തീയേറ്ററുകൾ കൊള്ളയടിച്ച് ‘ജവാൻ’ : ആദ്യദിന കളക്ഷൻ പുറത്ത്

0
239

​ഗോളതലത്തിൽ 100 കോടി ക്ലബ്ബിൽ കയറുന്ന ഏഴാമത്തെ ഇന്ത്യൻ ചിത്രമായി ഷാരൂഖ് ഖാന്റെ ‘ജവാൻ’. കൂടാതെ നൂറ് കോടി ക്ലബിൽ കേറുന്ന ഷാരൂഖ് ഖാ​ന്റെ രണ്ടാമത്തെ ചിത്രമായും ‘ജവാൻ’ മാറിയിരിക്കുകയാണ്. ഓപ്പണിംഗ് ഡേയിൽത്തന്നെ 100 കോടി ക്ലബിൽ കേറിയ 2 ചിത്രങ്ങളുമായി ഷാരൂഖ് ഖാൻ ഒരു രാജാവി​ന്റെ പരിവേഷത്തിലിരിക്കുകയാണ് ഇപ്പോൾ. അവസാനം പ്ര‍ർശനത്തിനെത്തിയ ഷാരൂഖ് ഖാന്റെ ‘പഠാൻ’ 108 കോടി രൂപയുടെ ആഗോള ഓപ്പണിംഗ് സ്വന്തമാക്കിയിരുന്നു.

പണമടച്ചുള്ള പ്രിവ്യൂ ഷോകളും, ഫാൻ ബെനിഫിറ്റ് ഷോകളും ഒന്നുംതന്നെ ഇല്ലാതെയാണ് ഷാരൂഖ് ഖാ​ന്റെ ‘ജവാനും’, പഠാനും’ ഈ സംഖ്യകൾ സ്വന്തമാക്കിയത്. ആ​ഗേളതലത്തിൽ100 കോടി ക്ലബ്ബിൽ ആദ്യമായി കയറിയത് പ്രഭാസ് നായകനായത്തിയ ‘ബാഹുബലി 2’ ആയിരുന്നു. 2017 ൽ പ്രദർശനത്തിനെത്തിയ ആദ്യ ദിനത്തിൽത്തന്നെ 201 കോടി നേടിയ ‘ബാഹുബലി 2’ ആണ്, ഇതുവരെയുള്ളതിൽ എക്കാലത്തെയും വലിയ ഓപ്പണിംഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. ‘ആർആർആർ’ നേടിയത് 190 കോടി, ‘കെജിഎഫ്-2’ നേടിയത് 162 കോടി, എന്നിവയാണ് രണ്ടാമത്തെ ഏറ്റവും വലിയ ചിത്രങ്ങൾ.

തീയേറ്ററുകളിൽ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ട് മികച്ച പ്രേക്ഷക പ്രതികരണത്തോടെയാണ് ചിത്രം മുന്നേറിക്കൊണ്ടിരിക്കുന്നത്.
ആദ്യ ഷോ കഴിഞ്ഞിറങ്ങിയ ആളുകൾ എല്ലാം തന്നെ മികച്ച അഭിപ്രായമാണ് സിനിമയെക്കുറിച്ച് നൽകിയിരുന്നത്. ചിത്രത്തിന്റെ ആദ്യ കളക്ഷൻ റിപ്പോർട്ടും പുറത്തുവന്നിരുന്നു. കേരളത്തിൽ നിന്ന് ലഭിച്ച ആദ്യത്തെ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ടായിരുന്നു.

ഫോറം കേരളത്തിൻറെ എക്സ് പോസ്റ്റിന്റെ കണക്കുകൾ പ്രകാരം കേരളത്തിൽ ഒരു ഹിന്ദി ചിത്രത്തിന് റിലീസ് ദിവസം കിട്ടുന്ന ഏറ്റവും കൂടിയ കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 3.5 കോടി റിലീസ് ദിവസം ചിത്രം നേടിയെന്നാണ് റിപ്പോർട്ട്. നേരത്തെ പഠാൻ 1.9 കോടി നേടി ആദ്യ ദിനം കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം എന്ന ഖ്യാതി നേടിയിരുന്നു.

എന്നാൽ ചിത്രത്തിന്റെ വമ്പൻ റിലീസിന് ശേഷം വ്യാജ പതിപ്പ് പൈറസി വെബ്‌സൈറ്റുകളില്‍ പ്രചരിക്കുകയാണ്. സിനിമാമേഖലയിൽ വളരെ ഖേദകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം, ഏവരും വളരെ അധികം ആവേശത്തോടെ കാത്തിരുന്ന ചിത്രം അത്രതന്നെ മികച്ചതാക്കി അറ്റ്ലീ ആരാധകർക്ക് സമ്മാനിച്ചിട്ടുണ്ട്. ഷാരൂഖ് എന്ന താരത്തെ വളരെ മികച്ചതായി തന്നെ സംവിധായകൻ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് തന്നെയാണ് ആദ്യം പുറത്തു വരുന്ന പ്രതികരണങ്ങൾ പൂർണമായും പറയുന്നത്. വിജയ് സേതുപതി എന്ന വില്ലനെ പൂർണമായി കാണാനാവാത്തതിന്റെ വിഷമവും കുറച്ച് പേരിൽ കാണാൻ കഴിയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here