയിൽ നിന്ന് വളരെ മോശപ്പെട്ട ഒരു പിശാശായി ചിത്രീകരിക്കപ്പെട്ടാൽ അത് അയാളുടെ ഭാര്യയെ ബാധിച്ചാൽ, കുഞ്ഞു മകളെ അത് ബാധിച്ചാൽ ഇതെല്ലാം ആ സിനിമയിൽ കാണാൻ സാധിക്കും. നിരപരാധികളാകാൻ സാധ്യത ഉള്ളവരെ നൂറു ദിവസമൊക്കെ കൊണ്ട് ജയിലിൽ ഇടും.

 ഇപ്പോൾ അവർ ചെയ്ത തെറ്റൊന്നും എവിടെയും ചർച്ചയിൽ ഇല്ല. അവരുടെ ബോഡിയിൽ മാസങ്ങളോളം വർഷങ്ങളോളം ജീവിച്ചിരിക്കുന്ന പോസ്റ്റ് മോർട്ടം നടത്തിയിട്ടുണ്ട്. നമുക്ക് അവരെക്കുറിച്ചുള്ള നിശ്ചയങ്ങൾ മുഴുവൻ അവർ തകിടം മറിച്ചിട്ടുണ്ട്. തിരിച്ച് പഴയ നിശ്ചയങ്ങളിലേക്ക് നമുക്ക് പോകേണ്ടി വന്നാൽ ഇതിൽ പാതകം ചെയ്തവന് കാക്കിയായിരുന്നോ ആടയെങ്കിൽ അവന്റെ സ്ഥാനം പിന്നെ എവിടെ ആയിരിക്കണം.

 

എന്ന് പറയുന്ന ഒരു സൂചന ഈ സിനിമയിൽ ഉണ്ട്. സിആർപിസിയുടെ ഒരു വലിയ അഴിച്ചു പണി പാർലമെന്റിന്റെ ഒരു ഭാഗമാണ്. അത് അടുത്ത വർഷമോ അല്ലെങ്കിൽ അടുത്ത വർഷത്തെ ഇലക്ഷൻ കഴിഞ്ഞോ ആ എലമെന്റ് വരും. വന്നാൽ പ്രജകളെ ദ്രോഹിക്കുന്ന തരത്തിലുള്ള എഫ്‌ഐആർ മുതൽ ജാമ്യം കിട്ടാത്ത തരത്തിലാക്കി പണത്തിന്റെ സ്വാധീനം കൊണ്ടോ രാഷ്ട്രീയ കരുത്തിന്റെ സ്വാധീനം കൊണ്ടോ അല്ലെങ്കിൽ മാഫിയകളുടെ ഇങ്കിതത്തിന് അനുസരിച്ചോ കാക്കി ഇട്ടവൻ തെറ്റു ചെയ്ത് നിരപരാധിയെ ശിക്ഷിക്കുന്ന തരത്തിൽ ഒരു എഴുത്ത് അവൻ എഴുതി അവനെ അഴിക്കുള്ളിൽ ആക്കിയിട്ടുണ്ടെങ്കിൽ പിന്നെ ആ കാക്കിയിട്ടവന്റെ സ്ഥാനം എവിടെ ആയിരിക്കുമെന്ന് പുനർ നിർണയിക്കുന്ന നിയമനിർമാണം ഒരു വശത്ത് നടക്കുന്നുണ്ട്. ഈ സിനിമയിൽ പ്രതിപാദിക്കുന്നത് തീർച്ചയായും ചർച്ചയാകും. ഇതിന്റെ ട്രെയിലറിൽ എന്നെയും സിദ്ധിക്കിനെയും കോടതിയെയും ബിജു മേനോൻ പറയുന്ന ഡയലോഗാണ് ഇവരൊക്കെ ചേർന്നാണ് എന്റെ ജീവിതം ഇല്ലാതാക്കിയതെന്ന്.

LEAVE A REPLY

Please enter your comment!
Please enter your name here