പഴയൊരു കേസിന്റെ ജാമ്യം എടുത്ത് ഇറങ്ങിയപ്പോള്‍ നല്ല വിശപ്പ്…മനസില്‍ ഉമ്മയുടെ മുഖം, പിന്നൊന്നും ആലോചിച്ചില്ല: അഖില്‍ മാരാര്‍

0
185

നീണ്ട നൂറ് ദിവസത്തെ തീപാറും പോരാട്ടത്തിനൊടുവിലാണ് ബിഗ് ബോസ് സീസണ്‍ 5 ജേതാവായി അഖില്‍ മാരാര്‍ തെരഞ്ഞെടുക്കപ്പെട്ടത്. 50 ലക്ഷം രൂപ ക്യാഷ് പ്രൈസും, മാരുതി സുസുക്കിയുടെ പുതിയ എസ്.യു.വിയുമാണ് അഖിലിന് സമ്മാനമായി ലഭിച്ചത്. ബിഗ് ബോസ് സീസണ്‍ ഫൈവ് തുടങ്ങിയത് മുതല്‍ വിജയി ആകാന്‍ സാധ്യതയുണ്ട് എന്ന് എല്ലാവരും വിധിയെഴുതിയ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അഖില്‍ മാരാര്‍.

അത്തരത്തിലൊരു പ്രകടനമാണ് ആണ് അഖില്‍ മാരാര്‍ ബിഗ് ബോസ് വീട്ടില്‍ കാഴ്ചവച്ചിരുന്നത്.ഏത് ഗെയിമിലും ചുറുചുറുക്കോടെ മത്സരിക്കാനുള്ള അഖിലിന്റെ സമര്‍പ്പണ മനോഭാവമാണ് പ്രേക്ഷകര്‍ ഒന്നടങ്കം ഇഷ്ടപ്പെടാന്‍ കാരണമായത്.ഇപ്പോഴിതാ ഒരു ഉമ്മയെക്കുറിച്ച് അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചൊരു കുറിപ്പാണ് വൈറലാകുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

നാട്ടിലുള്ളപ്പോള്‍ മിക്ക ദിവസങ്ങളിലും ഉച്ച ഭക്ഷണം കഴിച്ചിരുന്നത് കൊട്ടാരക്കര മുസ്ലിം പള്ളിയ്ക്ക് അടുത്തുള്ള ഈ ഉമ്മയുടെ കടയില്‍ നിന്നാണ്..കോടതിയില്‍ നിന്നും പഴയൊരു കേസിന്റെ ജാമ്യം എടുത്ത് ഇറങ്ങിയപ്പോള്‍ നല്ല വിശപ്പ് .. മനസില്‍ ഉമ്മയുടെ മുഖം പതിഞ്ഞു.പിന്നൊന്നും ആലോചിച്ചില്ല അങ്ങോട്ടേക്ക് വിട്ടു..എന്നെ കണ്ട ഉടനെ..മോനെ നീ അങ്ങ് ക്ഷീണിച്ചു പോയല്ലോടാ..ഇത് പോലെ ആയിരം അമ്മമാരും ഉമ്മമാരും ഇപ്പോള്‍ എന്നെ സ്‌നേഹിക്കുന്നുണ്ട് എന്നെനിക്കറിയാം..എല്ലാവര്‍ക്കും എന്റെ ഒരായിരം സ്‌നേഹം..സ്‌നേഹത്തില്‍ ചാലിച്ച ഊണും കഴിച്ചു ഇറങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്ക് ഉമ്മയുടെ കൂടെ ഒരു ഫോട്ടോ വേണം.

അതേസമയം, കഴിഞ്ഞ ദിവസം താരം സോഷ്യല്‍ മീഡിയയിലൂടെ ലൈവില്‍ വന്നിരുന്നു. ചില ആള്‍ക്കാര്‍ തന്റെ സുഹൃത്തുക്കള്‍ ആണെന്ന് പറഞ്ഞ് അല്ലെങ്കില്‍ തന്നെ പരിചയം ഉണ്ടെന്ന് പറഞ്ഞ് പൈസയുടെ ഇടപാട് ചെയ്യുന്നുണ്ടെന്നും അഖിലിനെ വന്ന് കാണാം ഫോട്ടോസ് എടുക്കാം എന്നൊക്കെ പറഞ്ഞ് കുറേ മോശമായ ആക്ടിവിടീസ് ചെയ്യുന്നുണ്ടെന്നുമാണ് വീഡിയോയില്‍ അഖില്‍ പറയുന്നത്. അത് ആരും വിശ്വസിക്കരുതെന്നും. ശ്രീഹരി, ഹരീഷ്, പ്രവീണ്‍, രതീഷ് എന്നിവരാണ് തന്റെ കാര്യങ്ങള്‍ നോക്കുന്നതെന്നും അവരെ മാത്രം ബന്ധപ്പെടണമെന്നും അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയ ലൈവിലൂടെ വ്യക്തമാക്കിയിരുന്നു.

അഖില്‍ മാരാരുടെ വാക്കുകള്‍ …

നിലവിലെ സാഹചര്യത്തില്‍ എന്നെ കോണ്‍ടാക്ട് ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല. എന്റെ ഫോണിലെ ഇന്‍ കമിംഗ് കാള്‍സ് ഞാന്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. എന്നെ വിളിക്കുമ്പോള്‍ മാനേജേര്‍സും സുഹൃത്തുക്കളും ഒക്കെ ആയിരിക്കും എടുക്കുന്നത്. മാനേജേര്‍സ് എന്റെ സുഹൃത്തുക്കള്‍ തന്നെയാണ്. ഇപ്പോഴാണ് ഞാന്‍ കുറച്ച് കാര്യങ്ങള്‍ അറിയുന്നത്, ചില ആള്‍ക്കാര്‍ എന്റെ സുഹൃത്തുക്കള്‍ ആണെന്ന് പറഞ്ഞ് അല്ലെങ്കില്‍ എന്നെ പരിചയം ഉണ്ടെന്ന് പറഞ്ഞ് പൈസയുടെ ഇടപാട് ചെയ്യുന്നുണ്ടെന്നും അഖിലിനെ വന്ന് കാണാം ഫോട്ടോസ് എടുക്കാം എന്നൊക്കെ പറഞ്ഞ് കുറേ മോശമായ ആക്ടിവിടീസ് ചില സ്ഥലങ്ങളില്‍ നടന്നതായി അറിഞ്ഞു.

കുറേ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നിരവധി പേര്‍ വിളിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതില്‍ കുറേ ഈവന്റുകാര്‍ എന്റെ കാര്യങ്ങള്‍ മാനേജ് ചെയ്യുന്നത് അവരാണ് എന്നൊക്കെ പറഞ്ഞെന്ന് അറിയുന്നു. എനിക്ക് പ്രധാനമായിട്ടും പറയാനുള്ളത് എന്റെ ഒരു കാര്യങ്ങളും ആരും മാനേജ് ചെയ്യുന്നില്ല. ശ്രീഹരി, ഹരീഷ്, പ്രവീണ്‍, രതീഷ് എന്നിവരാണ് എന്റെ സുഹൃത്തുക്കള്‍. ഞങ്ങള്‍ക്കൊരു കമ്പനി ഉണ്ട്. ഇവരാണ് അതൊക്കെ മാനേജ് ചെയ്യുന്നത്. പരിപാടികള്‍ മറ്റോ എന്നെ ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇവരെ കോണ്‍ടാക്ട് ചെയ്യുക. ഞാന്‍ അധികം ഉദ്ഘാടനങ്ങളും കാര്യങ്ങളും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല.

ആത്യന്തികമായി സിനിമ തന്നെ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളാണ്. വളരെ കുറച്ച് സ്ഥലങ്ങളില്‍ പോകണമെന്നാണ് ആഗ്രഹം. ഭയങ്കരമായ രീതിയില്‍ ആള്‍ക്കൂട്ട ബഹളങ്ങളൊന്നും ഇഷ്ടപ്പെടുന്ന ആളല്ല ഞാന്‍. രാഷ്ട്രീയത്തിലും സിനിമയിലും പ്രവര്‍ത്തിച്ച് വന്ന ആളാണ്. ഈ പ്രശസ്തി കുറച്ച് നാളുകള്‍ മാത്രം ഉണ്ടാവുന്ന ഒന്നാണ്. ദയവ് ചെയ്ത് എന്റെ പേരും പറഞ്ഞ് നിങ്ങളെ ആരെങ്കിലും തെറ്റിദ്ധരിപ്പിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. ശ്രീഹരി, ഹരീഷ്, പ്രവീണ്‍, രതീഷ് എന്നിവരെ മാത്രം ബന്ധപ്പെട്ട് എന്നെ കോണ്‍ടാക്ട് ചെയ്യുക. പിന്നെ മലയാളത്തിലെ സെലിബ്രിറ്റി കോര്‍ഡിനേറ്ററായ ഷാനവാസ് അദ്ദേഹം ഒന്ന് രണ്ട് പരിപാടികളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. മറ്റ് പരിപാടികളൊന്നും നിലവിലില്ലെന്നും അഖില്‍ മാരാര്‍ ലൈവില്‍ വ്യക്തമാക്കുന്നു.

അതേസമയം, ബിഗ് ബോസ് താരങ്ങളായ സാഗറിനേയും ജുനൈസിനേയും പ്രധാനകഥാപാത്രങ്ങളാകുന്ന പുതിയ സിനിമ ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് അഖില്‍ മാരാര്‍. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍മ്മാണവും ജോജു ജോര്‍ജ് ആണ്. 10 കോടിക്ക് മുകളില്‍ ബജറ്റ് ഉള്ള പടമാണിത്. കൂടാതെ മറ്റൊരു ചിത്രവും സംവിധാനം ചെയ്യുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here