വളരെ കുറച്ചു സിനിമകിളിൽ മാത്രമാണ് ജോമോൾ അഭിനയിച്ചിട്ടുള്ളുവെങ്കിലും ചെയ്ത സിനിമകൾ എല്ലാം തന്നെ മലയാളികളുടെ മനസ്സിൽ ഇപ്പോഴും മായാതെ കിടപ്പുണ്ട് .29 മാത്ത് ‘അമ്മ ജനറൽ ബോഡി മീറ്റിങ്ങിൽ പങ്കെടുക്കാനെത്തിയ ജോമോൾ മൂവി വേൾഡ് മീഡിയയുമായി വിശേഷങ്ങൾ പങ്കുവെക്കുകയാണ് .ഒരു കുടുംബത്തിലേക്ക് തിരിച്ച വന്നപോലെയുള്ള അനുഭവമാണിതെന്നു ജോമോൾ പറയുന്നു.
”ഒരു കുടുംബത്തിലേക്ക് വന്നപോലെ തോന്നുന്നു,ഈയൊരു ദിവസം എന്നുപറയുന്നത് നമ്മളെല്ലാവരും കാത്തിരിക്കുന്ന ദിവസമാണ്. ചിലപ്പോൾ പലരും മാസങ്ങളായി നമ്മളുമായി ഒരു ബന്ധവുമില്ലാത്തവരായിരിക്കും , പക്ഷെ ഇവിടെ വരുമ്പോൾ എല്ലാവരെയും ഇന്നലെ കണ്ടപോലുള്ള അനുഭവമാണ് തോന്നുന്നത്. ഒരുപാട് ആസ്വദിച്ചു ,” ജോമോൾ പറഞ്ഞു .
ബാലതാരമായി സിനിമാലോകത്തിലേക്ക്കടന്ന ജോമോൾ പിന്നീട് നായിക പ്രാധാന്യം ഉള്ള ഒരുപിടി നല്ല സിനിമകളുടെ ഭാഗമാവുകയായിരുന്നു.വിവാഹ ശേഷം സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തുവെങ്കിലും സമൂഹ മാധ്യമങ്ങളിൽ ജോമോൾ സജീവമാണ് .തന്റെ ജീവിതത്തിൽ നടക്കുന്ന ഓരോ ചെറിയ സംഭവവികാസങ്ങളും ജോമോൾ സോഷ്യൽമീഡിയയിൽ ആരാധകർക്കായി പങ്കുവക്കാറുണ്ട് . ആരാധകർ അത് ആവേശത്തോടെ ഏറ്റെടുക്കാറുമുണ്ട് .
നടി പ്രിയങ്കയും മൂവി വേൾഡ് മീഡിയയോട് സംസാരിച്ചു.വളരെ സന്തോഷമാണിതെന്നും എല്ലാ വർഷത്തിൽ ഒരു ദിവസം ഇങ്ങനെ എല്ലാവരെയും കാണാൻ പറ്റുന്ന ഒരു അവസരം എന്നുള്ളത് വളരെ ഭാഗ്യമാണെന്നും പ്രിയങ്ക പറഞ്ഞു. കഴിവതും ഒഴിവാക്കാതെ വരാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വർഷത്തിൽ ഓണം, വിഷു,റംസാൻ തുടങ്ങിയതുപോലെ നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏറ്റവും സന്തോഷം തരുന്ന ഒരു സമയമാണ് ജോൺ മാസത്തിലെ അവസാനത്തെ ഈ ഞായറാഴ്ച..ഞങ്ങൾക്ക് എല്ലാവര്ക്കും എങ്ങനെയാണെന്നും പ്രിയങ്ക പറഞ്ഞു.
അമ്മ കഥാപാത്രങ്ങളിലൂടെ വളരെയധികം പ്രിയങ്കരിയായ നടിയാണ് ശോഭ മോഹന്‍. ”വളരെയധികം സന്തോഷമുണ്ട് അമ്മയുടെ മീറ്റിംഗിനെത്തിയത്. മുടങ്ങാതെ എല്ലാവര്‍ഷവും അമ്മയുടെ മീറ്റിംഗിനെത്താറുണ്ടെ”ന്ന് നടി ശോഭ മോഹന്‍ പറഞ്ഞു. ”എനിക്ക് ഭയങ്കര സന്തോഷമാണ്. എല്ലാ കുടുബാംഗങ്ങളെയും ഒരുമിച്ച് കാണാന്‍ സാധിക്കുന്നത് തന്നെ വളരെ സന്തോഷമാണെന്നും’ നടി വിദ്യ മോഹന്‍ പറഞ്ഞു.
എല്ലാവരെയും അവിടെ ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടന്നും അടുത്ത വർഷത്തെ ‘അമ്മ സംഘടനയുടെ തെരഞ്ഞെടുപ്പിനായി കാത്തിരിക്കുകയാണെന്ന് സുരഭി പറഞ്ഞു . മൂന്നു വര്ഷം പൂർത്തിയായെന്നും അതുകൊണ്ടുതന്നെ അമ്മയുടെ സംഘടനാ ഭാരവാഹിത്വത്തിലേക്ക് പുതിയ പുതിയ ആളുകൾ വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സുരഭി കൂട്ടിച്ചേർത്തു.