”അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിക്കാത്തതിൽ ഖേദിക്കുന്നു” ; കെ ജി ജോർജിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നടി നവ്യ നായർ

0
230

പ്രശസ്ത സംവിധായകൻ കെ ജി ജോർജിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നടി നവ്യ നായർ.കെജി ജോർജിന്റെ വേർപാടിൽ അതിയായ ദുഃഖമുണ്ടെന്നും വെള്ളിത്തിരയിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിക്കാത്തതിൽ എപ്പോഴും ഖേദിക്കുമെന്നും നടി അനുശോചന കുറിപ്പിൽ പറഞ്ഞു.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

നടിയുടെ വാക്കുകൾ …..

”കെ ജി ജോർജ്ജ് സാറിന്റെ വേർപാടിൽ എനിക്ക് അതിയായ ദുഖമുണ്ട്, ഞാൻ എന്നും ആരാധിച്ചിട്ടുള്ള ഒരു ദീർഘദർശിയായ സംവിധായകൻ. വെള്ളിത്തിരയിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിക്കാത്തതിൽ ഞാൻ എന്നേക്കും ഖേദിക്കുന്നു. അദ്ദേഹത്തിന്റെ പാരമ്പര്യം സിനിമാ നിർമ്മാതാക്കളുടെയും അഭിനേതാക്കളുടെയും തലമുറകളെ പ്രചോദിപ്പിക്കും. സമാധാനമായി വിശ്രമിക്കൂ, മാസ്റ്റർ”

രണ്ടു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന സിനിമാ ജീവിതത്തില്‍ മലയാള സിനിമയ്ക്ക് പുതിയ ഭാവതലങ്ങള്‍ സമ്മാനിക്കുകയും കാലത്തിന് മുന്‍പേ സഞ്ചരിച്ച സിനിമകളുമായി ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചലച്ചിത്രപ്രതിഭയാണ് കെ.ജി. ജോര്‍ജ്ജ് എന്ന കാര്യത്തിൽ സംശയമില്ല.കലാമൂല്യമുള്ള സിനിമ, കച്ചവട സിനിമ എന്നിങ്ങനെയുള്ള സാങ്കല്‍പ്പിക അതിര്‍ത്തികളെ തന്റെ ശൈലിയിലൂടെ കെ.ജി. ജോര്‍ജ്ജ് പൊളിച്ചെഴുതിയിരുന്നു .Malayalam filmmaker KG George dies at 77സ്വപ്നാടനം, ഉള്‍ക്കടല്‍, കോലങ്ങള്‍, മേള, ഇരകള്‍, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, കഥയ്ക്ക് പിന്നില്‍, മറ്റൊരാള്‍, പഞ്ചവടിപ്പാലം, ഈ കണ്ണി കൂടി തുടങ്ങി ഇരുപതോളം സിനിമകൾ കെജി ജോർജ് സംവിധാനം ചെയ്തവയാണ്.തന്റെ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ ചരിത്രത്തില്‍ വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും അദ്ദേഹം തുടക്കമിട്ടു. വ്യവസ്ഥാപിത നായക-നായിക സങ്കല്‍പ്പങ്ങളെ, കപടസദാചാരത്തെ, അഴിമതിയെ സിനിമയിലൂടെ അദ്ദേഹം ചോദ്യം ചെയ്തു.യവനിക, സ്വപ്നാടനം, ആദാമിന്റെ വാരിയെല്ല്, ഇരകള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് അദ്ദേഹത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചു. 2016-ല്‍ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെ.സി. ഡാനിയേല്‍ പുരസ്‌കാരത്തിനും അര്‍ഹനായി.Veteran filmmaker KG George celebrates his 75th birthday today | Malayalam Movie News - Times of Indiaഎറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ ആയിരുന്നു അദ്ദേഹത്തിൻറെ അന്ത്യം. വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാഷ്യം നല്‍കിയ സംവിധായകനായിരുന്നു കെ.ജി.ജോര്‍ജ്. പഞ്ചവടിപ്പാലം, ഇരകള്‍, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. സ്വപ്നാടനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള വരവ്. 1998-ല്‍ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് സംവിധാനം ചെയ്ത അവസാനചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here