പന്ത്രണ്ടാം വിവാഹ വാഷികത്തിന്റെ നിറവിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻ ദുൽഖർ സൽമാനും ഭാര്യ അമാൽ സൂഫിയയും. ഇരുവരുടെയും വിവാഹ വാർഷികത്തിന് ആശംസകളുമായി നിരവധി ആരാധകരാണ് ഇപ്പോൾ എത്തുന്നത്. ഇതിനിടയിൽ ദുൽഖർ സൽമാന്റെ സോഷ്യൽ മീഡിയ പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ദുൽഖർ പറഞ്ഞത് ഇങ്ങനെയാണ്, “പന്ത്രണ്ട് വർഷവും എണ്ണുന്നു ആം! തിരിഞ്ഞു നോക്കുമ്പോൾ ഒരു വലിയ സംഖ്യയാണെന്ന് തോന്നുന്നു. എന്നാൽ യഥാർത്ഥത്തിൽ നമ്മൾ ജീവിതം നയിക്കുമ്പോൾ വർഷങ്ങൾ പറന്നു കൊണ്ടിരിക്കുകയാണ്. എല്ലാ വർഷവും ഈ സമയത്താണ് ഞാൻ വർഷം തൂക്കിനോക്കുന്നത്.
എല്ലാ ഉയർച്ചയും താഴ്ചയും ജയവും തോൽവിയും. എല്ലാ വർഷവും നിങ്ങൾ എന്റെ താങ്ങായിരുന്നുവെന്ന് എല്ലാ വർഷവും ഞാൻ മനസ്സിലാക്കുന്നു. എന്തു തന്നെയായാലും, നീ ശാന്തയായിരിക്കുകയും പുഞ്ചിരിക്കുകയും ചെയ്യുന്നു. ഒന്നും വളരെ വലുതോ ചെറുതോ അല്ല. ഒന്നും വളരെ നല്ലതോ മോശമോ അല്ല. നിങ്ങളുടെ ആ ഒരു ഗുണം എപ്പോഴും എന്നെ കേന്ദ്രീകരിക്കുന്നു.
ഹാപ്പി ആനിവേഴ്സറി ബേബി…” എന്നാണ് ദുഃഖാർ കുറിച്ചത്. മുൻപ് നടൻ ഭാര്യയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ചുകൊണ്ട് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റും ചുരുങ്ങിയ സമയം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. താരം പറഞ്ഞത് ഇങ്ങനെ ആയിരുന്നു. “ഞങ്ങളുടെ വീട്ടിൽ എപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന രണ്ട് വാക്കുകളാണ് അമ്മേ, അം എന്നത്.
എത്ര ക്ഷീണിതയാണെങ്കിലും എല്ലായ്‌പ്പോഴും നീ ഞങ്ങൾക്ക് ആവശ്യമായ പരിഗണനയും ലാളനയും ഊർജ്ജവും നൽകാൻ ശ്രമിക്കാറുണ്ട്. ഓരോ ദിവസവും നീ പടിപടിയായി വളരുന്നുണ്ടെങ്കിലും നിന്നിൽ ഒരു മാറ്റവും സംഭവിക്കുന്നില്ല. ജീവിതത്തിൽ നിരവധി റോളുകൾ വളരെ അനായാസമായാണ് നീ ചെയ്യുന്നത്എപ്പോഴും നീ നീയായി തന്നെ ഇരിക്കുന്നതിന് നന്ദി പറയുകയാണ്.
പ്രിയതമക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു ” എന്ന് പറഞ്ഞുകൊണ്ട് അമാലിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടൻ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. dulq2011 ഡിസംബര്‍ 22-നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്.
ചെന്നെെ സ്വദേശിയായ അമാൽ ആര്‍ക്കിടെക്റ്റ് ആണ്. വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേത് എന്ന് ദുല്‍ഖര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. വിവാഹശേഷം 2012-ലായിരുന്നു ദുല്‍ഖര്‍ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. 2017 മേയ് അഞ്ചിന് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞിന്റേ പേര്.