മലയാളികളുടെ പ്രിയ താരം മോഹൻലാലിൻറെ മകനായിട്ടു പോലും താര പരിവേഷങ്ങളിൽ നിന്നെല്ലാം മാറി നടക്കുന്ന വ്യക്തിയാണ് പ്രണവ് മോഹൻ ലാൽ. വലിയൊരു സിനിമ കുടുംബത്തിന്റെ ഭാഗമായിരുന്നിട്ടും സാധാരണ ജീവിതം നയിക്കുന്ന പ്രണവിന്റെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും അറിഞ്ഞിട്ടുള്ളവരാണ് നമ്മൾ. മികച്ച വാഹനങ്ങൾ സ്വന്തമാക്കുക എന്നുള്ളത് താര ജീവിതത്തിന്റെ ഭാഗമാണെന്നു കരുതുന്നൊരു സമൂഹത്തിൽ വാഹന ഭ്രമം അത്ര കണ്ടില്ലാത്ത ആളുകൾ കൂടിയാണ് മോഹൻ ലാലും മകൻ പ്രണവ് മോഹൻ ലാലും
ഇപ്പോഴിതാ പ്രണവിന്റെ അമ്മയും മോഹൻ ലാലിൻറെ ഭാര്യയുമായ സുചിത്ര മോഹൻ ലാൽ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്റെയും പ്രണവിനെയും വാഹനങ്ങളോടുള്ള കാഴ്ചപ്പാടിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്. മൂവി വേൾഡ് മീഡിയക്ക് മാത്രം നൽകിയിട്ടുള്ള പ്രത്യേക അഭിമുഖത്തിലാണ് സുചിത്ര മോഹൻലാൽ മോഹൻ ലാലിന്റെയും പ്രണവിനെയും വണ്ടി പ്രാന്തിനെ കുറിച്ച് സംസാരിച്ചിട്ടുള്ളത്.
സുചിത്രയുടെ വാക്കുകൾ . . .
“പ്രണവിന്റെ കാൽ വിരലുകളും കൺ പുരികമൊക്കെ അവന്റെ അച്ഛന്റേതു പോലെയാണ്. ഞങ്ങൾ ഇത് വീട്ടിൽ ഇടക്കൊക്കെ പറയാറുണ്ട്. വീട്ടിൽ ചേട്ടനും മക്കൾ രണ്ടു പേരും സംഗീതത്തോട് താല്പര്യമുള്ളവരാണ്. ഇവര് സംഗീതം ആസ്വദിക്കുന്ന സമയം താളം പിടിക്കുന്ന രീതിയൊക്കെ നല്ല സാമ്യമുള്ളതാണ്. മോഹൻലാലും പ്രണവും കാലുകൾ കൊണ്ട് താളം പിടിക്കുന്നത് ഒരു പോലെയാണ്.
അത് പോലെ ചേട്ടനും പ്രണവിനും വണ്ടി പ്രാന്ത് ഒന്നും ഇല്ല. സാധാരണ ചേട്ടൻ അങ്ങനെ വണ്ടി ഓടിക്കാൻ ഇഷ്ടപെടുന്ന ആളൊന്നുമല്ല. അതൊകൊണ്ടായിരിക്കാം ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്കുള്ള യാത്രക്കുള്ള വണ്ടി ഏതായിരുന്നാലും കുഴപ്പമില്ല എന്ന ചിന്താഗതിക്കാരനാണെന്നു തോന്നുന്നു. അപ്പുവിന്റെ കാര്യമെടുത്താൽ അവനും അങ്ങനെ വണ്ടികളോട് ഇഷ്ടക്കൂടുതലൊന്നും ഇല്ല ഇപ്പോഴും അവൻ ഉപയോഗിക്കുന്നത് വീട്ടിലുള്ള മാരുതി ബ്രെസ കാറാണ്. ഇതിനു മുൻപ് ഫോക്‌സ്‌വാഗന്റെ കാരായിരുന്നു അത് കൊടുത്തിട്ടാണ് ഇപ്പോഴുള്ള ബ്രെസ വാങ്ങുന്നത്. ഈയിടക്ക് വീട്ടിൽ ആരോ വന്ന സമയം ആ വണ്ടി ഒന്ന് മോഡിഫൈ ചെയ്തു വീൽ ക്യാപ് ഒക്കെ മാറ്റിക്കൂടെ എന്ന് ചോദിക്കുകയുണ്ടായി. വേണ്ട അതിങ്ങനെ മതി എന്നായിരുന്നു അന്ന് അവന്റെ ഉത്തരം. അത് പോലെ ഓട്ടോമാറ്റിക് വണ്ടികളേക്കാൾ മാന്വൽ ഗിയര് ഉള്ള വണ്ടികളോടാണ് അവനു താല്പര്യം. വളരെ മിനിമൽ ആയിട്ടുള്ള ഒരു വണ്ടി മതി എന്ന തീരുമാനത്തിന്റെ പുറത്ത് അവൻ ആ വണ്ടി തന്നെയാണ് ഇപ്പോഴും ഓടിക്കുന്നത്.
ഏതെങ്കിലും ഒരു പ്രത്യേക വണ്ടി വേണമെന്ന ആഗ്രഹമൊന്നും എനിക്കില്ല. പക്ഷെ ഞാൻ ഇപ്പോഴും ലാലേട്ടനോട് പറയുന്ന ഒരു കാര്യം. അത്യാവശ്യം സുരക്ഷയുള്ള സേഫ് ആയിട്ട് യാത്ര ചെയ്യാവുന്ന ഒരു വണ്ടി വേണം എന്നാണ്. ഇവരൊക്കെ ഒരുപാടു യാത്ര ചെയ്യുന്ന ആളുകളായതു കൊണ്ട് സേഫ്റ്റിയുള്ള വണ്ടി ആവണം ഉപയോഗിക്കേണ്ടത് എന്നാണ് എന്റെ ആവശ്യം അതല്ലാതെ ഏതെങ്കിലും ഒരു പ്രത്യേക വണ്ടി വേണമെന്നുള്ള ആവശ്യമൊന്നും എനിക്കില്ല. “