അന്തരിച്ച പ്രശസ്ത സംവിധായകൻ കെ ജി ജോർജിനെ അനുസ്മരിച്ച് നടൻ നരേൻ. പ്രിയസംവിധായകന്റെ ഭൗതികശരീരം അവസാനമായി ഒരു നോക്ക് കാണുവാൻ നരേൻ എറണാകുളം ടൗൺഹാളിൽ എത്തിച്ചേർന്നിരുന്നു.
നരേൻ പറഞ്ഞ വാക്കുകൾ…
“ഏതൊരു മേഖലയിലുമുള്ള ഫിലിം മേക്കേഴ്സിനെയും സ്വാധീനിച്ചിട്ടുള്ള മലയാളത്തിലെ സംവിധായകരിൽ തീർച്ചയായും ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് അദ്ദേഹം. അങ്ങനെയൊരു സംവിധായകൻ നമ്മുടെ കൂടെ ഉണ്ടായിരുന്നു എന്നത് വലിയ ഒരു കാര്യമാണ്. നിർഭാഗ്യവശാൽ എനിക്ക് അദ്ദേഹത്തിനോടൊപ്പം ജോലി ചെയ്യാൻ അവസരം കിട്ടിയിട്ടില്ല. ഞാൻ സിനിമയിലേക്ക് വരുമ്പോഴേക്കും അദ്ദേഹം സംവിധാന൦ നിർത്തിയിട്ടുണ്ടായിരുന്നു. മലയാളസിനിമയുടെ ചരിത്രത്തിൽ വഴിത്തിരിവായ കെ ജി ജോർജ് സാർ ഇപ്പോഴും ഇവിടെത്തന്നെ ഉണ്ട്”
വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാഷ്യം നല്‍കിയ സംവിധായകനായിരുന്നു കെ ജി ജോര്‍ജ്. കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് നിന്നുള്ള നിരവധി പ്രമുഖരാണ് പ്രിയ സഹപ്രവര്‍ത്തകനെ അവസാനമായി ഒരു നോക്ക് കാണുവാന്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന എറണാകുളം ടൗണ്‍ഹാളില്‍ എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്നത്. സിബി മലയില്‍, രഞ്ജി പണിക്കര്‍, ബി ഉണ്ണികൃഷ്ണന്‍, കെ എസ് പ്രസാദ്, പ്രിയനന്ദനന്‍, ഇടവേള ബാബു, മോഹന്‍ ജോസ് സിദ്ധിഖ്, കമല്‍, ഷൈന്‍ ടോം ചാക്കോ, നരേൻ, കുഞ്ചാക്കോ ബോബൻ, ഡേവിഡ് കാച്ചപ്പിള്ളി തുടങ്ങി നാനാതുറകളില്‍ നിന്നും നിരവധി പേര്‍ ടൗണ്‍ ഹാളില്‍ എത്തിച്ചേർന്നിരിക്കുകയാണ്.
പ്രശസ്ത സംവിധായകന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ചൊവ്വാഴ്ച വൈകീട്ട് 4.30-ന് എറണാകുളം രവിപുരം ശ്മശാനത്തില്‍ സംസ്‌കരിക്കും. രാവിലെ 11 മണി മുതല്‍ 3 മണി വരെ എറണാകുളം ടൗണ്‍ഹാളില്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിന്റെ പൊതുദര്‍ശനം നടന്നു കൊണ്ടിരിക്കുകയാണ്. തുടര്‍ന്ന് 6 മണിക്ക് വൈഎംസിഎ ഹാളില്‍ വെച്ച് അനുശോചന യോഗവും ഉണ്ടായിരിക്കുന്നതാണ്. ജോര്‍ജിന്റെ ഭാര്യ സല്‍മയും മകന്‍ അരുണും കുടുംബവും ഗോവയില്‍ നിന്നും മകള്‍ താര ദോഹയില്‍ നിന്നും തിങ്കളാഴ്ച കൊച്ചിയിലെത്തിയിരുന്നു.
കെ ജി ജോര്‍ജിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിനിമ, കലാ സാംസ്‌കാരിക, രാഷ്ട്രീയ രം?ഗത്തുള്ള നിരവധി ആളുകള്‍ രംഗത്തുവന്നിരുന്നു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാഷ്യം നല്‍കിയ സംവിധായകനായിരുന്നു കെ.ജി.ജോര്‍ജ്. പഞ്ചവടിപ്പാലം, ഇരകള്‍, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. സ്വപ്നാടനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള വരവ്. 1998-ല്‍ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് സംവിധാനം ചെയ്ത അവസാനചിത്രം.