ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് ഫൈനലിലേക്ക് എത്താന്‍ കുറച്ച് ദിവസങ്ങള്‍ കൂടിയുള്ളു. ഓരോ ദിവസങ്ങള്‍ കഴിയുന്തോറും വീറും വാശിയേറിയതുമായ മത്സരമാണ് നടക്കുന്നത്. ഇതിനിടയില്‍ ഫൈനലിലേക്കെത്താതെ മടങ്ങിപ്പോയവരുമുണ്ട്. അതിലൊരാൾ സാഗര്‍ സൂര്യയാണ്. അന്‍പത്തിമൂന്നാം ദിവസമാണ് സാഗര്‍ ബിഗ്‌ബോസിന്റെ പടിയിറങ്ങിയത്. ഇപ്പോഴിതാ തന്റെ അമ്മയുടെ ആഗ്രഹങ്ങളും മറ്റും ചൂണ്ടിക്കാണിച്ച് സാഗർ സൂര്യ ചെയ്ത ഒരു വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.‘അധികം ആഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്റെ അമ്മക്ക്, പക്ഷെ മഴപെയ്യുമ്പോൾ ചോരാത്ത ഒരു വീട് ചേച്ചിക്ക് വേണമെന്ന് എന്റെ അമ്മ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇന്ന് അമ്മ ഇല്ലെങ്കില്‍ കൂടി ആ സ്വപ്നവും യാഥാര്‍ത്ഥ്യമായി അമ്മേ. . ഒരുപാടു സന്തോഷം എന്റെ സ്വപ്നത്തിന് കൂടെ നിന്നവര്‍ക്കു എല്ലാം .ഇന്ന് ജൂണ്‍ 11 അമ്മ പോയിട്ട് 3 വര്‍ഷം ആയി. ഇന്ന് ഈ ദിവസം അമ്മ ആഗ്രഹിച്ച പോലെ ചേച്ചിക്ക് ഒരു നല്ല വീട് വെച്ചുകൊടുക്കാന്‍ പറ്റി. ഒരു നന്ദിയില്‍ ഒതുക്കാന്‍ കഴിയുന്നത് അല്ല എന്നു അറിയാം എന്നാല്‍ പോലും എല്ലാവരോടും ഒരുപാടു നന്ദി പറയുന്നു’, വിഡിയോയിൽ സാഗര്‍ പറഞ്ഞു.
‘കൃത്യമായ പ്ലാനുകളോടെയാണ് ഞാൻ ബിഗ്‌ബോസിലേക്ക് പോയത്. എന്തുകൊണ്ടാണ് ഇപ്പോൾ പുറത്തായതെന്ന് മനസ്സിലാകുന്നില്ല. സേഫായി ഗെയിം കളിക്കുന്നവര്‍ അകത്തുള്ളപ്പോഴാണ് എന്റെ ഈ പടിയിറക്കം. ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല പുറത്താകുമെന്ന്. അവിടെയാരും മര്യാദയ്ക്ക് കളിക്കുന്നില്ല. എന്നെ സംബന്ധിച്ച് അമ്പതാം ദിവസം ഞാന്‍ കപ്പടിച്ചു. എന്റെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഈ ഷോ. എവിക്റ്റാകുമെന്ന് ഞാൻ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല.മറ്റുള്ളവരെ വച്ച് നോക്കുമ്പോള്‍ ഞാൻ അവിടെ നിൽക്കേണ്ട ആളാണെന്ന് വിശ്വസിക്കുന്നു’, സാഗർ പറഞ്ഞു.
അതേസമയം, തട്ടീം മുട്ടീം എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളികളുടെയിടയിലേക്ക് കടന്നു വന്ന നടനാണ് സാഗര്‍സൂര്യ. എഞ്ചിനീയറിങ്ങ് ബിരുദധാരിയായ സാഗര്‍സൂര്യ 2018ലാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. അഭിനയ രംഗത്തെ ബ്രേക്കായി 2019ല്‍ സിനിമയിലേക്കെത്തി. ‘ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്‍’ എന്ന അരുണ്‍ വൈഗ സംവിധാനം ചെയ്ത ചിത്രത്തിലാണ് സാഗര്‍സൂര്യ ആദ്യമായി അഭിനയിച്ചത്. പക്ഷേ കോവിഡിന്റെ സാഹചര്യത്തില്‍ പടം പുറത്തിറങ്ങിയില്ല. ചിത്രത്തിന്റെ പ്രിവ്യൂ കണ്ട കുരുതി എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സാഗര്‍സൂര്യയെ ഈ സിനിമയിലേക്ക് തിരഞ്ഞെടുത്തു. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ കുരുതിയില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാകാൻ ഈ നടന് കഴിഞ്ഞു.