സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് സംവിധായകന്‍ ഒമര്‍ ലുലുവിന്‍റെ പോസ്റ്റാണ് . ലോകേഷ് ചിത്രം ലിയോ കണ്ടതിന് ശേഷം തന്റെ അഭിപ്രായം പറഞ്ഞുകൊണ്ടാണ് നടൻ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.ലിയോ വൺ ടൈം വാച്ചബിള്‍ സിനിമയാണെന്നും കണ്ണൂര്‍ സ്ക്വാഡിന് തിയറ്റര്‍ നൽകേണ്ടതുണ്ടെന്നും ഒമർ പറയുന്നു.ഫേസ്ബുക്കിലൂടെയാണ് ഒമറിന്റെ പ്രതികരണം.
“ലിയോ കണ്ടു. ഒരു വണ്‍ ടൈം വാച്ചബിള്‍ സിനിമ. കണ്ണൂര്‍ സ്ക്വാഡിന് വീണ്ടും തിയറ്റര്‍ കൊടുക്കുക. ഇല്ലെങ്കില്‍ മലയാള സിനിമയോട് തിയറ്റര്‍ ഉടമകള്‍ ചെയ്യുന്നത് അനീതിയാവും”, ഒമര്‍ ലുലു പോസ്റ്റിൽ പറയുന്നു.
ലിയോ തിയറ്ററുകളിൽ എത്തുമ്പോള്‍ അത് നിലവില്‍ തിയറ്ററുകളിലുണ്ടായിരുന്ന മലയാള ചിത്രം കണ്ണൂര്‍ സ്ക്വാഡിന്‍റെ കളക്ഷൻ ബാധിക്കുമെന്ന രീതിയിൽ ചർച്ചകൾ നടന്നിരുന്നു.ഒമർ ലുലുവിന്റെ പോസ്റ്റ് വന്നതോടെ ഈ ചർച്ച ആളിക്കത്തിയിരിക്കുകയാണ്.ആഗോളവ്യാപകമായി 75 കോടിയാണ് മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ് നേടിയത്.സമീപകാലങ്ങളിൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ഏറ്റവും കൂടുതൽ ജനകീയ വിജയം നേടിയ ചിത്രം കൂടിയാണ് കണ്ണൂര്‍ സ്ക്വാഡ്.ഇതോടുകൂടി എക്കാലത്തെയും മലയാള സിനിമകളുടെ വിജയ പട്ടികയില്‍ ഏഴാം സ്ഥാനത്ത് കണ്ണൂർ സ്‌ക്വാഡ് എത്തിയിട്ടുണ്ട്.
ആദ്യ ദിനം തന്നെ ചിത്രം രണ്ട് കോടിക്ക് മുകളിൽ കരസ്ഥമാക്കിയിരുന്നു.റിലീസ് ചെയ്ത് പതിമൂന്ന് ദിവസം പിന്നിടുമ്പോൾ തന്നെ ചിത്രം 50 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. മമ്മൂട്ടി ആറാം പ്രാവശ്യമാണ് 50 കോടി ക്ലബ് എന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.ഹൈപ്പിലാതെ എത്തിയ ചിത്രം എന്ന നിലയില്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡിന് ലഭിച്ചത് മികച്ച ഗ്രോസ് കളക്ഷനാണ്.ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ പ്രകാരം 2.40 കോടി രൂപയാണ് ചിത്രം ആദ്യദിനം നേടിയത്.കണ്ണൂരിൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ്. മുൻ കണ്ണൂർ എസ്പി എസ്. ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം പ്രധാനമായും ഒരുക്കിയിരുന്നത്. ഇപ്പോഴും പ്രവർത്തനക്ഷമമായ ഒറിജിനൽ സ്ക്വാഡിൽ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും, കണ്ണൂർ സ്‌ക്വാഡ് ചിത്രത്തിൽ നാല് പോലീസ് ഓഫീസർമാരെ മാത്രം കേന്ദ്രീകരിച്ചാണ് ചിത്രം മുൻപോട്ട് പോകുന്നത്.