താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേള ബാബു രാജിവെച്ചത് വേദനാജനകമെന്ന് നടി പൊന്നമ്മ ബാബു.സംഘടനയിലെ അംഗങ്ങളോട് വേർതിരിവ് ഇല്ലാതെ പെരുമാറിയ വ്യക്തിയാണ് അദ്ദേഹമെന്നും താരങ്ങളുടെ കാറ്റഗറി നോക്കാതെ എല്ലാവരെയും ഒരുപോലെ പിന്തുണക്കുന്ന ഒരാളായിരിക്കണം ഇനി വരേണ്ടതെന്നും അമ്മ ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾ പുറംലോകം അറിയണമെന്നും നടി പറഞ്ഞു.
”ഇടവേള ബാബുവിന് പകരം വരുന്നവർ അദ്ദേഹത്തെ പോലെ സമീപിക്കാൻ കഴിയുന്നവരായിരിക്കണം. താരങ്ങളുടെ കാറ്റഗറി നോക്കാതെ എല്ലാവരെയും ഒരുപോലെ പിന്തുണക്കുന്ന ഒരാളായിരിക്കണം. ബാബുവിന്റെ വിടവ് അങ്ങനെ തന്നെ ഉണ്ടായിരിക്കും.താരസംഘടന എന്നതിലുപരി ‘അമ്മ ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾ പുറംലോകം അറിയുന്നില്ല.ഒരുപാട് പദ്ധതികൾ അമ്മയുടെ കീഴിൽ നടക്കുന്നുണ്ട്.കൈനീട്ടം പദ്ധതി,അമ്മ വീട്,അക്ഷരം പദ്ധതി കോവിഡ് കാലത്ത് ധനസഹായങ്ങൾ അങ്ങനെ ഒരുപാട് നല്ല കാര്യങ്ങൾ അമ്മ ചെയ്യുന്നുണ്ട്.വരും വർഷങ്ങളിൽ കൂടുതൽ പ്രവർത്തനങ്ങളിൽ ‘അമ്മ സജീവമാകണമെന്നാണ് ആഗ്രഹം എന്നും നടി പൊന്നമ്മ ബാബു പറഞ്ഞു.”
അമ്മയുടെ മുപ്പതാം ജനറൽ ബോഡി യോഗത്തിന് വന്നപ്പോഴാണ് താരം സിനിമയെക്കുറിച്ചും സീരിയലിനെക്കുറിച്ചും സംസാരിച്ചത്.ഇത്തവണത്തെ യോഗത്തിന്റെ പ്രധാന പ്രത്യേകത പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് തന്നെയായിരുന്നു.പതിനേഴംഗ ഭരണസമിതിയെയാണ് ഇതുപ്രകാരം തെരഞ്ഞെടുത്തത്.2024-27 ലെ പ്രസിഡന്റായി മോഹൻലാൽ,ജനറൽ സെക്രട്ടറിയായി സിദ്ദിഖിനെ തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്റായി ജഗദീഷും ആർ ജയനും തെരഞ്ഞെടുക്കപ്പെട്ടു.ഉണ്ണി മുകുന്ദൻ ആണ് ട്രഷറർ സ്ഥാനത്ത്. ജോയിന്റ് സെക്രട്ടറി ബാബുരാജ്.അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സ് ആയി കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്,ജോയ് മാത്യു,സുരേഷ് കൃഷ്ണ ,ടിനി ടോം,അനന്യ ,വിനു മോഹൻ ടോവിനോ തോമസ് ,സരയു മോഹൻ ,അൻസിബ എന്നിവരെ തെരഞ്ഞെടുത്തു.
View this post on Instagram
അതേസമയം അമ്മയിലേക്ക് നാല് വനിത മെമ്പർമാരായിരുന്നു വിജയിക്കേണ്ടത് എന്നാൽ കുക്കു പരമേശ്വരനും മഞ്ഞുപിള്ളയും പരാജയപ്പെട്ടത്തോടെ മൂന്ന് വനിതാ പ്രതിഥികളാണ് വിജയിച്ചത് ഇനി ഒരു വനിതാ പ്രതിനിധിയെ അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ നോമിനെറ്റ് ചെയ്യും അധികാരം ജനറൽ ബോഡി നൽകിയിട്ടുണ്ട്. അതിനാലാണ് പതിനാറ് പേരുടെ പ്രഖ്യാപനം നടത്തിയത്.