സിനിമാ നിർമ്മാണത്തി​ന്റെ മറവിൽ പണംതട്ടിപ്പ് : സംവിധായക​ന്റെ കബളിപ്പിക്കലിന് ഇരയായി നിർമ്മാതാക്കൾ

0
107

സിനിമാമേഖലയിലെ തട്ടിപ്പുകൾ വലിയ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. സിനിമയിൽ അഭിനയിക്കാൻ വേണ്ടി നടത്തിയ ഓഡിഷ​ന്റെ പേരിൽ തിരുവനന്തപുരത്തു പണം തട്ടിപ്പ് നടത്തിയത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ സിനിമ നിർമ്മിക്കാനായി പണം വാങ്ങി പറ്റിച്ചെന്ന പരാതിയുമായി രംഗത്തുവന്നിരിക്കുകയാണ് രണ്ട് നിർമ്മാതാക്കളായ മുഹമ്മദ് ഷെരീഫും, ഒപ്പം ശ്രീകുമാറും. സിനിമ നിർമ്മിക്കാനായി പണം വാങ്ങിയിട്ട് അവസാനം സിനിമ തീയേറ്ററിൽ റിലീസ് ചെയ്തില്ലെന്നും പണം തിരികെ നൽകിയില്ലെന്നുമാണ് പരാതി. മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

സിനിമ നിർമ്മിക്കാനായി പലതവണയായി പതിമൂന്നു ലക്ഷം രൂപ സംവിധായകന് നൽകിയിരുന്നെന്നും അതുകൂടാതെ പണമായി പല തവണ അതിലധികം പണം നൽകിയിട്ടുണ്ടെന്നും ഷെരീഫ് പറയുന്നു. സിനിമയിൽ അഭിനയിപ്പിക്കാം എന്ന് പറഞ്ഞിട്ടാണ് താൻ ഈ സിനിമയിൽ ഇൻവെസ്റ്റ് ചെയ്തതെന്നും എന്നാൽ സിനിമ പൂർത്തിയാക്കിയിട്ടും അത് ഒഫീഷ്യലി തിയേറ്ററിൽ റിലീസ് ചെയ്തില്ലെന്നും ഒരു തീയേറ്ററിൽ മാത്രം വാടക കൊടുത്തു ഒരു ഷോ മാത്രം പ്രദർശിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം സിനിമയുടെ ആവശ്യത്തിനായി രണ്ട് ലക്ഷം രൂപ നൽകുകയും പിന്നീട് ബാങ്ക് വഴിതന്നെ പല തവണയായി പതിമൂന്നു ലക്ഷം നൽകുകയുമാണുണ്ടായത്. അതിനു ശേഷം സിനിമ നിന്നു പോകുമെന്ന് പറഞ്ഞു വന്ന സമയത്ത് തന്റെ വീടും സ്വർണ്ണവും പണയപ്പെടുത്തിയും ബജാജിൽ നിന്നും ലോണെടുത്തുമൊക്കെയാണ് പണം നൽകിയതെന്ന് ഷെരീഫ് പറയുന്നുണ്ട്. ഹുസൈൻ റോണി എന്ന സംവിധായകനാണ് ഇവരിൽ നിന്നും പണം തട്ടിയതെന്നും, പണം മുടക്കിയത് ഷെരീഫും മറ്റൊരാളുമാണെങ്കിലും സിനിമയിൽ നിർമാതാവെന്ന് പേരുള്ളത് ഹുസൈൻ റോണിയുടെ തന്നെയാണെന്നും ഇവർ പറയുന്നുണ്ട്. പണം മുടക്കിയ ഇവർ രണ്ടുപേരും പ്രൊഫഷണലി നിർമ്മാതാക്കളല്ല, സിനിമയോടുള്ള ഇഷ്ടം കാരണം പണം മുടക്കിയവരാണ്.

സിനിമയിലുടനീളം ആ സംവിധായകന്റെ കൂടെ എല്ലാ കാര്യത്തിനും നിന്നിരുന്ന സുധീഷ് എന്ന വ്യക്തിയും മൂവി വേൾഡ് മീഡിയയ്‌ക്കൊപ്പം ചേർന്നിരുന്നു. മുൻപ് ഒരു സിനിമയിൽ ഇതേ സംവിധായകനൊപ്പം സുധീഷ് പ്രവർത്തിച്ചിരുന്നെന്നും, എന്നാൽ ഇങ്ങനൊരു തട്ടിപ്പ് പ്രതീക്ഷിച്ചിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഈ സംവിധായകന്റെ മുൻപത്തെ സിനിമ ചില കാരണങ്ങളാൽ നിന്നും പോയിരുന്നെന്നും സുധീഷ് വ്യക്തമാക്കി. കൂടാതെ ഈ സിനിമയിൽ അഭിനയിച്ച നടൻ ബിജു കുട്ടനെതിരെയും ഈ സംവിധായകൻ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിക്കുകയും ഫേസ്ബുക്കിൽ പോ​സ്റ്റ് ചെയ്യുകയും ചെയ്തിരുന്നു എന്നും ഇവർ പറയുന്നുണ്ട്. അതിനെതിരെ നിയമപരമായി മുന്നോട്ട് നീങ്ങാനാണ് നടൻ ബിജുകുട്ട​ന്റെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here