ഞാന്‍ ഒരിക്കലും ബിഗ്‌ബോസിനെകുറ്റം പറയില്ലെന്ന് ആര്‍ ജെ രഘു

0
114

ഞാന്‍ ഒരിക്കലും ബിഗ്‌ബോസിനെകുറ്റം പറയില്ലെന്ന് ആര്‍ ജെ രഘു. മൂവീ വേള്‍ഡ് മീഡിയയുടെ പ്രത്യേക അഭിമുഖത്തിലാണ് ആര്‍ ജെ രഘുവിന്റെ തുറന്ന് പറച്ചില്‍.

ആര്‍ ജെ രഘുവിന്റെ വാക്കുകളിലൂടെ….

ഞാന്‍ ഒരിക്കലും ബിഗ്‌ബോസിനെകുറ്റം പറയില്ല, കുറ്റം പറയേണ്ട സീസണുകളില്‍ ഉള്ളയാള്‍ക്കാരാണ് ഞങ്ങള്‍. കോവിഡ് കാരണം ഒരു അവസാനമില്ലാതെ നിര്‍ത്തപ്പെട്ട സീസണാണ്. അതിന് ശേഷം തുടരാനോ, ആരും തന്നെ സീസണ്‍ 2 നെ പരാമര്‍ശിക്കാറേയില്ലായിരുന്നു. ബിഗ്‌ബോസിലെത്തിയതിന് ശേഷം ജീവിതം മാറുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ടായിരുന്നു. ആളുകളുടെ തെറിവിളിയൊക്കെ ഈ വീഡിയോയുടെ അടിയിലും വരും. ഞാന്‍ സോഷ്യല്‍മീഡിയയില്‍ ആക്ടീവായ ളല്ലായിട്ടും എന്തെങ്കിലും പരിപാടി വന്നാല്‍ അതിന്റെയടിയില്‍ വന്ന് കമന്റിടും. നോക്കാറുണ്ട് പക്ഷേ അതിനെതിരെ പ്രതികരിക്കാറില്ല, ബിഗ്‌ബോസിനെ ഞാന്‍ കുറ്റം പറയാറില്ല, പുറത്ത് നിന്ന് എല്ലാവരും കുറ്റം പറയും, ഞാന്‍ ഇതില്‍ പങ്കെടുക്കില്ലെന്ന്,. പക്ഷേ എല്ലാവരും പങ്കെടുക്കും. ഞാന്‍ ഒരു തരത്തിലും ബിഗ് ബോസിനെ കുറ്റം പറയില്ല. ബിഗ് ബോസായി എന്നോട് നല്ല രീതിയില്‍ തന്നെയാണ് പെരുമാറിയത്.

ബിഗ് ബോസ് ഷോയ്‌ക്കെതിരെ തുറന്നടിച്ച് സംവിധായകനും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ അഖില്‍ മാരാര്‍ രംഗത്ത് വന്നിരുന്നു. സീസണ്‍ 6 ലെ മത്സരാര്‍ത്ഥിയായിരുന്ന സിബിനെ പുറത്താക്കിയതിനെതിരെ ഗുരുതര ആരോപണമാണ് അഖില്‍ ഉന്നയിച്ചിരിക്കുന്നത്. ബിഗ് ബോസ് ഷോയുടെ തലപ്പത്തിരിക്കുന്ന രണ്ട് പേര്‍ ചേര്‍ന്നാണ് സിബിനെ പുറത്താക്കാന്‍ ശ്രമമിച്ചതെന്നും പല നെറികേടുകളും ഷോയില്‍ ഇവര്‍ കാണിക്കുന്നുണ്ടെന്നും അഖില്‍ ആരോപിച്ചു.

‘റോബിന് പറ്റിയത് റോബിന്‍ വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരില്‍ വായില്‍ തോന്നിയ വിവരക്കേടുകള്‍ വിളിച്ചുപറഞ്ഞു. അന്ന് അവനെ എല്ലാവരും അതുകൊണ്ട് പുച്ഛിച്ചു. ഞാന്‍ സംസാരിക്കുന്നത് എനിക്ക് ഉണ്ടാകാന്‍ പോകുന്ന എല്ലാ നഷ്ടങ്ങളും ഏറ്റെടുക്കാന്‍ തയ്യാറായിക്കൊണ്ടാണ്. ആരേയും തനിക്ക് ഭയമില്ല, സത്യം വിളിച്ചുപറയുക തന്നെ ചെയ്യും’ അഖില്‍ പറഞ്ഞു.

‘ബിഗ് ബോസ് എന്ന ഷോയെ കുറിച്ചും ചാനലിന്റെ തലപ്പത്തിരിക്കുന്ന ചിലരുടെ നെറികേടുകള്‍ കൃത്യമായി അറിയാവുന്ന ആളാണ് ഞാന്‍. അതിനര്‍ത്ഥം അതുവെച്ചിട്ട് റോബിന്‍ പറഞ്ഞത് പോലെ നന്ദികേട് കാണിക്കരുതെന്ന് പറയാന്‍ വരരുത്. എനിക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ബിഗ് ബോസിന്റേയോ ചാനലിന്റേയോ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. എന്നെ സംബന്ധിച്ച് സിനിമ ചെയ്യാന്‍ നില്‍ക്കുന്നയാളാണ് ഞാന്‍. ചാനലുമായുള്ള എല്ലാ ബന്ധവും എനിക്ക് ഗുണകരമായി മാറുകയേ ഉള്ളൂ. ഇതെല്ലാം അറിഞ്ഞ് മിണ്ടാതെ നിന്നാല്‍ എന്റെ ജീവിതത്തില്‍ നേട്ടങ്ങള്‍ മാത്രമേ ഉണ്ടാകൂ. റോബിന്‍ വ്യക്തിപരമായി ഉണ്ടായ ഒരു സംഭവത്തില്‍ പ്രതികരിച്ചത് പോലെയല്ല ഞാന്‍ ഇവിടെ പറയുന്നത്. എനിക്ക് വ്യക്തിപരമായി പ്രശ്‌നങ്ങള്‍ ഇല്ലെന്ന് മാത്രമല്ല എല്ലാവരുമായി സൗഹൃദം മാത്രമേ ഉള്ളൂ.

ബിഗ് ബോസ് സീസണ്‍ 6 ന്റെ 50ാം ദിവസത്തെ തുടര്‍ന്ന് ഷോയ്ക്ക് ആശംസ അറിയിക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് അവര്‍ എന്നെ വിളിച്ചിരുന്നു. വെറും നാറി പുഴുത്തുകൊണ്ടിരിക്കുന്ന ഷോയാണ് എന്നാലും എന്നെ ജനങ്ങള്‍ അറിയാന്‍ കാരണമായ ആ ഷോയോടുള്ള ഇഷ്ടം കൊണ്ട് വീഡിയോ എടുത്ത് അയക്കാമെന്ന് പറഞ്ഞ് വീഡിയോ അയച്ചയാളാണ് ഞാന്‍. ഇപ്പോള്‍ ഇത് പറയാന്‍ കാരണം ബിഗ് ബോസില്‍ നിന്നും പുറത്താക്കപ്പെട്ട സിബിനെന്ന് പറയുന്ന ചെറുപ്പക്കാരനെ ഭ്രാന്തനാക്കി ചിത്രീകരിച്ചുകൊണ്ട് തലപ്പത്തിരിക്കുന്ന ചിലര്‍ നടത്തിയ നെറികേടിനെതിരെ പറയാതിരിക്കാന്‍ എനിക്ക് ആവില്ല. ഇവന്‍മാര്‍ എന്റെ സിനിമയെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുമായിരിക്കും. അങ്ങനെയെങ്കില്‍ സിനിമ വേണ്ടെന്ന് ഞാന്‍ വെയ്ക്കും. രണ്ടേ രണ്ട് പേരാണ് ഇതിന് പിന്നില്‍. ചാനലിന്റെ ആള്‍ ഇന്ത്യ ഹെഡൊക്കെ വളരെ നല്ല മനുഷ്യനാണ്. അദ്ദേഹത്തോടും അവിടെയുള്ള മറ്റ് നല്ലവരായ മനുഷ്യരെയുമൊക്കെ ഓര്‍ത്തത് കൊണ്ടാണ് ഇത്രയും കാലം മിണ്ടാതിരുന്നത്.

ഞാന്‍ ഇന്നേ ദിവസമാണ് അറിയുന്നത് സിബിനെന്ന് പറയുന്ന ചെറുപ്പക്കാരന്‍ ആ ഷോയില്‍ നിന്നും പുറത്തുപോകണമെന്ന് ആഗ്രഹിച്ചതല്ല.അഞ്ച് വര്‍ഷമായി ഈ ഷോയുടെ ഡയറക്ടര്‍ ആയിരുന്ന അര്‍ജുന്‍ എന്നയാള്‍ ഇറങ്ങിപ്പോയെന്ന യാഥാര്‍ത്ഥ്യം കൂടി അറിഞ്ഞതുകൊണ്ടാണ്. ഈ ഷോയുടെ ക്രീയേറ്റീവ് ഡയറക്ടര്‍ ആയിരുന്ന റുബീന എന്ന സ്ത്രീയെ ഈ സീസണില്‍ നിന്നും മാറ്റി നിര്‍ത്തി. ഇവന്‍മാരുടെ താത്പര്യത്തിന് അനുസരിച്ചുള്ള മത്സരാര്‍ത്ഥികള്‍ ജയിച്ചുവരാന്‍ വേണ്ടി ഇവര്‍ കാണിക്കുന്ന ഈ നെറികേടുകള്‍ ആരെങ്കിലുമൊക്കെ വിളിച്ചുപറയേണ്ടേ? റോബിന് പറ്റിയത് റോബിന്‍ വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരില്‍ വായില്‍ തോന്നിയ വിവരക്കേടുകള്‍ വിളിച്ചുപറഞ്ഞു. അന്ന് അവനെ എല്ലാവരും അതുകൊണ്ട് പുച്ഛിച്ചു. ഞാന്‍ സംസാരിക്കുന്നത് എനിക്ക് ഉണ്ടാകാന്‍ പോകുന്ന എല്ലാ നഷ്ടങ്ങളും ഏറ്റെടുക്കാന്‍ തയ്യാറായിക്കൊണ്ടാണ്. ആരേയും തനിക്ക് ഭയമില്ല, സത്യം വിളിച്ചുപറയുക തന്നെ ചെയ്യും’, അഖില്‍ പറഞ്ഞു,

LEAVE A REPLY

Please enter your comment!
Please enter your name here