എന്നെ വിഷമഘട്ടത്തില്‍ കൈപിടിച്ചുയര്‍ത്തിയ വ്യക്തിയാണ് ബാബുച്ചേട്ടന്‍ : ഷെയ്ന്‍ നിഗം

0
153

ന്നെ വിഷമഘട്ടത്തില്‍ കൈപിടിച്ചുയര്‍ത്തിയ വ്യക്തിയാണ് ബാബുച്ചേട്ടനെന്ന് ഷെയ്ന്‍ നിഗം. അമ്മ മുപ്പതാമത് ജനറല്‍ ബോഡി യോഗത്തിലാണ് ഷെയ്ന്‍ നിഗം ഇടവേളബാബുവിന്റെ വിരമിക്കലിനെക്കുറിച്ച് സംസാരിച്ചത്.

ഷെയ്ന്‍ നിഗം പറഞ്ഞത്..

ഈ മീറ്റ് എന്റെ മൂന്നാമത്തെ തവണയാണ്. എല്ലാവരയെും ഒരുമിച്ച് കാണാന്‍ പറ്റുക സന്തോഷമുള്ള കാര്യമാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന മീറ്റായതു കൊണ്ട് എല്ലാവരെയും കാണാന്‍ സാധിക്കും. ഞാന്‍ ഒരു പാട് മിസ്സ് ചെയ്യും. ഞാന്‍ ഒരുപാട് വര്‍ഷമായി അടുപ്പമുള്ളയാളാണ്. അസോസിയേഷനില്‍ ഉള്ള ആള്‍ എന്നതിനേക്കാള്‍ സഹോദര ബന്ധമാണ് ഞങ്ങള്‍ക്കുളളത്.
എന്നെ വിഷമഘട്ടത്തില്‍ കൈപിടിച്ചുയര്‍ത്തിയ വ്യക്തിയാണ് ബാബുച്ചേട്ടന്‍.
ഈ സാഹചര്യത്തില്‍ നന്ദിയും കടപ്പാടമുള്ള മനുഷ്യനാണ്. ലാലേട്ടന്‍ മൂന്നാം തവണയും വരുന്നതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ പോലും ഞാന്‍ യോഗ്യനല്ല. വലിയൊരു കാര്യം തന്നെയാണ്. പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദിച്ചാല്‍ വലിയൊരു പ്രവര്‍ത്തനത്തിലൂടെ നിരവധിപേര്‍ക്ക് ഗുണംലഭിക്കുന്നുണ്ട്. മദ്രാസ്‌കാരന്‍ തമിഴ് സിനിമയിറങ്ങുന്നുണ്ട്. സെപ്റ്റംബറില്‍ റിലീസുണ്ടാകും. ഹാല്‍ സിനിമയുടെ ചിത്രീകരണത്തിന്റെയിടയ്ക്കുനിന്നാണ് വരുന്നത്.

അതേസമയം, നടന്‍ സിദ്ദിഖിനെ അമ്മയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എറണാകുളത്ത് നടന്ന സംഘടനയുടെ ജനറല്‍ബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ഉണ്ണി ശിവപാല്‍, നടി കുക്കു പരമേശ്വരന്‍ എന്നിവരാണ് സിദ്ദിഖിനു പുറമേ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സര രംഗത്തുണ്ടായിരുന്നത്. വൈസ് പ്രസിഡന്റുമാരായി ജഗദീഷ്, ജയന്‍ ചേര്‍ത്തല എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി മോഹന്‍ലാലും ട്രഷററായി ഉണ്ണി മുകുന്ദനും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വിദേശത്തായിരുന്നതിനാല്‍ മമ്മൂട്ടി യോഗത്തിന് എത്തിയിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here