പുത്തൻ ലുക്കിൽ താരപുത്രി : ആശ്ചര്യത്തോടെ ആരാധകർ

0
340

രാധകർ ഏറെ ശ്രദ്ധിക്കുന്ന താരകുടുംബമാണ് ഐശ്വര്യ റായുടേത്. താരത്തി​ന്റെയും അഭിഷേക് ബച്ചന്റെയും മകൾ ആരാധ്യ ബച്ച​ന്റെ വിശേഷങ്ങളും ആരാധകർ ഏറെ ഇഷ്ടത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. എപ്പോഴും ഒരേ രീതിയിൽ പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള താരപുത്രിയുടെ മാറ്റമാണ് ബോളിവുഡ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. അനന്ത് അംബാനി, രാധിക മെർച്ചന്റ് പ്രി-വെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് എത്തിയ ആരാധ്യയുടെ മാറ്റമാണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ ചർച്ചയായി മാറിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by F I L M Y G Y A N (@filmygyan)

ആരാധ്യയുടെ ഹെയർ സ്റ്റൈലിലെ മാറ്റമാണ് ആരാധ്യയുടെ മുഴുവൻ ലുക്ക് തന്നെ മാറ്റിയിരിക്കുന്നത്. നെറ്റി മുഴുവൻ മറയ്ക്കുന്ന രീതിയിലാണ് ആരാധ്യയുടെ ഹെയർ സ്റ്റൈൽ സാധാരണയായി കാണാറുള്ളത്. എന്നാൽ ഇത്തവണ അൽപ്പം വ്യത്യസ്തമായ സ്റ്റൈലാണ് ആരാധ്യയുടെ മുടിയിൽ പരീക്ഷിച്ചത്.ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനുമൊപ്പം വിവാഹത്തി​ന്റെ പരിപാടികൾ ആസ്വദിച്ച് താളം പിടിക്കുന്ന ആരാധ്യയുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുന്നുണ്ട്.

മൂന്നു ദിവസങ്ങൾ നീണ്ടുനിന്ന അംബാനി പ്രി വെഡ്ഡിങ് ആഘോഷങ്ങളിൽ ബച്ചൻ കുടുംബത്തിനൊപ്പം ഷാറൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, സെയ്ഫ് അലി ഖാൻ , കരീന കപൂർ ഖാൻ, മാധുരി ദീക്ഷിത്, വരുൺ ധവാൻ , അനിൽ കപൂർ, സാറാ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ, അനന്യ പാണ്ഡെ, സിദ്ധാർഥ് മൽഹോത്ര, കിയാര അദ്വാനി തുടങ്ങിയ അനവധി ബോളിവുഡ് താരങ്ങളാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. കുടുംബസമേതമാണ് ഇവരെല്ലാം പരിപാടിയിലെത്തിയത്. തമിഴകത്തുനിന്നു രജനികാന്തും തെലുങ്കില്‍ നിന്നും രാം ചരണവും വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.

അനന്ത് അംബാനിയുടെ പ്രീ വെഡിങ് വേദിയിൽ ആ‍ർആർആർ എന്ന തെലുങ്ക് ചിത്രത്തിലെ നാട്ടു നാട്ടു’വിന് രാംചരണും ആമിർ ഖാനും സൽമാൻ ഖാനും ചുവടുവെച്ചിരുന്നു. ഷാരൂഖായിരുന്നു ശനിയാഴ്ച രാത്രി നടന്ന പരിപാടിയുടെ അവതാരകനായെത്തിയത്. പ്രോഗ്രാം നടക്കുന്നതിനിടെ വേദിയിലേക്ക് ഷാരൂഖ് രാംചരണിനെ ക്ഷണിക്കുകയായിരുന്നു. ശേഷം മൂവരും ചേർന്ന് നാട്ടു നാട്ടു എന്ന ഗാനത്തിന് ഡാൻസ് കളിയ്ക്കാൻ പോവുകയാണ് എന്ന് പറഞ്ഞുകൊണ്ട് ചുവടുവെക്കുകയായിരുന്നു. വേദിയെ ഇളക്കിമറിച്ച ഈ ഡാൻസ് നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിമാറിയത്. നാട്ടു നാട്ടു എന്ന ഗാനത്തിന് ബോളിവുഡിലടക്കം വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഗാനത്തിന് തൊണ്ണൂറ്റി അഞ്ചാമത് ഓസ്കർ പുരസ്‌കാരവും ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here