മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ മുപ്പതാമത് വാർഷിക പൊതുയോഗമാണ് കഴിഞ്ഞ ദിവസം കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വെച്ച് നടന്നത്. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന ഇലക്ഷൻകൂടി നടന്ന മീറ്റിങ്ങ് ആയിരുന്നു അത്. വെെസ് പ്രസിഡന്റായി മോഹൻലാൽ നയിക്കുന്ന പുതിയ ഭരണസമിതി ഭാരവാഹിത്വം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇടവേള ബാബു ഒഴിഞ്ഞ ജനറൽ സെക്രട്ട്രറി സ്ഥാനത്തേക്ക് നടൻ സിദ്ദീഖാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇടവേള ബാബു ചെയ്ത പോലെ എപ്പോഴും അംഗങ്ങളുടെ പ്രശ്നങ്ങൾ പറയാൻ വിളിക്കുമ്പോൾ തനിക്ക് ഫോൺ എടുക്കാൻ കഴിഞ്ഞില്ലെങ്കിലും എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ആരെ വിളിച്ചാലും അത് തമ്മിൽ ചർച്ച ചെയ്ത് പരിഹാരം കാണുമെന്നാണ് നടൻ സിദ്ദീഖ് തെരഞ്ഞെടുപ്പിന് ശേഷം പറഞ്ഞത്.
സിദ്ദീഖിന്റെ വാക്കുകൾ…
”എല്ലാവരും ഫോൺവിളിച്ചാൽ എപ്പോഴും എനിക്ക് എടുക്കാൻ പറ്റുമോ, ബാബു ചെയതതുപോലെ എല്ലാ സമയത്തും ലഭ്യാമാകുമോ എന്ന ആശങ്ക എല്ലാവർക്കും ഉണ്ട്. ചിലപ്പോൾ എനിക്ക് ഫോൺ എടുക്കാൻ കഴിഞ്ഞില്ലെന്ന് വരും, അപ്പോൾ എന്നെ മാത്രം ആക്കണ്ട നിങ്ങൾക്ക് എക്സിക്യൂട്ടീവ് മെമ്പേർസിനെ ആരെ വേണമെങ്കിലും വിളിക്കാവുന്നതാണ്. സെക്കന്റുകൾക്കുള്ളിൽ അത് ഞങ്ങൾ എല്ലാവരും അറിയും, അക്കാര്യത്തിൽ എല്ലാവരും ചർച്ച നടത്തി വളരെ പെട്ടന്ന് തന്നെ അതിന്റെ ഉത്തരം നിങ്ങൾക്ക് ലഭിക്കും. അതുകൊണ്ട് എന്നെ വിളി്ചിട്ട് കിട്ടിയില്ല മോഹൻലാലിനെ വിളിച്ചിട്ട് കിട്ടിയില്ല എന്നൊരു ആശങ്ക ആർക്കും വേണ്ട. ഈ കമ്മിറ്റിയിലെ ആരെ വേണമെങ്കിലും നിങ്ങൾക്ക് വിളിക്കാം. അല്ലെങ്കിൽ നിങ്ങളുടെ സെറ്റിൽ ഞങ്ങളുടെ ആരെങ്കിലും ഒക്കെ ഉണ്ടാവും. അവരോട് പറഞ്ഞാലും മതി നിങ്ങളുടെ പ്രശ്നം. അങ്ങനെയാണ് ഞങ്ങളിത് പ്ലാൻ ചെയ്തിട്ടുള്ളത്. അല്ലാതെ ഇത് എല്ലാം ഒറ്റയ്ക്ക് കൊണ്ടു പോകാൻ പറ്റില്ലെന്ന് എനിക്ക് നന്നായി അറിയാം.
ബാബു ജനറൽ സെക്രട്ട്രറി സ്ഥാനത്തു നിന്നും പിന്മാറുമ്പോൾ ഞാൻ ചോദിച്ചതാണ് ആ സ്ഥാനത്ത് വേറെ ആരെയാണ് മനസിൽ കാണുന്നത് എന്ന്. അപ്പോൾ ബാബു പറഞ്ഞത് ഒരേയൊരു പേരാണ്. അതെന്റെ പേര് ആണ്. ഞാൻ നിന്നാലെ ശരിയാകു എന്ന് ബാബു ആണ് ആദ്യം എന്നെ നിർദ്ദേശിച്ചത്. പിന്നെ ഞാൻ നിന്നില്ലെങ്കിൽ മോഹൻലാൽ നിൽക്കില്ലെന്നും പറഞ്ഞു. അങ്ങനെയാണ് ഞാൻ ഈ സ്ഥാനത്തേക്ക് വന്നത്. ഞാൻ സ്വമേധയാ വന്നതല്ല, എല്ലാവരും പറഞ്ഞതുകൊണ്ട് വന്നതാണ്. എന്തുതന്നെയായാലും ഞങ്ങൾ എല്ലാവരും നിങ്ങളോടൊപ്പം ഉണ്ടാവും. ”