”സിനിമാമേഖലയിലുള്ളവർക്ക് അഭിപ്രായങ്ങൾ തുറന്ന് പറയുവാൻ പേടിയാണ്” ; അടൂർ ഗോപാലകൃഷ്‌ണൻ

0
228

സിനിമാമേഖലയിലുള്ളവർക്ക് അഭിപ്രായങ്ങൾ തുറന്ന് പറയുവാൻ മടിയാണെന്ന് തിരക്കഥാകൃത്ത് അടൂർ ഗോപാലകൃഷ്ണൻ.എന്തെങ്കിലും പറഞ്ഞാൽ ഇഡി വരുമോയെന്ന പേടിയാണ് സിനിമക്കാർക്കെന്നും പക്ഷെ താൻ അങ്ങനെയല്ലെന്നും അഭിപ്രായങ്ങൾ തുറന്ന് പറയുമെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

”പോരാടി കഷ്ട്ടപ്പെട്ട് ജീവിക്കുന്ന ഒരു തിരക്കഥാകൃത്താണ് ഞാൻ.എന്നെ മുടിചൂടാമന്നൻ എന്ന സ്ഥാനത്തൊന്നും കയറ്റി വെക്കരുത്.വളരെ സാധാരണക്കാരനായി ജീവിക്കുന്ന ഒരാളാണ് ഞാൻ.നല്ല കാര്യങ്ങൾ കണ്ടാൽ മനസ്സ് തുറന്ന് ഞാൻ പറയാറുണ്ട്.അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ അതും തുറന്ന് പറയും.സിനിമാമേഖലയിലെ എല്ലാവരും അത് തുറന്ന് പറയില്ല കാരണം അവർക്ക് പേടിയാണ്.തെറ്റായ ഒരു പ്രതിഷേധം പോലും അവരാരും നടത്തില്ല. ഇഡി വരുമോ എന്ന ഭയമാണ് അവർക്കൊക്കെ” എന്നും അടൂർ ഗോപാലകൃഷ്‌ണൻ പറയുന്നു.

സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഗോവ ഗവർണർ പി എസ്‌ ശ്രീധരൻപിള്ളക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ് സംഘടിപ്പിച്ച സ്നേഹാദരം ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.Adoor Gopalakrishnan expresses concern over registering of FIR | India News - The Indian Express

സുപ്രധാന വിഷയങ്ങളിൽ അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായം പറഞ്ഞ് രംഗത്ത് എത്താറുണ്ട്.അടുത്തിടെ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചത് വലിയ ചർച്ച വിഷയമായിരുന്നു .ഡയറക്ടർ ശങ്കർമോഹൻ രാജിവെച്ച് പുറത്ത് പോയതിന് പിന്നാലെയാണ് അടൂരും രാജി വെച്ചത്.ജാതി അധിക്ഷേപം ഉയർത്തി ഡയറക്ടർ ശങ്കർ മോഹനെതിരെ നടത്തിയ വിദ്യാർത്ഥി സമരത്തിൽ അടൂരിനെതിരെ പരാതി ഉയർന്നിരുന്നു. ഡയറക്ടർ ശങ്കർ മോഹനെ സംരക്ഷിക്കുന്ന നിലപാടാണ് ചെയർമാനായ അടൂർ ഗോപാലകൃഷ്ണൻ സ്വീകരിക്കുന്നതെന്നായിരുന്നു പ്രധാന ആക്ഷേപം. അടൂരുമായി സഹകരിക്കില്ലെന്നും വിദ്യാർത്ഥികൾ അറിയിച്ചിരുന്നു. വിദ്യാർ്തഥി സമരത്തിന് പിന്നാലെ സിനിമാമേഖലയിൽ നിന്നും അടൂരിനെതിരെ വിമർശനമുയർന്നിരുന്നു. ഇതോടെയാണ് ശങ്കർ മോഹന്റെ രാജിക്ക് പിന്നാലെയാണ് അടൂരും രാജിവെച്ചത്. അനുനയിപ്പിക്കാൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും അടൂർ വഴങ്ങിയില്ല.

KR Narayanan Institute incident should be investigated by high-ranking police officers: Adoor Gopalakrishnan - KERALA - GENERAL | Kerala Kaumudi Online

ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ജാതി അധിക്ഷേപം നടത്തിയെന്നതടക്കം ഗുരുതരമായ വിഷയങ്ങള്‍ ഉന്നയിച്ചാണ് കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ ഒരു മാസത്തിലേറെ സമരം നടത്തിയത്. സമരം ശക്തമായതോടെ സർക്കാർ അന്വേഷണ കമ്മീഷനെ നിയമിച്ചു. ഡയറക്ടര്‍ക്കെതിരെ വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതി അന്വേഷിച്ച സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതികളില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, മുന്‍ നിയമസഭ സെക്രട്ടറി എന്‍.കെ.ജയകുമാര്‍  എന്നിവരുടെ രണ്ടംഗ സമിതി സര്‍ക്കാരിന് നൽകിയത്. ഇതിന് പിന്നാലെ ഡയറക്ടർ ശങ്കർമോഹൻ രാജിവെച്ചത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here