പ്രശസ്ത സംവിധായകൻ കെജി ജോർജ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.സംവിധായകൻ മരണപ്പെട്ടത്തിന് പിന്നാലെയാണ് അദ്ദേഹം വൃദ്ധസദനത്തിലാണ് കഴിഞ്ഞിരുന്നതെന്ന വാർത്ത പുറംലോകം അറിയുന്നത്.
തൊട്ടുപിന്നാലെ വിവാദങ്ങളും ഉയർന്ന് വന്നു.വേണ്ടവിധത്തിൽ കുടുംബം അദ്ദേഹത്തെ നോക്കിയില്ലെന്നും മറിച്ച് ഒരു വൃദ്ധസദനത്തില്‍ ആക്കിയെന്നുമായിരുന്നു പ്രധാന വിമർശനം .ഇപ്പോൾ വിവാദങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കെ ജി ജോര്‍ജിന്‍റെ ഭാര്യയും മകളും.
“തനിക്ക് വേണ്ടി കുടുംബം ബുദ്ധിമുട്ടരുതെന്ന് ജോർജിന് നിർബന്ധമുണ്ടായിരുന്നു. ജോര്‍ജിന്‍റെ തന്നെ ആവശ്യപ്രകാരമാണ് സിഗ്നേച്ചർ എന്ന സ്ഥാപനത്തിലാക്കിയത്. മികച്ച പരിചരണമാണ് അദ്ദേഹത്തിന് നല്‍കിയത്”. അച്ഛനുമായി പുതിയ വീട്ടിലേക്ക് മാറാൻ തയ്യാറെടുക്കുമ്പോഴായിരുന്നു മരണമെന്ന് മകൾ താര പറയുന്നു.“മകൻ ഗോവയിലാണ്. മകള്‍ ദോഹയിലും. അതുകൊണ്ടാണ് ഞാൻ ഗോവയിലേക്ക് പോയത്. സിഗ്‍നേച്ചര്‍ എന്ന സ്ഥാപനത്തില്‍ ഭര്‍ത്താവിനെ താമസിപ്പിച്ചത് അവിടെ ഡോക്ടര്‍മാരും നഴ്‍സുമാരും ഫിസിയോ തെറാപ്പി എക്സര്‍സൈസ് ചെയ്യാനുള്ള സൌകര്യവുമൊക്കെ ഉള്ളതുകൊണ്ടാണ്. കൊള്ളാവുന്ന സ്ഥലമായതുകൊണ്ടാണ് അങ്ങോട്ടേയ്‍ക്ക് മാറ്റിയത്. ഞങ്ങള്‍ വയോജക കേന്ദ്രത്തിലാക്കിയെന്ന് മനുഷ്യര്‍ പറയുന്നുണ്ട് ഇപ്പോള്‍. സിനിമാ മേഖലയില്‍ ഫെഫ്‍ക അടക്കമുള്ളവരോട് ചോദിച്ചാല്‍ മതി ഞങ്ങള്‍ എങ്ങനെയാണ് നോക്കിയത് എന്ന്. പുള്ളിയെ ഒറ്റയ്‍ക്കിട്ട് പോയെന്നാ എല്ലാവരും പറയുന്നത്. പുള്ളിക്ക് സ്‍ട്രോക്ക് ഉള്ളതുകൊണ്ടാണ് സിഗ്‍നേച്ചറില്‍ താമസിപ്പിച്ചത്.എന്നും ഭാര്യ പറയുന്നു.”
രണ്ടു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന സിനിമാ ജീവിതത്തില്‍ മലയാള സിനിമയ്ക്ക് പുതിയ ഭാവതലങ്ങള്‍ സമ്മാനിക്കുകയും കാലത്തിന് മുന്‍പേ സഞ്ചരിച്ച സിനിമകളുമായി ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചലച്ചിത്രപ്രതിഭയാണ് കെ.ജി. ജോര്‍ജ്ജ് എന്ന കാര്യത്തിൽ സംശയമില്ല.കലാമൂല്യമുള്ള സിനിമ, കച്ചവട സിനിമ എന്നിങ്ങനെയുള്ള സാങ്കല്‍പ്പിക അതിര്‍ത്തികളെ തന്റെ ശൈലിയിലൂടെ കെ.ജി. ജോര്‍ജ്ജ് പൊളിച്ചെഴുതിയിരുന്നു .സ്വപ്നാടനം, ഉള്‍ക്കടല്‍, കോലങ്ങള്‍, മേള, ഇരകള്‍, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, കഥയ്ക്ക് പിന്നില്‍, മറ്റൊരാള്‍, പഞ്ചവടിപ്പാലം, ഈ കണ്ണി കൂടി തുടങ്ങി ഇരുപതോളം സിനിമകൾ കെജി ജോർജ് സംവിധാനം ചെയ്തവയാണ്.തന്റെ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ ചരിത്രത്തില്‍ വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും അദ്ദേഹം തുടക്കമിട്ടു.