പൊളിറ്റിക്കല്‍ കറക്ടനസ് നോക്കി സിനിമ ചെയ്യാന്‍ സാധിക്കില്ലെന്ന് ‘നദികളില്‍ സുന്ദരി യമുന’യുടെ തിരക്കഥാകൃത്തുക്കള്‍

0
160

പൊളിറ്റിക്കല്‍ കറക്ടനസ് നോക്കി സിനിമ ചെയ്യാന്‍ സാധിക്കില്ലെന്ന് തിരക്കഥാകൃത്ത് വിജേഷ് പനത്തൂര്‍. നദികളില്‍ സുന്ദരി യമുനയുടെ വിജയാഘോഷത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തിരക്കഥാകൃത്തായ വിജേും ഉണ്ണിയും പൊളിറ്റിക്കല്‍ കറക്ടനസിനെക്കുറിച്ച് സംസാരിച്ചു.

ധ്യാനിന്റെയും അജുവിന്റെയും വാക്കുകള്‍…

പൊളിറ്റിക്കല്‍ കറക്ടനസ് നോക്കി സിനിമ ചെയ്യാന്‍ സാധിക്കില്ല. അതാണ് യാഥാര്‍ത്ഥ്യം. സാഹചര്യമാണ് പലതും നമ്മളെക്കൊണ്ട് ചെയ്യിപ്പിക്കുന്നത്. ചില ത് നമുക്ക് ആവശ്യമുണ്ടെങ്കില്‍ അത് നമ്മള്‍ അവിടെ വെയ്ക്കും. അത് ഇഷ്ടപ്പെടുന്നവരുണ്ട്, ഇഷ്ടപ്പെടാത്തവരുണ്ട്. മുന്‍കാല സിനിമകളൊക്കെ ആസ്വദിച്ചവരാണ് ഇന്നുമുള്ളത്. ഇപ്പോഴാണ് വേറൊരു തലത്തേക്ക് അതിനെ നിരൂപണം ചെയ്യുന്നവര്‍ പറയുന്നത്. ഇതിനെ ഇപ്പോള്‍ വലിയൊരു സംഭവമായിട്ടാണ് കാണുന്നത്. ഇതൊക്കെ നമ്മുടെ യഥാര്‍ത്ഥ ജീവിതത്തില്‍ നടക്കുന്ന സംഭവമാണ്. അത്ര മാത്രമേ ഞങ്ങള്‍ വിചാരിച്ചുള്ളൂ. പിന്നെ സിനിമ കാണുന്നവരുടെ ഇഷ്ടമാണ്. ഞങ്ങളുടെ യഥാര്‍ത്ഥ ജീവിതത്തില്‍ ഇതിനേക്കാള്‍ കൂടുതല്‍ അടികൂടാറുണ്ട്. അല്ലെങ്കില്‍ സിനിമയില്‍ കൂടുതല്‍ ഒളിപ്പിക്കുന്നില്ലേ?

അതേസമയം,ഞാന്‍ അഭിനയിച്ചാലും ആര് അഭിനയിച്ചാലും ചിത്രത്തിന് അടിസ്ഥാനപരമായ വിഷയമുണ്ട്. അങ്ങനെയൊരു മെറ്റീരിയല്‍ കിട്ടി, അഭിനയിക്കാന്‍ സാധിച്ചു. അത് ഓടി. അതില്‍ റോക്കറ്റ് സയന്‍സൊന്നമില്ല. ഫസ്റ്റ് ബോംബ് ഡിഫ്യുസ് എന്നെഴുതിയത് ഞാനാണ് പക്ഷേ അതെനിക്ക് പറഞ്ഞ് തന്നത് അനൂപാണ്. ട്രോള്‍സിലൊക്കെ പറഞ്ഞതു പോലെ, ഈ മേഖലയില്‍ നിന്നല്ല ഏത് മേഖലയിലും അവര്‍ ചെയ്യുന്ന പ്രൊഡക്ട് വിജയിക്കണമെന്നാഗ്രഹമുണ്ട്. പ്രേക്ഷകര്‍ ഇഷ്ടപ്പെടണമെന്നാഗ്രഹിക്കും. നിരന്തരം ബോംബ് പൊട്ടിക്കുക അറിഞ്ഞു കൊണ്ട് ചെയ്യുന്നതല്ല. അങനെവരുന്നത് കൊണ്ട് ഈ പ്രാവശ്യം കോണ്‍ഫിഡന്‍സ് ഉള്ളതു കൊണ്ടാണ് ഇത്രയും പ്രൊമോഷന്‍ ചെയ്തതതും. നാച്വറലായി ഒരു റിലീഫുണ്ട്. അതിന്നെ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ ഹ്യുമര്‍ വേണം. അതു കൊണ്ടാണ് ബോബ് ഡിഫ്യുസ് എന്നുള്ള വാക്ക് ഉപയോഗിച്ചത്.

അതേസമയം, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ വിജേഷ് പനത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നദികളില്‍ സുന്ദരി യമുന’. ചിത്രം സെപ്റ്റംബര്‍ പതിനഞ്ചിനാണ് തിയേറ്ററുകളിലെത്തുന്നത്. സിനിമാറ്റിക് ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഈ സിനിമയില്‍ സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സിനുലാല്‍, രാജേഷ് അഴിക്കോടന്‍, കിരണ്‍ രമേശ്, ഭാനു പയ്യന്നൂര്‍, ശരത് ലാല്‍, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര,ആമി, പാര്‍വ്വണ, ഉണ്ണിരാജ, വിസ്മയ ശശികുമാര്‍ തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

ഫൈസല്‍ അലിയാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നുത്. മനു മഞ്ജിത്ത്,ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ആണ് സംഗീതം നല്‍കിയത്. എഡിറ്റര്‍-ഷമീര്‍ രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍,കല-അജയന്‍ മങ്ങാട്, മേക്കപ്പ് ജയന്‍ പൂങ്കുളം, കോസ്റ്റ്യും ഡിസൈന്‍ സുജിത് മട്ടന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രിജിന്‍ ജെസി, പ്രോജക്ട് ഡിസൈന്‍ അനിമാഷ്, വിജേഷ് വിശ്വം, ഫിനാന്‍സ് കണ്‍ട്രോളര്‍ അഞ്ജലി നമ്പ്യാര്‍, പ്രൊഡക്ഷന്‍ മാനേജര്‍ മെഹമൂദ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം, സ്റ്റില്‍സ്-സന്തോഷ് പട്ടാമ്പി,പരസ്യക്കല- യെല്ലോടൂത്ത് എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവര്‍ത്തകര്‍.

ചിരിയുടെ ഉത്സവം തീര്‍ക്കാനാണ് നദികളില്‍ സുന്ദരി യമുന എത്തുന്നത്. വെള്ളം സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടര്‍മാന്‍ മുരളി അവതരിപ്പിക്കുന്ന ചിത്രമാണ് ഇത്. സിനിമയുടെ മോഷന്‍ പോസ്റ്റര്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കണ്ണൂരിലെ നാട്ടിന്‍പുറങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കണ്ണൂരിലെ നാട്ടിന്‍പുറത്തെ സാധാരണക്കാരായ മനുഷ്യരുടെയും അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍, എന്നീ രണ്ട് യുവാക്കളുടെയും കഥയാണ് നദികളില്‍ സുന്ദരി യമുന പറയുന്നത്. കണ്ണനായി ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരനായി അജു വര്‍ഗീസും എത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here