ബിഗ് ബോസ് സീസൺ 5 മത്സരത്തിൽ അഖിൽ മാരാർ നടത്തിയ ഒരു പരാമർശം വലിയ രീതിയിൽ വിവാദമായിരുന്നു. ബിഗ് ബോസ് വീട്ടിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ അഖിൽ മാരാർ ഈ ഒരു സംഭവത്തോടെ എല്ലാവരിൽ നിന്നും എതിർപ്പുകൾ നേരിട്ടു. ഇപ്പോൾ ഇതാ മധുവിന്റെ കുടുംബത്തോടും പ്രേക്ഷരോടും സംഘാടകർ എന്ന നിലയിൽ മാപ്പ് ചോദിക്കുകയാണ് മോഹൻലാൽ.
ഇന്നലെ ബിഗ് ബോസ് മത്സരാർഥികളോട് മോഹൻലാൽ ഈ വിഷയത്തെ കുറിച്ച് സംസാരിച്ചു. ടാസ്കിനിടയിൽ സാഗറിനോടാണ് അഖിൽ വിവാദ പരാമർശം നടത്തിയത്. ‘മോഷ്ടിക്കാൻ നീയാര് മധുവോ?’ എന്നാണ് അഖിൽ ചോദിച്ചത്. ഈ പരാമര്‍ശത്തെക്കുറിച്ച് സംസാരിച്ച മോഹന്‍ലാല്‍ സംഘാടകര്‍ എന്ന നിലയില്‍ ഖേദം പ്രകടിപ്പിച്ചു.
“സമൂഹം മാനിക്കുന്ന പൊതു മര്യാദകളെ അനാവശ്യമായി ലംഘിക്കുന്ന തരത്തിലുള്ള നിലപാടുകളും അഭിപ്രായങ്ങളും തടയേണ്ടതും തിരുത്തേണ്ടതും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ഷോയുടെ സംഘാടകര്‍ എന്ന നിലയില്‍ ഞങ്ങളുടെ ഉത്തരവാദിത്തമാണ്. കഴിഞ്ഞ ദിവസം മത്സരാര്‍ഥികളില്‍ ഒരാള്‍ ഒരു ടാസ്കിനിടെ രക്തസാക്ഷിയായ സഹോദരന്‍ മധുവിന്‍റെ പേര് പരാമര്‍ശിച്ച് പരിഹസിച്ചത് അങ്ങേയറ്റം ഖേദകരവും സംഭവിക്കാന്‍ പാടില്ലാത്തതുമായിരുന്നു. നിരുത്തരവാദിത്തപരമായ ഈ പരാമര്‍ശത്തില്‍ മധുവിന്‍റെ കുടുംബത്തോടും ലോകമെമ്പാടുമുള്ള പ്രേക്ഷകരോടും സംഘാടകര്‍ എന്ന നിലയില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു. തീര്‍ച്ഛയായും ഞങ്ങള്‍ ഈ വിഷയം ബന്ധപ്പെട്ട മത്സരാര്‍ഥിയുമായി സംസാരിക്കുകയും അദ്ദേഹം നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതുമാണ്”, മോഹന്‍ലാല്‍ പറഞ്ഞു.