എനിക്ക് താല്‍പ്പര്യമില്ലാത്ത ആര്‍ടിസ്റ്റുകളെ ഞാന്‍ നിര്‍മ്മിക്കുന്ന സിനിമകളില്‍ വേണ്ടെന്ന് പറയും: വേണു കുന്നപ്പിള്ളി

0
249

നിക്ക് താല്‍പ്പര്യമില്ലാത്ത ആര്‍ടിസ്റ്റുകളെ ഞാന്‍ നിര്‍മ്മിക്കുന്ന സിനിമകളില്‍ വേണ്ടെന്ന് പറയുമെന്ന് വേണു കുന്നപ്പിള്ളി. ചാവേര്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മൂവീ വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞത്.

പല കാരണങ്ങള്‍ കൊണ്ട് എനിക്ക് ഇഷ്ടമാകാത്തവര്‍ ഉണ്ടെങ്കില്‍ ഞാന്‍ കൃത്യമായ പറയാറുണ്ട് അവര്‍ വേണ്ടെന്ന്. അവര്‍ വേണമെന്ന് വാശി പിടിച്ചിട്ടുണ്ടെങ്കില്‍ വേറേ പ്രൊഡ്യുസറെ നോക്കിക്കോള്ളാന്‍ പറയാന്‍ എനിക്ക് ഒരു മടിയുമില്ലെന്നും നിര്‍മ്മാതാവ് പറഞ്ഞു.

കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചാവേര്‍’. വേണു കുന്നപ്പിള്ളിയും അരുണും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

വേണു കുന്നപ്പിള്ളിയുടെ വാക്കുകള്‍….

ചാവേറില്‍ അങ്ങനെയൊന്നും ഒരു പ്രശ്‌നമുണ്ടായിട്ടില്ല. പക്ഷേ ഇതിനുമുന്‍പുള്ള ചില സിനിമകളില്‍ ഒന്ന് രണ്ട് ആര്‍ടിസ്റ്റുകളെ ഞാന്‍ ആദ്യം തന്നെ പറഞ്ഞിരുന്നു വേണ്ടെന്ന്. എന്താണെന്ന് ചോദിച്ചപ്പോള്‍പ്രത്യേകിച്ച് ഒന്നുമില്ല വേണ്ടെന്ന് പറഞ്ഞു. ഞാന്‍ പൈസ് മുടക്കുന്നതില്‍ വേണോ വേണ്ടെയോ എന്നുള്ളത് എനിക്ക് തീരുമാനിക്കാമല്ലോ? മെയിന്‍ ആര്‍ടിസ്റ്റുകളല്ല, അവരെ ബിസിനസ് ആവശ്യത്തിന് വേണ്ടിയാണ്. അതു കഴിഞ്ഞിട്ടുള്ള ഓപ്ഷന്‍സാണ് പറയുന്നത്. ഇന്ന ആള്‍ വേണമെന്ന് ഒന്നുമില്ല. ഒരേ ക്യാരക്ടറിന് പറ്റിയ നിരവധിയാള്‍ക്കാരെ ഇവിടെ ലഭിക്കും. ആദ്യം പുതുമുഖങ്ങളാണെങ്കിലും ആ സിനിമയ്ക്ക് യാതൊരു ദോഷവുമില്ലെന്ന് നമുക്കറിയാം. കഥ കേള്‍ക്കുമ്പോള്‍തന്നെ നമുക്കറിയാം.

ഇന്ന ആള്‍ വേണമെന്ന് നമുക്കറിയാം. പല ആള്‍ക്കാരെയും ജീവിതത്തില്‍ കണ്ടിട്ട് പോലുമില്ല. സംസാരിച്ചിട്ടില്ലെങ്കില്‍ പോലും പല കാരണങ്ങള്‍ കൊണ്ട് എനിക്ക് ഇഷ്ടമാകാത്തവര്‍ ഉണ്ടെങ്കില്‍ ഞാന്‍ കൃത്യമായ പറയാറുണ്ട് അവര്‍ വേണ്ടെന്ന്. അവര്‍ വേണമെന്ന് വാശി പിടിച്ചിട്ടുണ്ടെങ്കില്‍ വേറേ പ്രൊഡ്യുസറെ നോക്കിക്കോള്ളാന്‍ പറയാന്‍ എനിക്ക് ഒരു മടിയുമില്ല.

എനിക്ക് എക്‌സ്, വൈ, ഇസ്ഡ് എന്നൊരാളെ എനിക്കിഷ്ടമില്ല. പല കാരണങ്ങള്‍ കൊണ്ട് എനിക്കിഷ്ടമില്ല. ഞാന്‍ അയാളെ വെച്ചിട്ട് എന്തിനാണ് സഹിക്കുന്നത്. അല്ലെങ്കില്‍ അയാളുടെ സ്വഭാവം മോശമാണ് അയാളുടെ സ്വ ഭാവത്തിനെ ഞാനെന്തിനാണ് സഹിക്കുന്നത്. അവന്‍ കാരണം എന്തെങ്കിലും പ്രശ്‌നമുണ്ടായെങ്കില്‍ നിര്‍മാതാവിന് കേസുണ്ടാകുന്നത്.

അല്ലെങ്കില്‍ അയാള്‍ കാരണം ഷൂട്ടിംഗ് നടക്കുന്നില്ലെങ്കില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ അതെല്ലാം നമുക്കല്ലേ? അതിന് നമ്മള്‍ എന്തിനാണ് ചുമക്കുന്നത്. അറിയപ്പെടുന്ന ആള്‍ക്കാരാണെങ്കില്‍ ഒഴിവാക്കി വിടും. ഈ പറയുന്ന ആള്‍ക്കാരൊന്നും എന്റെ സിനിമയില്‍ വന്നിട്ടില്ല.

അതേസമയം, കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാന കഥാപാത്രണങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ദുരൂഹത നിറഞ്ഞ ടൈറ്റില്‍ പോസ്റ്ററും ടീസറും നേരത്തെ തന്നെ ആരാധകര്‍ക്കിടയില്‍ പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു. രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ച് കൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ ഓരോ തവണയും ചിത്രത്തെ കുറിച്ചുള്ള അപ്ഡേറ്റുകള്‍ പുറത്ത് വിടാറുള്ളത്. ഇതിനു മുന്‍പ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു അതും വലിയ രീതിയില്‍ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

ചിത്രത്തിന്റേതായി ആദ്യം പുറത്ത് വന്ന ലുക്ക് ഔട്ട് നോട്ടീസ് വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. കേരളമൊട്ടാകെ അഞ്ച് ലക്ഷത്തിലധികം പത്രങ്ങളോടൊപ്പം പുറത്തിറങ്ങിയ പരസ്യ നോട്ടീസ് ചാവേര്‍ സിനിമയിലെ ചാക്കോച്ചന്‍ അവതരിപ്പിക്കുന്ന അശോകനെ തേടിക്കൊണ്ടുള്ള അറിയിപ്പ് ആയിരുന്നു എന്ന് പിന്നീടാണ് പ്രേക്ഷകര്‍ക്ക് മനസിലായത്.മുടി പറ്റവെട്ടി, കട്ടത്താടിയില്‍, തീപാറുന്ന നോട്ടവുമായാണ് ചാക്കോച്ചന്‍ ലുക്ക് ഔട്ട് നോടീസില്‍ പ്രത്യക്ഷപ്പെട്ടത്.ചാക്കോച്ചന്റെ പുതിയ ലുക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ നിമിഷനേരംകൊണ്ടാണ് വൈറല്‍ ആയത്. അന്ന് മുതല്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും വിശേഷങ്ങള്‍ക്കുമായി കാത്തിരുന്നത്.

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’, ‘അജഗജാന്തരം’ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രം ഇതിനോടകം തന്നെ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാണ്. അജഗജാന്തരം എന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിന്‍മെന്റ് ചിത്രത്തിലൂടെ സംവിധായകന്‍ ടിനു പാപ്പച്ചന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ട് തന്നെയാണ് ‘ചാവേര്‍’ സിനിമക്ക് റിലീസിന് മുന്‍പേ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ഇത്രയും സ്വീകാര്യത ലഭിക്കുന്നത്. മാത്രമല്ല ആദ്യമായാണ് കുഞ്ചോക്കോ ബോബനും ടിനു പാപ്പച്ചനും ഒരുമിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here