കരുവന്നൂർ ബാങ്കുതട്ടിപ്പ് വിഷയത്തിൽ കമ്മ്യൂണി​സ്റ്റുകാർക്കെതിരെ വിമർശനവുമായി ജോയ് മാത്യു

0
234

രുവന്നൂർ ബാങ്കുതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കമ്മ്യൂണി​സ്റ്റുകാർക്കെതിരെ വിമർശനവുമായെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. ”പെറ്റ തള്ളയ്ക്ക് തൊണ്ണൂറാം വയസിൽ അറുപത് ലക്ഷം ബാങ്കിൽ ഡെപ്പോസിറ്റ് നൽകുന്ന മകൻ, കമ്മ്യൂണിസം ഡാ, ”എന്നാണ് ജോയ് മാത്യു തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അറസ്റ്റ് ചെയ്ത പി ആർ അരവിന്ദാക്ഷൻറെ അമ്മയുടെ പേരിൽ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിൽ 63 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്ന തരത്തിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് ബാങ്ക് ഭരണസമിതി പറഞ്ഞിരുന്നു. ഇത്തരം തെറ്റായ വാർത്തകൾ ബാങ്കിലെ നിക്ഷേപകരിൽ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും, ബാങ്കിലെ സാധാരണക്കാരായ ജനങ്ങളുടെ നിക്ഷേപം പുറത്തേക്ക് ഒഴുകാൻ മാത്രമേ ഇത്തരം വാർത്തകൾ ഉപകരിക്കൂ എന്നും ബാങ്ക് അധികൃതർ വാർത്താ കുറിപ്പിപ്പോടെ അറിയിച്ചു.

അതേസമയം, കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗവും തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണനെ ഇന്ന് ഇഡി ചോദ്യം ചെയ്യുമെന്ന് പറഞ്ഞിരുന്നു. ഇത് രണ്ടാം തവണയാണ് കണ്ണനെ ഇ ഡി ചോദ്യംചെയ്യലിനി വിധേയനാക്കുന്നത്. ചോദ്യം ചെയ്യലിൽ സഹകരിക്കുമെന്ന് കണ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാറുമായുള്ള ബന്ധത്തിലും കണ്ണൻ നേതൃത്വം നൽകുന്ന ബാങ്കിൽ നടന്ന ദുരൂഹമായ ഇടപാടുകളിലുമാണ് ഇഡി അന്വേഷണം നടത്തുന്നത്. കിരണും സതീഷ്കുമാറും തമ്മിലുള്ള കള്ളപ്പണ ഇടപാട് കണ്ണൻറെയും എ സി മൊയ്തീൻറെയും അറിവോടെയാണെന്നും ഇഡി സംശയിക്കുന്നുണ്ട്. സിപിഎം പ്രാദേശിക നേതാവായ അരവിന്ദാക്ഷനെ ചോദ്യംചെയ്യലിന് വിധേയമാക്കിയശേഷമാണ് കണ്ണനെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നത്.

അതേസമയം കരുവന്നൂർ സഹകരണ ബാങ്കിൽ വായ്പ കുടിശിക മുഴുവൻ അടച്ചുതീർത്തുകഴിഞ്ഞാലും ആധാരങ്ങൾ ലഭിക്കില്ലെന്നാണ് പറയുന്നത്. കാരണം, നൂറ്റിയൻപത് ആധാരങ്ങൾ ഇ.ഡിയുടെ ക​സ്റ്റഡിയിലാണുള്ളത്. വായ്പ ഇനത്തിൽ ബാങ്കിന് ഇനി തിരിച്ച് ലഭിക്കാനുള്ളത് മുന്നൂറ്റി എഴുപത്തിയഞ്ച് കോടി രൂപയാണ്. വായ്പ അവസാനിപ്പിക്കാൻ കരുവന്നൂർ സഹകരണ ബാങ്കിൽ ആരു വന്നാലും ആധാരം ഉൾപ്പെടെയുള്ള രേഖകൾ തിരിച്ചുനൽകാൻ കഴിയില്ലെന്നാണ് ബാങ്ക് അധികൃതർ പറഞ്ഞത്.

സാമൂഹ്യ രാഷ്ട്രീയ പരമായ നിരവധി വിഷയങ്ങളിൽ നടനും സംവിധായകനുമായ ജോയ് മാത്യു അവ അഭിപ്രായങ്ങൾ വ്യക്തമാക്കാറുണ്ട്. അതുകൊണ്ടുതന്നെ താരത്തിന് നിരവധി വിമർശനങ്ങളും ലഭിക്കാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here