ബിജു മേനോൻ ആസിഫ് അലി കോംബോയിൽ എത്തിയ സസ്പെൻസ് ത്രില്ലർ പോലീസ് ചിത്രമാണ് തലവൻ. ചിത്രം തീയേറ്ററുകളിലെത്തി ആദ്യപ്രദർശനം കഴിഞ്ഞപ്പോൾ വളരെ നല്ല പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജിസ് ജോയുടെ സംവിധാനത്തിലെത്തിയ ചിത്രം പ്രേക്ഷകർക്ക് വളരെ നന്നായി ആസ്വദിക്കാനായെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയാണ് തലവന്റെ പ്രധാന ആകർഷണം. പൂര്‍ണമായും പൊലീസ് കഥയായി ഒരുക്കിയ തലവന്‍ മികച്ച ക്രൈം ത്രില്ലറായി പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകള്‍ വരുത്തുന്ന തലവന്‍ രണ്ടേകാല്‍ മണിക്കൂറോളം പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചിത്രമായാണ് പ്രേക്ഷകർ വിധിയെഴുതിയത്. പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റിലെത്തിച്ചാണ് സിനിമ അവസാനിപ്പിക്കുന്നത്. ഒരേ പൊലീസ് സ്റ്റേഷനിൽ ജോലിചെയ്യുന്ന സി ഐ ജയശങ്കറും എസ് ഐ കാര്‍ത്തികും തമ്മിലുള്ള അധികാരത്തിലേയും അന്വേഷണത്തിലേയും തര്‍ക്കങ്ങളിലൂടെ വികസിക്കുന്ന കഥ വളരെ വ്യത്യസ്ത കുറ്റാന്വേഷണത്തിലൂടെയാണ് സഞ്ചരിക്കുന്നത്. സി ഐയായി ബിജു മേനോനും എസ് ഐയായി ആസിഫ് അലിയും കട്ടക്കു നില്‍ക്കുന്ന രംഗങ്ങള്‍ സിനിമയുടെ ഹൈലൈറ്റുകൾ തന്നെയാണ്.
ഫീൽ ഗുഡ് സിനിമകൾക്ക് പേര്കേട്ട സംവിധായകനാണ് ജിസ് ജോയ്. അദ്ദേഹത്തിന്റെ ഒരു കളം മാറ്റിച്ചവിട്ടിക്കൊണ്ടുള്ള പരീക്ഷണം കൂടിയായിരുന്നു ഈ സിനിമ. അതെന്തായാലും വിജയം കണ്ടിട്ടുണ്ട്. ഒന്നിനൊന്ന് മികച്ച രീതിയില്‍ തങ്ങളുടെ ഭാഗങ്ങള്‍ കൈകാര്യം ചെയ്യാന്‍ ബിജു മേനോനും ആസിഫ് അലിയും ശ്രമിക്കുകയും വിജയിക്കുകയും ചെയ്തു. സിനിമയില്‍ എടുത്തു പറയാവുന്ന മറ്റൊരു കഥാപാത്രം മിയ ജോര്‍ജ്ജിന്റെ സുനിത എന്ന കഥാപാത്രമാണ്. അധിക സമയം ഇല്ലെങ്കിലും ഉള്ള സമയം വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.
റിലീസിനുമുന്നേതന്നെ തലവന്‍ പൊലീസുകാരുടെ കഥകളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണെന്ന് പ്രേക്ഷകർ പറഞ്ഞിരുന്നു. അതലെ പ്രതീക്ഷകൾക്കുമപ്പുറത്തേക്കാണ് സിനിമ സഞ്ചരിച്ചത്. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്റ്റോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് നിർമിക്കുന്നത്. അനുരാഗ കരിക്കിൻ വെള്ളം, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രങ്ങൾ ഈ കൂട്ടുക്കെട്ടിൽ പിറന്ന വിജയ ചിത്രങ്ങളാണ്.ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകരും ആവേശത്തിലായിരുന്നു.