സാജു നവോദയയുടെ ‘ആരോട് പറയാൻ ആരു കേൾക്കാൻ’ റൊമാന്റിക് ത്രില്ലർ; റിലീസ് ഒക്ടോബറിൽ

0
120

സാജു നവോദയ, രഞ്ജിനി ജോർജ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി സൈനു ചാവക്കാടൻ സംവിധാനം നിർവഹിച്ച ചിത്രമാണ് ‘ആരോട് പറയാൻ ആരു കേൾക്കാൻ’.ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ബോണി അസ്സനാർ, സോണിയൽ വർഗ്ഗീസ്, റോബിൻ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കിയ ചിത്രം, ഒക്ടോബർ രണ്ടാം വാരത്തിൽ റിലീസിനെത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

റൊമാന്റിക് ത്രില്ലർ സ്വഭാവത്തില്ലുള്ള ചിത്രത്തിന്റെ കഥ ബിന്ദു എൻ.കെ. പയ്യന്നൂരാണ്. തിരക്കഥ സംഭാഷണം സലേഷ് ശങ്കർ എങ്ങണ്ടിയൂർ. ഹൈസിൻ ഗ്ലോബൽ വെൻചേഴ്‌സാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജിജോ ഭാവചിത്രയാണ്. ഷിമോൾ ആന്റണിയാണ് സഹനിർമ്മാതാവ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചാവക്കാടൻ ഫിലിംസ്, എഡിറ്റർ: വൈശാഖ് രാജൻ, സംഗീതം & പശ്ചാത്തല സംഗീതം: ബിമൽ പങ്കജ്, ഗാനരചന: ഫ്രാൻസിസ് ജിജോ, വത്സലകുമാരി ടി. ചാരുമൂട്, പ്രൊജക്റ്റ് ഡിസൈനർ: ബോണി അസ്സനാർ, കല: ഷെരീഫ് ഇഗഉച, മേയ്ക്കപ്പ്: മായ മധു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് റൂബി, അസോസിയേറ്റ്: വിഷ്ണു വിജയ് റൂബി, രാമപ്രസാദ്, സൗണ്ട് ഡിസൈൻ: കരുൺ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനെർ: ഷജീർ അഴീക്കോട്, ഫിനാൻസ് കൺട്രോളർ: ജയകുമാർ കെ.വി ആചാരി, ഡി.ഐ: ഷാൻ ആഷിഫ്, സ്റ്റിൽസ്: പ്രശാന്ത് ഐ ഐഡിയ, മാർക്കറ്റിംഗ്: താസ ഡ്രീം ക്രീയേഷൻസ് & ബി.സി ക്രിയേറ്റീവ്‌സ്, പി.ആർ.ഒ.: പി. ശിവപ്രസാദ്, ഡിസൈൻസ്: ഹൈഹോപ്‌സ് ഡിസൈൻസ്.


അതേസമയം, മിമിക്രി വേദികളിലൂടെ അഭിനയ രംഗത്തേക്കെത്തി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് സാജു നവോദയ. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലുമൊക്കെയായി തിളങ്ങിയ ശേഷമാണ് സാജു സിനിമയിലേക്ക് എത്തുന്നത്. ഇന്ന് വെള്ളിത്തിരയിലെ ചിരിമുഖങ്ങളിൽ ഒന്നാണ് നടന്റേത്. മാന്നാർ മത്തായി സ്പീക്കിംഗ് 2 എന്ന സിനിമയിലൂടെ ആയിരുന്നു സാജുവിന്റെ അരങ്ങേറ്റം. തുടർന്ന് വെള്ളിമൂങ്ങ, അമർ അക്ബർ അന്തോണി തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിൽ ഒരിടം കണ്ടെത്തുകയായിരുന്നു സാജു.

ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞ സാജുവിന് മമ്മൂട്ടി അടക്കമുള്ള മുൻനിര താരങ്ങൾക്കൊപ്പം അഭിനയിക്കാനും സാധിച്ചിട്ടുണ്ട്. മമ്മൂട്ടിക്ക് ഒപ്പം ഭാസ്‌ക്കർ ദി റാസ്‌ക്കൽ, തോപ്പിൽ ജോപ്പൻ തുടങ്ങിയ സിനിമകളിലാണ് സാജു അഭിനയിച്ചത്. മമ്മൂട്ടി തന്നെയാണ് തനിക്ക് ഈ സിനിമകളിൽ അവസരം നൽകിയതെന്ന് സാജു മുൻപ് പറഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here