സിനിമ സീരിയൽ പ്രേമികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ജോമോൾ. അഭിനയ രംഗത്തെത്തി വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായി മാറാൻ ജോമോക്ക്ക് സാധിച്ചു. സിനിമയിൽ സജീവമായി നിന്ന ജോമോൾ പിന്നീട് അഭിനയ രംഗത്ത് നിന്നും മാറി നിൽക്കുകയായിരുന്നു. ഇപ്പോഴിതാ ‘അമ്മ വേദിയിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് ജോമോൾ. നീണ്ട ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ‘അമ്മ’ വേദിയിലേയ്ക്ക് തിരിച്ചു വരാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നാണ് ജോമോള്‍ പറയുന്നത്.
അമ്മ ഷോയിലേക്കുള്ള വരവ് കുടുംബത്തിലേക്കുള്ള തിരിച്ചുവരവ് പോലെയാണ് തനിക്ക് തോന്നുന്നതെന്നാണ് ജോമോൾ പ്രമുഖ മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞത്. താൻ അവസാനമായി ‘അമ്മ ഷോയിൽ പങ്കെടുത്തത് 2002ലായിരുന്നുവെന്നും ജോമോള്‍ വ്യക്തമാക്കി. താൻ വിവാഹ ശേഷം ബോംബെയിലായിരുന്നുവെന്നും കുടുംബത്തിനും കുട്ടികള്‍ക്കും പ്രാധാന്യം കൊടുക്കേണ്ട സമയമായതിനാൽ അങ്ങനെയൊരു തീരുമാനം എടുത്തതെന്നും ജോമോൾ പറഞ്ഞു. അതുകൊണ്ടാണ് സിനിമയില്‍ നിന്ന് വിട്ടുനിന്നതെന്നും എന്നാൽ അമ്മ മീറ്റിംങുകളില്‍ പങ്കെടുക്കാന്‍ താൻ എത്താറുണ്ടെന്നും ജോമോൾ വ്യക്തമാക്കി.
പുതിയ താരങ്ങളെ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷമെന്നും ജോമോള്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഇപ്പോൾ തിരക്കഥകള്‍ കേൾക്കുന്നുണ്ടെന്നും മനസിന് ഇണങ്ങിയത് കിട്ടായാല്‍ തീര്‍ച്ചയായും വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തുമെന്നും ഉറപ്പായും മലയാള സിനിയലേക്ക് തിരിച്ചു വരുമെന്നും ജോമോള്‍ പറഞ്ഞു. മഴവില്‍ മനോരമയും താരസംഘടനയായ അമ്മയും സംയുക്തമായി നടത്തുന്ന മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ്സ് 2023ന്‍റെ റിഹേഴ്സല്‍ ക്യാംപിലാണ് ഇപ്പോൾ ജോമോൾ ഉൾപ്പെടെ ഒട്ടേറെ താരങ്ങൾ ഉള്ളത്.
ബാലതാരമായി സിനിമാലോകത്തിലേക്ക്കടന്ന ജോമോൾ പിന്നീട് നായിക പ്രാധാന്യം ഉള്ള ഒരുപിടി നല്ല സിനിമകളുടെ ഭാഗമാവുകയായിരുന്നു. തന്റെ ജീവിതത്തിൽ നടക്കുന്ന ഓരോ ചെറിയ സംഭവവികാസങ്ങളും ജോമോൾ സോഷ്യൽമീഡിയയിൽ ആരാധകർക്കായി പങ്കുവക്കാറുണ്ട് . ആരാധകർ അത് ആവേശത്തോടെ ഏറ്റെടുക്കാറുമുണ്ട്. വളരെ സന്തോഷമാണിതെന്നും എല്ലാ വർഷത്തിൽ ഒരു ദിവസം ഇങ്ങനെ എല്ലാവരെയും കാണാൻ പറ്റുന്ന ഒരു അവസരം എന്നുള്ളത് വളരെ ഭാഗ്യമാണെന്നും പ്രിയങ്ക പറഞ്ഞു. കഴിവതും ഒഴിവാക്കാതെ വരാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വർഷത്തിൽ ഓണം, വിഷു,റംസാൻ തുടങ്ങിയതുപോലെ നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏറ്റവും സന്തോഷം തരുന്ന ഒരു സമയമാണ് ഇതെന്നും ജോമോൾ കുറച്ച് ദിവസങ്ങൾ മുൻപ് മൂവി വേൾഡിനോട് സംസാരിക്കവെ പറഞ്ഞിരുന്നു.