കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രമാണ് ‘ചാവേർ’. ചിത്രത്തിൽ ആന്റണി വർഗീസ് പെപ്പെ, അർജുൻ അശോകൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൂവിവേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ ‘ചാവേറിൽ’ എത്തിപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.
കുഞ്ചാക്കോ ബോബന്റെ വാക്കുകൾ...
“ടിനു പാപ്പച്ചൻ ഇതിനു മുൻപ് ചെയ്ത സിനിമകൾ നമുക്ക് അറിയാം, അങ്ങനെ ഭീകരമായ കഥകൾ ഇല്ലാതെ തന്നെ ഭീകരമായിട്ട് എടുത്തിട്ട് പൊലിപ്പിക്കാനുള്ള ഒരു കഴിവ് ടിനുവിനുണ്ട്. അപ്പോൾ ഇതിൽ ഒരു കഥയുണ്ട്, അപ്പോൾ അതുകൊണ്ട് അത് പുള്ളി എങ്ങനെ എടുക്കുമെന്നത് അല്ലെങ്കിൽ നമ്മൾ വിചാരിക്കുന്നതിനേക്കാൾ ഗംഭീരമായിട്ട് എടുക്കും എന്നുള്ളൊരു ഉറപ്പ് ആദ്യമേ പുള്ളി തെളിയിച്ചിട്ടുണ്ട്. ഒട്ടും അമാന്തിച്ചില്ല, വേറെ ആരെങ്കിലും കേറിപ്പിടിക്കുന്നതിനു മുൻപ് ഞാൻ വട്ടം പിടിച്ച് കെട്ടിപ്പിടിച്ച് കാലിൽ പിടിച്ച് നമ്മൾ തന്നെ ചെയ്യാമെന്ന് തീരുമാനിച്ചു, കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി.
ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ചാവേർ. ചിത്രത്തിലെ അശോകൻ എന്ന കഥാപാത്രത്തിനായി സ്വീകരിച്ച കഷ്ടപ്പാടുകളെക്കുറിച്ച് കുഞ്ചാക്കോ ബോബൻ പറഞ്ഞിരുന്നു. സിനിമയിൽ മേക്കപ്പില്ലാത്ത കഥാപാത്രമാണ് തന്റേതെന്നാണ് ആദ്യം കരുതിയതെന്നും പിന്നീടാണ് സംവിധായകൻ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞതെന്നും കഥാപാത്രമായി മാറാൻ മേക്കപ്പിനുമാത്രമായി ഒരു മണിക്കൂർ സമയം വേണ്ടിവന്നെന്നും നടൻ പറയുന്നു. ”ഈ സിനിമയിൽ മേക്കപ്പ് ഇല്ലാതെ വരണമെന്നായിരുന്നു എന്റെ ആഗ്രഹം.ഞാൻ ടിനുവിന്റെ അടുത്ത് ആദ്യമേ പറഞ്ഞു ഈ സിനിമയിലെ എന്റെ കഥാപാത്രത്തിന് മറ്റൊരു ലുക്ക് പിടിക്കാം.ഒട്ടും മേക്കപ്പ് ഒന്നും വേണ്ട എന്ന്.ടിനു അത് സമ്മതിച്ചതുമാണ്.ശേഷം മേക്കപ്പ് ടെസ്റ്റിന് പോയി.അപ്പോഴാണ് ടിനു പറയുന്നത് ഈ അശോകൻ എന്ന് പറയുന്നത് സിനിമക്ക് വേണ്ടി കാണുന്ന ഒരാളല്ല .യഥാർത്ഥ ജീവിതത്തിൽ ഉള്ള വ്യക്തിയാണ് അശോകൻ.
അത് കേട്ടപ്പോൾ എനിക്ക് സമാധാനായി കാരണം റിയൽ ആണല്ലോ അതികം മേക്കപ്പ് ഒന്നും ആവശ്യമില്ല.പിന്നീടാണ് പറയുന്നത് 15 കിലോ ശരീരഭാരം കൂട്ടണം,കുടവയർ വേണം,കട്ട മീശ കട്ട താടി,മുടി പാടില്ല,കാണുമ്പോൾ ഡള്ളായിരിക്കണം,ശരീരം മുഴുവൻ മുറിഞ്ഞ പാടുകൾ,കണ്ണിൽ ലെൻസ്, എന്നൊക്കെ.ഞാൻ ഇത് കേട്ടതും ആകെ ഞെട്ടിപ്പോയി.ആദ്യം എനിക്ക് ടിനു ഒരു കാരക്റ്റർ സ്കെച്ച് ഒക്കെ കാണിച്ചു തന്നു.ഞാൻ അപ്പോഴും ചോദിക്കുന്നുണ്ട്.ഈ രൂപത്തിലേക്ക് എനിക്ക് മാറാൻ പറ്റുമോ എന്നൊക്കെ.
പിന്നീട് മേക്കപ്പ് മാൻ ടിനു ഉദ്ദേശിച്ച രൂപത്തിലേക്ക് എന്നെ മാറ്റിയെടുത്തു.ഒന്നര മണിക്കൂർ മേക്കപ്പ് ചെയ്യാനും നാല് മണിക്കൂർ മേക്കപ്പ് മാറ്റാനും വേണ്ടിവന്നു.കാരണം ശരീരം മുഴുവൻ ചോരയും പൊടിയും ചളിയും ഒക്കെയാണ് അത് മാറ്റുവാൻ അത്രയും സമയം ആവശ്യമാണ്.രണ്ട് പ്രാവശ്യമെങ്കിലും കുളിച്ചാൽ മാത്രമാണ് പഴയ രൂപത്തിലേക്ക് എത്തിയിരുന്നത്.സത്യത്തിൽ ഷൂട്ട് നടക്കുന്ന സമയത്ത് ഞാൻ ഒരു ദിവസം നാല് കുളി കുളിച്ചിരുന്നു.ഒരു കഥാപാത്രത്തെ ഉദ്ദേശിച്ച രൂപത്തിലേക്ക് കൊണ്ടുവരണമെന്ന് വ്യക്തമായി അറിയുന്ന സംവിധായകനാണ് ടിനു എന്നും കുഞ്ചാക്കോ ബോബൻ പറയുന്നു.”