മമ്മുട്ടിയുടെ വീടിന് മുന്നിലെ മണ്ണ് സൂക്ഷിച്ചുവെച്ച അനുഭവവുമായി അസീസ്

0
199

മ്മുട്ടിയുടെ വീടിന് മുന്നിലെ മണ്ണ് സൂക്ഷിച്ചുവെച്ച അനുഭവവുമായി അസീസ് നെടുമങ്ങാട്. കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മൂവി വേള്‍ഡ് മീഡിയയ്ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടി പ്രധാന കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് കണ്ണൂര്‍ സ്‌ക്വാഡ്. ചിത്രത്തില്‍ മമ്മൂക്കയ്ക്കൊപ്പം ശബരീഷ്, അസീസ്, ഡോ റോണി എന്നിവര്‍ മറ്റു വേഷങ്ങളിലെത്തുന്നുണ്ട്.

അസീസ് നെടുമങ്ങാടിന്റെ വാക്കുകള്‍…
‘എന്റെ ആക്ഷന്‍ ഹീറോ ബിജുവെന്ന സിനിമ ട്രോളുന്നുണ്ടെങ്കിലും ആ സീന്‍ കണ്ടതിന് ശേഷം ഞാന്‍ ഒരു പാട് പ്രതീക്ഷിച്ചു ഇനിയും അവസരങ്ങള്‍ വരുമെന്ന്. പക്ഷേ അതിന്റെ പേരില്‍ അവസരം വന്നിട്ടില്ല. പിന്നെ ഇടയ്ക്ക് വരുന്ന സീനുകള്‍ വിളിച്ചു ചോദിച്ച്, സംസാരിച്ച് ചോദിക്കുന്ന സീനുകളല്ലാതെ ഈ ക്യാരക്ടര്‍ കൊടുക്കാമെന്ന് പറഞ്ഞ് വന്നിട്ടില്ല. അങ്ങനെ വന്ന സിനിമയാണ് ജയ ജയ ജയ ജയ ഹേ. അതിന് മുന്‍പ് മമ്മൂക്ക വന്നിട്ടുള്ള സിനിമയായ പരോളില്‍ എന്റെ പേര് പറഞ്ഞിട്ടുണ്ടായിരുന്നു. റൈറ്ററിനറിയാം ഞാനാണെന്ന്.

കഥ വായിക്കാന്‍ പോയ അസോസിയേറ്റ് എന്റെയടുത്ത് അതാരാണെന്ന് ചോദിച്ചപ്പോള്‍ എനിക്ക് പെട്ടെന്ന് പറയാന്‍ പറ്റില്ല. അപ്പോള്‍ അസോസിയേറ്റ് റൈറ്റര്‍ എന്നെ നോക്കി, പുള്ളിയും പറഞ്ഞില്ല. പുള്ളിയും പറഞ്ഞ് കൊളമാക്കിയില്ല. ആയിട്ടില്ല സാര്‍, അപ്പോള്‍ മമ്മുട്ടി തന്നെ പറഞ്ഞു. ആ കോമഡിയൊക്കെ ചെയ്യുന്ന പയ്യനുണ്ടല്ലോ? അശോകനെയൊക്കെ ചെയ്യുന്ന, അസീസോ മറ്റോ, അവര്‍ അവിടെയിരുന്ന് ഞെട്ടിപ്പോയി, അവരുടെ മനസില്‍ ആഗ്രഹിച്ചതു പോലെ മമ്മൂക്ക പറഞ്ഞത് കേട്ടപ്പോള്‍. അവര്‍ അത് പറഞ്ഞപ്പോള്‍ , ചെറിയ സാധാനമാണെങ്കിലും അവിടെ നിന്ന് യാത്ര ചെയ്ത് ഒരു വ്യക്തിക്ക് കിട്ടാവുന്നിനപ്പുറം, എനിക്ക് ഇതിനപ്പുറം ഭാഗ്യമില്ല’ .

എനിക്ക് വൈക്കം അമ്പലത്തിന്റെയവിടെ ഫാന്‍സുണ്ടായി. കാരണം എന്റെ ഫ്‌ള്കസ് അവിടെ വെച്ചിട്ടുണ്ടായി. പ്രോഗ്രാം കഴിഞ്ഞയുടനെ കമ്മിറ്റിക്കാര്‍ എന്നെ ആദരിക്കുന്നു. ഞാന്‍ ഞെട്ടിപ്പോയി മമ്മൂക്കയുടെ നാട്ടില്‍. ഈസ്‌റ്റേജില്‍ നിന്ന് മമ്മുട്ടി, മുഹമ്മദ് കുട്ടി ഈ സ്‌റ്റേജില്‍ നിന്ന് കളിച്ചിട്ടുള്ളതാണ്. ഈ സ്‌റ്റേജില്‍ നിന്ന് മുഹമ്മദ്കുട്ടിയ്ക്ക ആദരവ് കൊടുത്തിട്ടുണ്ട്. അതേ സ്‌റ്റേജില്‍ നിന്നും ഈ കലാകാരനെ ആദരിക്കുന്നുവെന്ന് എന്നെ ആദരിച്ചു. ആ പയ്യന്മാര്‍ എന്നെക്കൊണ്ട് മമ്മുക്കയുടെ കുടുംബവീട്ടില്‍ക്കൊണ്ടുപോയി, രാത്രി രണ്ട് മണിക്ക്, മമ്മൂക്ക ഓടി നടന്ന സ്ഥലം. രാത്രിയില്‍ അവിടെയൊക്കെ ലൈറ്റടിച്ച് കാണിച്ചു തന്നു. ഞാന്‍ അവിടെ നിന്ന് ഒരു പിടി മണ്ണ് വാരി. മിമിക്രി കളിച്ചു നടന്ന സമയമല്ലേ? ഇതാണ് മമ്മുട്ടിയുടെ സ്ഥലം. ഇതാണ് മമ്മുട്ടിയുടെ മുറിയെന്ന് ഒക്കെ പറഞ്ഞ് തന്ന് ആ പയ്യന്മാര്‍. ഞാന്‍ അവിടെ നിന്ന് ഒരു പിടി മണ്ണ് വാരി ട്രൂപ്പിന്റെ വണ്ടിയില്‍ കയറി.

എടാ ഞാന്‍ മമ്മുട്ടിയുടെ വീട്ടില്‍ പോയി, അവിടുത്തെ മണ്ണാണെന്ന് പറഞ്ഞപ്പോള്‍,,, ആ വികാരം ഇപ്പോള്‍ പറഞ്ഞാല്‍ മനസിലാകില്ല. നമ്മള്‍ അത്രത്തോളം സ്‌നേഹിച്ചിരിക്കുന്ന ഒരാള്‍ കൂടെ പോകാനാഗ്രഹിക്കുന്ന കലാകാരനല്ലേ? നമ്മുടെ സുഹൃത്തുക്കളെല്ലാം ആ മണ്ണെടുത്ത് തലയില്‍ വെച്ച് തൊട്ടുതൊഴുതു. ഇതൊക്കെ ഞാന്‍ മമ്മൂക്കയോട് പറയുമ്പോള്‍ നീ പോടാ യെന്ന് പറയും. ലാലേട്ടന്‍ മമ്മൂക്കയെന്ന് പറയുമ്പോള്‍ വികാരമല്ലേ? അവരല്ലേ നമ്മളെ ഇങ്ങനെയാക്കിയത്’


അതേസമയം, മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂര്‍ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 28ന് ചിത്രം തിയറ്ററുകളിലേക്കെത്തും. എഎസ്‌ഐ ജോര്‍ജ് മാര്‍ട്ടിന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി ചിത്രത്തിലെത്തുന്നു. സെന്‍സറിങ് പൂര്‍ത്തിയായ സിനിമയ്ക്ക് യുഎ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നൊരുക്കുന്നു.

കിഷോര്‍കുമാര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ്.കെ.യു തുടങ്ങിയ താരങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്. ജോര്‍ജാണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.

ഛായാഗ്രഹണം : മുഹമ്മദ് റാഫില്‍, സംഗീത സംവിധാനം: സുഷിന്‍ ശ്യാം, എഡിറ്റിങ്: പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിങ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണന്‍, ചീഫ് അസോഷ്യേറ്റ് ഡയറക്ടേഴ്‌സ് : ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോഷ്യേറ്റ് ക്യാമറാമാന്‍ : റിജോ നെല്ലിവിള, പ്രൊഡക്ഷന്‍ ഡിസൈനര്‍ : ഷാജി നടുവില്‍, മേക്കപ്പ്: റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട് ഡിസൈന്‍: ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്‌സ്: വി.ടി. ആദര്‍ശ്, വിഷ്ണു രവികുമാര്‍, വിഎഫ്എക്‌സ്: ഡിജിറ്റല്‍ ടര്‍ബോ മീഡിയ, വിശ്വാ എഫ് എക്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ഓവര്‍സീസ് വിതരണം: ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍, ടൈറ്റില്‍ ഡിസൈന്‍: അസ്തറ്റിക് കുഞ്ഞമ്മ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വിഷ്ണു സുഗതന്‍, പിആര്‍ഒ : പ്രതീഷ് ശേഖര്‍.

LEAVE A REPLY

Please enter your comment!
Please enter your name here