മേരാ ഭാരത്; ഇനി കാത്തിരിക്കാന്‍ വയ്യ, പേരുമാറ്റ വിവാദത്തിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി ഉണ്ണി മുകുന്ദന്‍

0
185

ന്ത്യയുടെ പേര് ഭാരതം എന്നാക്കി മാറ്റുമെന്ന ചര്‍ച്ചയ്ക്കിടെ യുവതാരം ഉണ്ണിമുകുന്ദന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു. മേരാ ഭാരത് എന്നെഴുതിയിരിക്കുന്ന പോസ്റ്റാണ് ആദ്യം പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയുടെ പേര് ഭാരതം എന്ന് പുനര്‍നാമകരണം ചെയ്‌തേക്കും എന്ന ചാനല്‍ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് മറ്റൊരു പോസ്റ്റും ഉണ്ണി മുകുന്ദന്‍ പങ്ക് വച്ചിട്ടുണ്ട്. ഇനി കാത്തിരിക്കാന്‍ വയ്യ എന്നാണ് ഈ പോസ്റ്റിന് നല്‍കിയിരിക്കുന്ന കാപ്ഷന്‍. ഉണ്ണിയുടെ പോസ്റ്റിന് താഴെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. പരിഹാസ കമന്റുകളും വന്നിട്ടുണ്ട്. മേരാ ഭാരത് എന്നത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ മൈ ഇന്ത്യ എന്നാണെന്നാണ് ചിലര്‍ പ്രതികരിച്ചിരിക്കുന്നത്.

അതേസമയം,ഇന്ത്യ എന്ന പേര് മാറ്റുന്നുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കവെ സംവിധായകന്‍ ഒമര്‍ ലുലു പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. ഒരു സംസ്ഥാനത്തിന്റെയോ,സ്ഥലത്തിന്റെയോ പേര് മാറ്റുന്നത് പോലെ അല്ലാ രാജ്യത്തിന്റെ പേര് മാറ്റുന്നതെന്ന് ഒമര്‍ ലുലു പറയുന്നു. ഇന്ത്യാക്കാരനെന്ന് പറയുന്നതില്‍ താന്‍ അഭിമാനിക്കുന്നു എന്നും ഒമര്‍ കുറിച്ചു.

 

‘ഒരു സംസ്ഥാനത്തിന്റെയോ,സ്ഥലത്തിന്റെയോ പേര് മാറ്റുന്നത് പോലെ അല്ലാ രാജ്യത്തിന്റെ പേര് മാറ്റുന്നത് .അങ്ങനെ രാജ്യത്തിന്റെ പേര് മാറ്റിയാല്‍ അന്താരാഷ്ട്ര തലത്തില്‍ നമ്മള്‍ വാണിജ്യ-വ്യവസായ തലത്തില്‍ എന്ന് അല്ലാ എല്ലാ തലത്തിലും നമ്മള്‍ ഒരുപാട് പുറകോട്ട് പോവും. I love my India ????……& proud to say am an Indian’, എന്നാണ് ഒമര്‍ ലുലു കുറിച്ചത്. ഇതിനെതിരെ വന്‍ തോതില്‍ പ്രതികരണങ്ങള്‍ ഉയരുകയാണ്. സമൂഹത്തിന്റെ വിവിധ മേഖലയില്‍ ഉള്ളവര്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തുന്നുണ്ട്.

അതേസമയം,പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി മാറ്റുന്നതിന് പുതിയ പ്രമേയം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. ജി 20 ഉച്ചകോടി രാഷ്ട്രപതി ഭവനില്‍ നിന്ന് അയച്ച ക്ഷണക്കത്തില്‍ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിന് പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നാണ് രേഖപ്പെടുത്തിയത്. ഇതോടെ അഭ്യൂഹം ശക്തമായി.

സെപ്തംബര്‍ ഒമ്പതിനും പത്തിനുമായി പ്രഗതി മൈതാനിയിലെ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലെ ഭാരത മണ്ഡപത്തില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള അത്താഴവിരുന്നാണ് ശനിയാഴ്ച രാത്രി എട്ടുമണിയ്ക്ക് നടക്കുന്നത്. ഇതിലേയ്ക്ക് ക്ഷണിച്ചു കൊണ്ടുള്ള കത്തിലാണ് ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന രേഖപ്പെടുത്തിയിരിക്കുന്നത്.

സംഭവത്തില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് ആരോപണവുമായി രംഗത്തെത്തി. ഇനി ഭരണഘടനയുടെ ഒന്നാം ആര്‍ട്ടിക്കിളില്‍ ‘ഭാരതം, ഇന്ത്യയായിരുന്ന സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും’ എന്ന് വായിക്കാമെന്ന് ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു. യൂണിയന്‍ ഓഫ് സ്റ്റേറ്റ്‌സ് പോലും ഇപ്പോള്‍ ആക്രമണം നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ കോണ്‍ഗ്രസിന്റെ വിമര്‍ശനത്തിനെതിരെ രംഗത്തെത്തിയിരുന്നു.

ഭാരത് ജോഡോ യാത്ര എന്ന പേരില്‍ രാഷ്ട്രീയ തീര്‍ത്ഥയാത്ര നടത്തുന്നവര്‍ എന്തിനാണ് ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യത്തെ എതിര്‍ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് രാജ്യത്തെയോ ഭരണഘടനയെയോ ബഹുമാനിക്കുന്നില്ല. ഒരു കുടുംബത്തെ പ്രശംസിക്കുക മാത്രമാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here