അഞ്ച് വര്‍ഷം കൂടുമ്പോഴാണ് ഞാന്‍ സിനിമ കാണാറുള്ളത് :ഷംസുദ്ധീന്‍ നെല്ലറ

0
422

ഞ്ച് വര്‍ഷം കൂടുമ്പോഴാണ് ഞാന്‍ സിനിമ കാണാറുള്ളതെന്ന് ഷംസുദ്ധീന്‍ നെല്ലറ. മൂവീ വേള്‍ഡ് മീഡിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സിനിമ കാണുന്നതിനെക്കുറിച്ച് ഷംസുദ്ധീന്‍ മനസ് തുറന്നത്. നെല്ലറ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറാണ് ഷംസുദ്ധീന്‍. ഫുഡ് പ്രോഡക്ട്‌സ്, ഹോട്ടല്‍, ഫാഷന്‍ തുടങ്ങിയ മേഖലകളില്‍ നിറസാന്നിധ്യമാണ് നെല്ലറ ഗ്രൂപ്പ്.

ഷംസുദ്ധീന്റെ വാക്കുകള്‍….

അഞ്ച് വര്‍ഷം കൂടുമ്പോഴാണ് ഞാന്‍ സിനിമ കാണാറുള്ളത്. 2018 സിനിമയുടെ അവസാന സിനിമ കണ്ടത്. അതിന് ശേഷം കണ്ടത് സുഡാനി ഫ്രം നൈജീരിയയാണ്. ഫ്‌ളൈറ്റില്‍ യാത്ര ചെയ്യുമ്പോള്‍ പാട്ടാണ് വെയ്ക്കുന്നത്. എമിറേറ്റ്‌സില്‍ 10 സിനിമയുണ്ടാകും ആ സിനിമ വെച്ചു കഴിഞ്ഞാല്‍ ഞാന്‍ ഉറങ്ങിട്ടുണ്ടാകും. സിനിമയുടെ തുടക്കം കാണും സിനിമയുടെ അവസാനമാകുമ്പോള്‍ ഉറങ്ങിയിട്ടുണ്ടാകും.

പണ്ട് ബുക്ക് വായിക്കുമ്പോഴായിരുന്നു ഉറങ്ങിയിരുന്നത് ഇന്ന് സിനിമ കാണുമ്പോഴാണ് ഉറങ്ങുന്നത്. അമേരിക്കയിലേക്ക് പോകുമ്പോള്‍ 15 മണിക്കൂറായിരിക്കും. അപ്പോള്‍ ഓഫീസ് ആവശ്യത്തിനുള്ള വര്‍ക്കുകളാണ് ഞാന്‍ ചെയ്യുന്നത്. എന്നിട്ട് പഴയ പാട്ടുകളൊക്കെ വെയ്ക്കും. പീര്‍ മുഹമ്മദ്, എരഞ്ഞോളി മുഹമ്മദ് എന്നിവരുടെ പാട്ടുകള്‍ ഞാന്‍ ഹെഡ് സെറ്റില്‍ കേള്‍ക്കും.

പാട്ടുകള്‍ ഭയങ്കര ഇഷ്ടമാണ്. മുകേഷ്, കിഷോര്‍കുമാര്‍ എന്നിവരുടെ പാട്ടുകളാണ് എനിക്കിഷ്ടം. 2018 സിനിമ ഞാന്‍ നാട്ടിലായിരുന്നു കണ്ടത്. 2018 ന്റെ ദുബായിലെ ആഘോഷത്തിന് എന്നെ വിളിച്ചിരുന്നു. ഞാന്‍ അന്ന് നാട്ടിലായത് കൊണ്ട് എനിക്ക് വരാന്‍ സാധിച്ചില്ല. സിനിമ കണ്ടതിന് ശേഷം അദ്ദേഹത്തിനെ അറിയിക്കുകയും ചെയ്തു.

അതേസമയം,സ്വന്തമായി ആദ്യമായി എടുത്ത വാഹനം അംബാസിഡറാണ്. 1994ല്‍ ആദ്യമായി ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പോയപ്പോള്‍ എന്റെ ഒരാഗ്രഹമായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം നാട്ടില്‍ പോയപ്പോള്‍, നമ്മുടെ കഷ്ടപ്പാടിനിടയില്‍ നിന്നാണ് സ്വന്തമായി ഒരു അംബാസിഡര്‍ സ്വന്തമാക്കിയത്. കെഎല്‍ 43 ആണ് വണ്ടിയുടെ നമ്പര്‍. അതിന് ശേഷം സ്വന്തമാക്കിയത് മാരുതി 800 ആണ്. എനിക്ക് വണ്ടി ഭ്രാന്തില്ല. എനിക്ക് ഇവിടെയുള്ളത് ലെക്‌സസാണ്. 2008 മുതല്‍ ഈ വണ്ടിയാണ് ഉപയോഗിക്കുന്നത്.

അതേസമയം, ബിസിനസില്‍ ഇതുവരെ എനിക്ക് ശത്രുക്കള്‍ ഉണ്ടായിട്ടില്ല. ഞാന്‍ എന്റെ സെയില്‍സ്മാന്‍മാരോട് പറയാറുണ്ട്, മറ്റുള്ള ബ്രാന്‍ഡുകളുടെ കുറ്റം പറഞ്ഞിട്ട് കടയിലേക്ക് കയറരുത്. അതിന് പകരംനമ്മുടെ ബ്രാന്‍ഡിന്റെ മഹിമ മാത്രം പറഞ്ഞിട്ട് ആ കച്ചവടം പിടിക്കണം.അതുകൊണ്ട്, എന്നെ സംബന്ധിച്ചിടത്തോളം ബിസിനസില്‍ എനിക്ക് ശത്രുക്കുണ്ടായിട്ടില്ല. നാട്ടിലേക്കാളും ബിസിനസ് ചെയ്യാന്‍ എളുപ്പം ദുബായില്‍ അല്ലെ എന്ന് ചോദിച്ചാല്‍, അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമാണ്.

സൗദിക്കാരന് സൗദിയാണെന്നും, ദുബായിക്കാരനോട് ചോദിച്ചാല്‍ ദുബായാണെന്നും. ഒരോരുത്തരും എവിടെയാണോ വളര്‍ന്നത് അവിടെയാണ് അവര്‍ക്ക് ഇഷ്ടം. എന്റെ ചെറുപ്പത്തില്‍ ഞാന്‍ ഇവിടെയാണ് വന്നത്. അതുകൊണ്ട് എനിക്ക് ഇവിടുത്തെ എനിക്ക് ഇവിടുത്തെ നിയമങ്ങളെല്ലാം അറിയാം, അതു കൊണ്ട് ഞാന്‍ ബിസിനസ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നത് യുഎഇയിലാണ്. എന്റെ നാട്ടിലെ സുഹൃത്തുക്കള്‍ക്ക് അവിടെ ബിസിനസ് ചെയ്യാനാണ് ഇഷ്ടം. സുഹൃത്തായ മൈജി ഷാജി നാട്ടില്‍ ബിസിനസ് ചെയ്യാന്‍ എളുപ്പമാണെന്നാണ് പറയുന്നത്. അവര്‍ക്ക് എവിടെയാണോ അവിടെയാണ് ഇഷ്ടം കൂടുതലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here