സിനിമ കുടുംബത്തിൽ നിന്നും എത്തി ഇന്ത്യയൊട്ടാകെ വലിയ ആരാധകരുള്ള താരങ്ങളാണ് ധനുഷും കാർത്തിയും. തമിഴിന് പുറത്ത് ഇന്ത്യയൊട്ടാകെ ആരാധകരുള്ള ഇരുവരും വ്യക്തി ജീവിതത്തിലും വലിയ സുഹൃത്തുക്കളാണ്. എന്നാൽ, ഒരേ സമയം റിലീസിനെത്തുന്ന ഇരുവരുടെയും ചിത്രങ്ങൾ പലപ്പോഴും ബോക്‌സ് ഓഫീസിൽ ഏറ്റുമുട്ടാറുണ്ട്.
ഇപ്പോഴിതാ അങ്ങനെ ഒരു കാര്യമാണ് ഇരുവരുടെയും വരും സിനിമ റിലീസിംഗ് ഡേറ്റിലും ഉണ്ടാവാൻ പോകുന്നത്. ധനുഷിന്റെ ക്യാപ്റ്റൻ മില്ലറും കാർത്തിയുടെ ജപ്പാനും ദിവാലി റിലീസായി എത്തുന്നത്.
View this post on Instagram
റോക്കി, സാനി കായിധം എന്നീ ചിത്രങ്ങഒളരുക്കിയ അരുൺ മാതേശ്വരനും ധനുഷും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. ധനുഷ് ഇതുവരെ ചെയ്ത ചിത്രങ്ങിളിൽ വച്ച് ബിഗ് ബജറ്റിലാണ് ക്യാപ്റ്റൻ മില്ലർ ഒരുങ്ങുന്നത്. തമിഴിന് പുറമേ ഹിന്ദി, തെലുഗു ക്യാപ്റ്റൻ മില്ലർ ദിവാലി റിലീസ് ആയി എത്തും.
1940 കളുടെ പശ്ചാത്തലത്തിലുള്ള ഗ്യാങ്സ്റ്റർ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. പ്രിയങ്ക മോഹനാണ് ചിത്രത്തിലെ നായിക. ശിവ രാജ്കുമാർ, സുന്ദീപ് കിഷൻ, നിവേദിത സതീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
അതേസമയം കാർത്തി സ്‌റ്റൈലിഷ് ലുക്കിലെത്തുന്ന ചിത്രമാണ് ജപ്പാൻ. രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്. കാർത്തിയുടെ 25മത്തെ ചിത്രം കൂടിയാണിത്. അനു ഇമ്മാനുവേൽ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തെലുങ്കു താരം സുനിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജി.വി. പ്രകാശാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
#fanmade ♥️♥️🙏🙏 pic.twitter.com/ynkVkR1lkt
— Dhanush (@dhanushkraja) March 21, 2023
ഇതിനു മുമ്പ് നാലു തവണയാണ് കാർത്തിയും ധനുഷും ബോക്‌സോഫീസിൽ ഏറ്റമുട്ടിയിട്ടുള്ളത്. 2022 സെപ്റ്റംബർ അവസാന വാരത്തിലാണ് ഇരുവരുടെയും ക്ലാഷ് അവസാനം നടന്നത്. മണിരത്‌നത്തിന്റെ സംവിധാനത്തിൽ എത്തിയ ചിത്രം പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗവും സെൽവരാഘവന്റെ സംവിധാനത്തിൽ ധനുഷ് ഇരട്ട വേഷത്തിലെത്തിയ നാനെ വരുവേനുമാണ് അന്ന് ഒന്നിച്ച് റിലീസായത്. 2010 ൽ ധനുഷിന്റെ കുട്ടിയും കാർത്തിയുടെ ആയിരത്തിൽ ഒരുവനുമാണ് ബോക്‌സോഫീസിൽ മത്സരം സൃഷ്ടിച്ചത്. 2016 ൽ ബോക്‌സോഫീസിൽ രണ്ടു പേരും ഇരട്ട വേഷത്തിലെത്തിയ കൊടിയും കാർത്തിയുടെ ഹൊറർ ഫാന്റസി കാഷ്‌മോറയുമായിരുന്നു ബോക്‌സോഫീസിൽ മത്സരം സൃഷ്ടിച്ചത്.