ദുബായില്‍ ബിസിനസ് ആരംഭിച്ചതിനെക്കുറിച്ച് സോഷ്യല്‍മീഡിയ താരം മുഹമ്മദ് ജാസില്‍

0
251

ദുബായില്‍ ബിസിനസ് ആരംഭിച്ചതിനെക്കുറിച്ച് മുഹമ്മദ് ജാസില്‍.മൂവീ വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ സോഷ്യല്‍മീഡിയയില്‍ എത്തിയതിനെക്കുറിച്ച് തുറന്ന് പറഞ്ഞത്. സോഷ്യല്‍മീഡിയ ഉപഭോക്താക്കള്‍ക്ക് സുപരിചിതനാണ് മുഹമ്മദ് ജാസില്‍. എല്ലാവരും വിളിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നതും ജാസില്‍ ജാസി എന്ന പേരിലാണ്. മലപ്പുറം കുറ്റിപ്പുറമാണ് സ്വദേശം. ടിക്ടോക് കാലംതൊട്ടാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. നിരവധി വീഡിയോസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. പൊതുവെ മേക്കപ്പ് ചെയ്യാന്‍ താല്‍പര്യപ്പെടുന്ന ജാസിലിന് അതുകൊണ്ട് തന്നെ വലിയ രീതിയില്‍ ആക്ഷേപം കേള്‍ക്കേണ്ടി വരാറുണ്ട്. നടപ്പിലും പെരുമാറ്റത്തിലും സ്‌ത്രൈണതയുണ്ടെന്ന് പറഞ്ഞാണ് സോഷ്യല്‍മീഡിയ വഴി ജാസിലിന് ഏറെയും സൈബര്‍ ആക്രമണങ്ങള്‍ ലഭിക്കുന്നത്.

മുഹമ്മദ് ജാസിലിന്റെ വാക്കുകള്‍


ഞാന്‍ സാധാരണ കുടുംബത്തില്‍ ജനിച്ച വ്യക്തിയാണ്. ഉമ്മ വീട്ടുജോലിക്ക് പോകുന്ന വ്യക്തിയായിരുന്നു. ഉപ്പാ ടാക്‌സി ഡ്രൈവറായിരുന്നു. ഞാന്‍ വളരെയധികം കഷ്ടപ്പെട്ടിട്ടാണ് വളര്‍ന്നത്. ചെറുപ്പം മുതല്‍ നന്നായി പഠിക്കുമായിരുന്നു. കോഴിക്കോട് നിന്നും എറണാകുളത്ത് പോയി പഠിച്ചു. ഡിപ്ലോമയെടുത്തു. നാട്ടില്‍ ഒരു ജ്വല്ലറിയില്‍ റിസ്പ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ദുബായില്‍ പോകണമെന്നുള്ള ആഗ്രഹമൊന്നുമുണ്ടായിരുന്നില്ല.

കോവിഡ് വന്നപ്പോള്‍ പ്രതിസന്ധിയുണ്ടായ സ്ഥിതിയായപ്പോള്‍ ദുബായിലേക്ക് പോയി. അവിടെ ആദ്യം റെസ്‌റ്റോറന്റിലെ ക്ലിനിംഗ് ജോലിയായിരുന്നു. വിദ്യാഭ്യാസമുണ്ടെന്ന് അറിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു, നീ എന്തിനാ ഈ ജോലി ചെയ്യുന്നത് നീ ഉടനെ അക്കൗണ്ട്‌സ് സെക്ഷനിലേക്ക് മാറിക്കോളാന്‍ പറഞ്ഞു. അതിന് ശേഷം അവിടെനിന്ന് അസിസ്റ്റന്റ് മാനേജരായിട്ടാണ് വിരമിക്കുന്നത്.

ആ സമയത്ത് വീഡിയോയെല്ലാം ഇടാന്‍ തുടങ്ങി. അങ്ങനെ പുതിയൊരു റെസ്റ്റോറന്റിലേക്ക് വന്നു. ആ സ്ഥാപനത്തില്‍ പ്രൊമോട്ടറായിട്ടാണ് ജോലി ചെയ്തത്. അതിനുശഷം സ്വന്തമായിട്ടെന്തെങ്കിലും തുടങ്ങണമെന്ന് ചിന്തിച്ചതിന് ശേഷമാണ് പുതിയൊരു പെര്‍ഫ്യും ഷോപ്പ് ഓപ്പണ്‍ ചെയ്തത്.
അതേസമയം,ആദ്യം സോഷ്യല്‍മീഡിയ ഉപയോഗിക്കാന്‍ എനിക്ക് പേടിയായിരുന്നു. എനിക്ക് ഇപ്പോഴും എഫ് ബി അക്കൗണ്ട് ഇല്ല. എന്തെങ്കിലും തുടങ്ങണമെന്നുള്ള ആഗ്രഹം കൊണ്ടാണ് ടിക് ടോക്ക് വരുന്നതിന് മുന്‍പ് മ്യൂസിക്കലി, ഡബ്മാഷില്‍ ഒക്കെ ചെറിയ ചെറിയ വീഡിയോസ് ചെയ്തത്.ചെറിയ രീതിയില്‍ വൈറലാവാന്‍ തുടങ്ങി.

എല്ലാവരും ആണ്‍കുട്ടികളുടെ വീഡിയോ ചെയ്ത് തുടങ്ങിയപ്പോള്‍ ആണ്‍കുട്ടിയായിട്ട് തന്നെ പെണ്‍കുട്ടിയുടെ ശബ്ദമെടുത്താല്‍ ആള്‍ക്കാരുടെ പ്രതികരണം അറിയാന്‍ വേണ്ടിയാണ് ചെയ്തത്. ആദ്യമൊക്കെ നല്ല പ്രതികരണമായിരുന്നു.ആ വീഡിയോകള്‍ തുടര്‍ച്ചയായി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ വിമര്‍ശനങ്ങളായി മാറി.

പിന്നെ സൈബര്‍ അറ്റാക്കിലേക്ക് വരെയെത്തി. അതിന് ശേഷം ടിക്ടോക്ക് വരെ വേണ്ടെന്ന് വെച്ചു. മാനസിക ബുദ്ധിമുട്ടായപ്പോഴാണ് ടിക്ടോക്ക് വേണ്ടെന്ന് വെച്ചത്. പക്ഷേ കൂട്ടുകാര്‍ പറഞ്ഞു, നീ എന്തിന് വേണ്ടെന്ന് വെയ്ക്കുന്നത്. നിന്റെ ഇഷ്ടമാണെങ്കില്‍ ചെയ്യു, എന്തിനാണ് വേണ്ടെന്ന് വെയ്ക്കുന്നത്. ഇപ്പോഴും പ്രശ്നങ്ങളുണ്ട് അതൊന്നും ഇപ്പോള്‍ ശ്രദ്ധിക്കാതെ എന്റേതായ വഴികളിലൂടെ സഞ്ചരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here